ഹൂസ്റ്റണ്‍: ഹൂസ്റ്റണിന്റെ വിവിധ ഭാഗങ്ങളിൽ മങ്കി പോക്സിന്റെ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ, പ്രദേശത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡൽഗ, മേയർ സിൽവസ്റ്റർ ടർണർ എന്നിവർ അറിയിച്ചു.
ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ആവശ്യമായ പരിശോധനകൾ നടത്തുന്നതിനും നടപടികൾ സ്വീകരിച്ചതായി ഇവർ അറിയിച്ചു. ഇതുവരെ 47 മങ്കി പോക്സ് കേസുകൾ സ്ഥിരീകരിച്ചതായി മേയർ സിൽവസ്റ്റർ അറിയിച്ചു. അതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ നിർബന്ധിതമായതെന്നും മേയർ പറഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഹൂസ്റ്റണിൽ മങ്കി പോക്സ് വാക്സീൻ ഇതുവരെ 135 പേർക്ക് മാത്രമാണു നൽകിയത്. കൂടുതൽ വാക്സീൻ വേണമെന്ന് വൈറ്റ് ഹൗസിനോടും സിഡിസിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേയർ പറഞ്ഞു.
ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ആവശ്യമായ പരിശോധനകൾ നടത്തുന്നതിനും നടപടികൾ സ്വീകരിച്ചതായി ഇവർ അറിയിച്ചു. ഇതുവരെ 47 മങ്കി പോക്സ് കേസുകൾ സ്ഥിരീകരിച്ചതായി മേയർ സിൽവസ്റ്റർ അറിയിച്ചു. അതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ നിർബന്ധിതമായതെന്നും മേയർ പറഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഹൂസ്റ്റണിൽ മങ്കി പോക്സ് വാക്സീൻ ഇതുവരെ 135 പേർക്ക് മാത്രമാണു നൽകിയത്. കൂടുതൽ വാക്സീൻ വേണമെന്ന് വൈറ്റ് ഹൗസിനോടും സിഡിസിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേയർ പറഞ്ഞു.