കുതിരാനിലെ ഗതാഗതക്കുരുക്ക് ഉടൻ പരിഹരിക്കണമെന്ന് രമ്യ ഹരിദാസ്
മണ്ണൂത്തി വടക്കുഞ്ചേരി ദേശീയപാതയിലെ കുതിരാനിൽ ഗതാഗതക്കുരുക്ക് ഉടൻ പരിഹരിക്കണമെന്ന് രമ്യ ഹരിദാസ് ലോക്സഭയിൽ ആവശ്യപ്പെട്ടു. ശബരിമല മണ്ഡലകാലമായതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പ ഭക്തൻമാരുടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നു. പാലക്കാട് ജില്ലയിൽ നിന്നുമുള്ള സാധാരണക്കാർക്കു തൃശൂർ മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന റോഡാണ്. യാത്രക്കാരെല്ലാം കുതിരാനിൽ മണിക്കൂറുകളോളം ബ്ലോക്കിൽപ്പെടുകയാണ്. അതിനാൽ 99 ശതമാനം പണി പൂർത്തീകരിച്ച ടണൽ അടിയന്തരമായി തുറന്നുകൊടുക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും രമ്യ ആവശ്യപ്പെട്ടു.
അടൂർ പ്രകാശ്
വർക്കല ബീച്ചിലെ ക്ലിഫ് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം നടത്തുന്ന പഠനം പൂർത്തിയാവുന്നതിന് ഒരു വർഷം കൂടി എടുക്കുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷ് വർധൻ ലോക്സഭയിൽ അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ അറിയിച്ചു. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസും, നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസേർച്ചും നടത്തുന്ന സമഗ്ര പഠനത്തിൽ ക്ലിഫിനോട് ചേർന്ന 6 കിലോമീറ്റർ തീര സർവേ പൂർത്തിയായിട്ടുണ്ട്.2019 മാർച്ചിൽ സ്ഥാപിച്ച കാലാവസ്ഥാ സ്റ്റേഷനിൽ നിന്നു വിവരങ്ങൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കി.
ഡീൻ കുര്യാക്കോസ്
കുരുമുളക് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ഡീൻ കുര്യാക്കോസ്. ക്രമാനുഗതമായി 2017 നു ശേഷം വിലത്തകർച്ചയുണ്ടാവുകയും ഇപ്പോൾ 290 രൂപയിൽ എത്തി നിൽക്കുകയുമാണ്. വിയറ്റ്നാമിൽ നിന്നും, ഗ്വാട്ടിമാലയിൽ നിന്നുമുള്ള വില കുറഞ്ഞ കുരുമുളക് ശ്രീലങ്ക വഴി ഇന്ത്യയിലെത്തിച്ചേരുന്നത് തടയാൻ കഴിയണം. നിലവിൽ ഏർപ്പെടുത്തപ്പെട്ട മിനിമം ഇറക്കുമതി നിരക്ക് കിലോഗ്രാമിന് 500 രൂപയാണ്. എന്നിട്ടും അനിയന്ത്രിതമായ ഇറക്കുമതി തുടരുകയാണ്. സൗത്ത് ഏഷ്യൻ വിദേശ വ്യാപാര കരാർ അനുസരിച്ച് 2,500 ടണ് കുരുമുളക് ശ്രീലങ്കക്ക് നികുതിയില്ലാതെ കയറ്റുമതി ചെയ്യാൻ കഴിയും. എട്ടു ശതമാനം കയറ്റുമതി നികുതി അതിനപ്പുറത്ത് മാത്രമാണ് ഏർപ്പെടത്തപ്പെടുത്തുന്നത്. ഈ പഴുതുപയോഗപ്പെടുത്തിയാണ് ശ്രീലങ്ക ഇന്ത്യൻ വിപണിയിൽ വിയറ്റ്നാം കുരുമുളക് എത്തിക്കുന്നത്. ഈ പ്രതിസന്ധി ഒരളവു വരെ പരിഹരിക്കാൻ മിനിമം ഇറക്കുമതി നിരക്ക് 750 രൂപയാക്കി ഉയർത്തണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
എളമരം കരീം
ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ കീഴിലുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട എണ്ണ ശുദ്ധീകരണ ശാലയാണ് എറണാകുളം അന്പലമുകളിലെ കൊച്ചിൻ റിഫൈനറി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ സ്ഥാപനം കൂടിയാണിത്. തുടക്കം മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ കൊച്ചിൻ റിഫൈനറി ഇന്ന് സ്വകാര്യവത്ക്കരണ ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ. രാഗേഷ്
ബിഎസ്എൻഎൽ കരാർ തൊഴിലാളികളുടെ ശന്പള കുടിശിക നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.കെ രാഗേഷ് രാജ്യസഭയിൽ ആവശ്യപ്പെട്ടു. ബിഎസ്എൻഎല്ലിന്റെ ആരംഭകാലം മുതൽ വിവിധ ജോലികൾ ചെയ്തുവന്ന കരാർ തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ തൊഴിലാളികളുടെ ഒന്നടങ്കമുള്ള ആത്മഹത്യയ്ക്ക് നാം സാക്ഷിയാകേണ്ടിവരുമെന്നും എംപി മുന്നറിയിപ്പു നൽകി.
ബെന്നി ബഹനാൻ
രാജ്യത്തെ ഖരമാലിന്യ സംസ്ക്കരണ രീതികൾ മെച്ചപ്പെടുത്തുന്നതിനും, സംസ്കരണ പദ്ധതികൾ നടപ്പിലാക്കുന്നതിനുമായി 5024.45 കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ലോക്സഭയിൽ ബെന്നി ബെഹനാൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തോമസ് ചാഴികാടൻ
തൃപ്പൂണിത്തുറ ബൈപാസിനെ കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് തോമസ് ചാഴികാടൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. കോട്ടയം, എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലൂടെയാണ് ദേശീയ പാത -85 കടന്നു പോകുന്നത്. ഇതിൽ മറ്റക്കുഴി മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്നത്. റോഡിനിരുവശത്തായി നിരവധി കെട്ടിടങ്ങളും വീടുകളുമുണ്ട്. അതിനാൽ തന്നെ റോഡിന് വീതി കൂട്ടാൻ കഴിയില്ല. ഈ ഭാഗത്ത് 8.23 കിലോമീറ്റർ ദൂരം ബൈപാസിനുള്ള ശിപാർശ നിലവിലുണ്ട്. എന്നാൽ കഴിഞ്ഞ മൂന്നു ദശകങ്ങളായി അത് യാഥാർഥ്യമാകാതെ കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ണൂത്തി വടക്കുഞ്ചേരി ദേശീയപാതയിലെ കുതിരാനിൽ ഗതാഗതക്കുരുക്ക് ഉടൻ പരിഹരിക്കണമെന്ന് രമ്യ ഹരിദാസ് ലോക്സഭയിൽ ആവശ്യപ്പെട്ടു. ശബരിമല മണ്ഡലകാലമായതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പ ഭക്തൻമാരുടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നു. പാലക്കാട് ജില്ലയിൽ നിന്നുമുള്ള സാധാരണക്കാർക്കു തൃശൂർ മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന റോഡാണ്. യാത്രക്കാരെല്ലാം കുതിരാനിൽ മണിക്കൂറുകളോളം ബ്ലോക്കിൽപ്പെടുകയാണ്. അതിനാൽ 99 ശതമാനം പണി പൂർത്തീകരിച്ച ടണൽ അടിയന്തരമായി തുറന്നുകൊടുക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും രമ്യ ആവശ്യപ്പെട്ടു.
അടൂർ പ്രകാശ്
വർക്കല ബീച്ചിലെ ക്ലിഫ് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം നടത്തുന്ന പഠനം പൂർത്തിയാവുന്നതിന് ഒരു വർഷം കൂടി എടുക്കുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷ് വർധൻ ലോക്സഭയിൽ അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ അറിയിച്ചു. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസും, നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസേർച്ചും നടത്തുന്ന സമഗ്ര പഠനത്തിൽ ക്ലിഫിനോട് ചേർന്ന 6 കിലോമീറ്റർ തീര സർവേ പൂർത്തിയായിട്ടുണ്ട്.2019 മാർച്ചിൽ സ്ഥാപിച്ച കാലാവസ്ഥാ സ്റ്റേഷനിൽ നിന്നു വിവരങ്ങൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കി.
ഡീൻ കുര്യാക്കോസ്
കുരുമുളക് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ഡീൻ കുര്യാക്കോസ്. ക്രമാനുഗതമായി 2017 നു ശേഷം വിലത്തകർച്ചയുണ്ടാവുകയും ഇപ്പോൾ 290 രൂപയിൽ എത്തി നിൽക്കുകയുമാണ്. വിയറ്റ്നാമിൽ നിന്നും, ഗ്വാട്ടിമാലയിൽ നിന്നുമുള്ള വില കുറഞ്ഞ കുരുമുളക് ശ്രീലങ്ക വഴി ഇന്ത്യയിലെത്തിച്ചേരുന്നത് തടയാൻ കഴിയണം. നിലവിൽ ഏർപ്പെടുത്തപ്പെട്ട മിനിമം ഇറക്കുമതി നിരക്ക് കിലോഗ്രാമിന് 500 രൂപയാണ്. എന്നിട്ടും അനിയന്ത്രിതമായ ഇറക്കുമതി തുടരുകയാണ്. സൗത്ത് ഏഷ്യൻ വിദേശ വ്യാപാര കരാർ അനുസരിച്ച് 2,500 ടണ് കുരുമുളക് ശ്രീലങ്കക്ക് നികുതിയില്ലാതെ കയറ്റുമതി ചെയ്യാൻ കഴിയും. എട്ടു ശതമാനം കയറ്റുമതി നികുതി അതിനപ്പുറത്ത് മാത്രമാണ് ഏർപ്പെടത്തപ്പെടുത്തുന്നത്. ഈ പഴുതുപയോഗപ്പെടുത്തിയാണ് ശ്രീലങ്ക ഇന്ത്യൻ വിപണിയിൽ വിയറ്റ്നാം കുരുമുളക് എത്തിക്കുന്നത്. ഈ പ്രതിസന്ധി ഒരളവു വരെ പരിഹരിക്കാൻ മിനിമം ഇറക്കുമതി നിരക്ക് 750 രൂപയാക്കി ഉയർത്തണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
എളമരം കരീം
ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ കീഴിലുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട എണ്ണ ശുദ്ധീകരണ ശാലയാണ് എറണാകുളം അന്പലമുകളിലെ കൊച്ചിൻ റിഫൈനറി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ സ്ഥാപനം കൂടിയാണിത്. തുടക്കം മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ കൊച്ചിൻ റിഫൈനറി ഇന്ന് സ്വകാര്യവത്ക്കരണ ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ. രാഗേഷ്
ബിഎസ്എൻഎൽ കരാർ തൊഴിലാളികളുടെ ശന്പള കുടിശിക നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.കെ രാഗേഷ് രാജ്യസഭയിൽ ആവശ്യപ്പെട്ടു. ബിഎസ്എൻഎല്ലിന്റെ ആരംഭകാലം മുതൽ വിവിധ ജോലികൾ ചെയ്തുവന്ന കരാർ തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ തൊഴിലാളികളുടെ ഒന്നടങ്കമുള്ള ആത്മഹത്യയ്ക്ക് നാം സാക്ഷിയാകേണ്ടിവരുമെന്നും എംപി മുന്നറിയിപ്പു നൽകി.
ബെന്നി ബഹനാൻ
രാജ്യത്തെ ഖരമാലിന്യ സംസ്ക്കരണ രീതികൾ മെച്ചപ്പെടുത്തുന്നതിനും, സംസ്കരണ പദ്ധതികൾ നടപ്പിലാക്കുന്നതിനുമായി 5024.45 കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ലോക്സഭയിൽ ബെന്നി ബെഹനാൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തോമസ് ചാഴികാടൻ
തൃപ്പൂണിത്തുറ ബൈപാസിനെ കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് തോമസ് ചാഴികാടൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. കോട്ടയം, എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലൂടെയാണ് ദേശീയ പാത -85 കടന്നു പോകുന്നത്. ഇതിൽ മറ്റക്കുഴി മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്നത്. റോഡിനിരുവശത്തായി നിരവധി കെട്ടിടങ്ങളും വീടുകളുമുണ്ട്. അതിനാൽ തന്നെ റോഡിന് വീതി കൂട്ടാൻ കഴിയില്ല. ഈ ഭാഗത്ത് 8.23 കിലോമീറ്റർ ദൂരം ബൈപാസിനുള്ള ശിപാർശ നിലവിലുണ്ട്. എന്നാൽ കഴിഞ്ഞ മൂന്നു ദശകങ്ങളായി അത് യാഥാർഥ്യമാകാതെ കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.