റോം: ഫ്രാൻസിസ് പാപ്പായുടെ അഞ്ചു ദിവസത്തെ കാനഡ സന്ദർശനം ആരംഭിച്ചു. ഞായറാഴ്ച രാവിലെ 9.15 ന് ലെയനാർദോ ദാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്ര തിരിച്ച പാപ്പ കാനയിലെ എഡ്മണ്ടൻ വിമാനത്താവളത്തിലിറങ്ങി.
കാൽമുട്ടിന് അസുഖം കാരണം, പാപ്പായെ വിമാനത്തിൽ നിന്ന് ലിഫ്റ്റിലാണ് ഇറക്കിയത്. എയർപോർട്ട് ഹാംഗറിനു മുന്നിൽ കനേഡിയൻ അധികൃതർ മാർപാപ്പയെ സ്വീകരിച്ചു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഗവർണർ ജനറൽ മേരി സൈമണ്‍ എന്നിവരെ കൂടാതെ, ഫസ്റ്റ് നേഷൻസ്, ഇൻയൂട്ട്, മെറ്റിസ് എന്നിവയുടെ പ്രതിനിധികളും മാർപാപ്പയെ അഭിവാദ്യം ചെയ്യാൻ എത്തിയിരുന്നു. കൂടിക്കാഴ്ചയിൽ കാനഡയിലെ തദ്ദേശീയ ജനതയുടെ സംസ്കാരത്തിന്റെ ആദ്യ സംഗീതാസ്വാദനം മാർപ്പാപ്പയ്ക്ക് ലഭിച്ചു. പ്രതിനിധി സംഘങ്ങളുടെ അവതരണത്തിനും പ്രധാനമന്ത്രിയുമായും ഗവർണർ ജനറലുമായുള്ള സ്വകാര്യ സംഭാഷണത്തിനുശേഷം സെന്റ് ജോസഫ് സെമിനാരിയിലേക്ക് പോയി, അവിടെയാണ് രാത്രികൾ മാർപാപ്പ ചെലവഴിക്കുക.
മാർപാപ്പാ വ്യോമ, കര മാർഗങ്ങളിലൂടെയാവും പാപ്പായുടെ കാനഡയിലെ സന്ദർശന യാത്ര. കത്തോലിക്ക മിഷനറിമാർ തദ്ദേശീയരായ ജനങ്ങളോട് ചെയ്ത തി·കൾക്ക് കനേഡിയൻ മണ്ണിൽചെന്ന് ക്ഷമ യാചിക്കുന്നതിനുള്ള പശ്ചാത്താപ തീർഥാടനമാണിതെന്ന് പാപ്പ പറഞ്ഞു. മുന്‍പ് 1984, 1987, 2002 വർഷങ്ങളിൽ വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ കാനഡ സന്ദർശിച്ചിട്ടുണ്ട്. മുപ്പത്തിയേഴാം വിദേശ അപ്പസ്തോലിക സന്ദർശനമാണ് ഫ്രാൻസിസ് പാപ്പയുടേത്.
ഫ്രാൻസിസ് മാർപാപ്പയുടെ കാനഡ സന്ദർശനം ആരംഭിച്ചു
11:13 PM Jul 25, 2022 | Deepika.com