ബെർലിൻ: കുതിച്ചുയരുന്ന യൂറോസോണ്‍ പണപ്പെരുപ്പം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) കഴിഞ്ഞ 11 വർഷത്തിനിടെ ആദ്യമായി പലിശ നിരക്ക് ഉയർത്തി.
ഇസിബി അതിന്റെ പ്രധാന പലിശ നിരക്ക് 0.5 ശതമാനം പോയിൻറ് 0.0 ശതമാനത്തിൽ നിന്നാണ് ഉയർത്തിയത്. സെപ്റ്റംബറിൽ കൂടുതൽ നിരക്ക് വർധിക്കാൻ സാധ്യതയുണ്ടെന്ന് ഇസിബി പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പറഞ്ഞു. വർഷങ്ങളായി ദുർബലമായ വളർച്ചയ്ക്കുശേഷം മേഖലയുടെ സന്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ 2014 മുതൽ നിരക്ക് നെഗറ്റീവ് ആയിരുന്നു. എന്നാൽ കഴിഞ്ഞ 11 വർഷത്തിനിടെ ഇതാദ്യമായാണ് നിരക്ക് വർധന.
ഭക്ഷണം, ഇന്ധനം, ഉൗർജം എന്നിവയുടെ വില കുതിച്ചുയർന്നതിനാൽ ജൂണ്‍ വരെയുള്ള 12 മാസങ്ങളിൽ ഉപഭോക്തൃ വില 8.6 ശതമാനമായി റെക്കോർഡിൽ ഉയർന്നു. ഇതാവട്ടെ ബാങ്കമാ രണ്ടു ശതമാനം ലക്ഷ്യത്തേക്കാൾ വളരെ കൂടുതലാണ്.
വിലക്കയറ്റത്തിന്റെ വേഗതയാണ് പണപ്പെരുപ്പം. ഉദാഹരണത്തിന്, ഒരു കുപ്പി പാലിന്റെ വില 1 യൂറോ ആണെങ്കിൽ, അത് ഒരു വർഷം മുന്‍പത്തെ അപേക്ഷിച്ച് 5 സെൻറ് വർധിക്കുകയാണെങ്കിൽ, പാൽ പണപ്പെരുപ്പം 5 ശതമാനമാണ്.
ഇന്ധനം, പാൽ, മുട്ട എന്നിവയുടെ വില യൂറോപ്പിലും യുകെയിലെ പണപ്പെരുപ്പം മൂലം 40 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. യുക്രൈയ്ൻ യുദ്ധവും കോവിഡ് വിതരണ ശൃംഖല പ്രശ്നങ്ങളും ലോകമെന്പാടുമുള്ള ദൈനംദിന ചെലവുകൾ വർധിപ്പിച്ചത് പെരുപ്പത്തിന് കാരണമായി. എണ്ണയ്ക്കും വാതകത്തിനും റഷ്യയെ വൻതോതിൽ ആശ്രയിക്കുന്നതിനാൽ യൂറോസോണ്‍ ദുർബലമാണ്. ഈ വർഷം മോസ്കോ ഗ്യാസ് വിതരണം നിർത്തിവയ്ക്കുമെന്ന ആശങ്കകൾക്കിടയിൽ റേഷൻ വിതരണം ആരംഭിക്കാൻ അംഗരാജ്യങ്ങളോട് ഈ ആഴ്ച അഭ്യർഥിച്ചു.
ന്ധയൂറോസോണിൽ സാന്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. യുക്രൈയ്നിനെതിരായ റഷ്യയുടെ നീതീകരിക്കപ്പെടാത്ത ആക്രമണം വളർച്ചയെ തുടർച്ചയായി വലിയിടിച്ചിരിക്കുകകയാണ്. നിരക്കുകൾ വർധിപ്പിക്കാനുള്ള തീരുമാനം വിശദീകരിച്ചുകൊണ്ട് ഇസിബി പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പറഞ്ഞു.
ഉൗർജം, ഭക്ഷ്യവസ്തുക്കളുടെ വില, വിലനിർണയ ശൃംഖലയിലെ പൈപ്പ്ലൈൻ സമ്മർദം എന്നിവയിൽ നിന്നുള്ള സമ്മർദം മൂലം പണപ്പെരുപ്പം കുറച്ചു കാലത്തേക്ക് അഭികാമ്യമല്ലാത്ത ഉയർന്ന നിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. കൂടുതൽ നിരക്ക് വർധന ഉചിതമായിരിക്കുമെന്നും നിരക്കുകൾ വർധിപ്പിക്കുന്നതിന് ന്ധമീറ്റിംഗ്-ബൈമീറ്റിംഗ് സമീപനം സ്വീകരിക്കുമെന്നും ബാങ്ക് മേധാവി പറഞ്ഞു.
ബാങ്ക് ഓഫ് ഇംഗ്ലണ്ടും യുഎസ് ഫെഡറൽ റിസർവും തങ്ങളുടെ നിരക്കുകൾ ഉയർത്തിയതിന് പിന്നാലെയാണ് വിലക്കയറ്റം നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. 1994നു ശേഷമുള്ള ഏറ്റവും വലിയ പലിശ നിരക്ക് വർധനയാണ് അമേരിക്ക നടത്തുന്നത്
എന്നിരുന്നാലും, ഉയർന്ന കടമെടുപ്പ് ചെലവ് ഇറ്റലിയും ഗ്രീസും ഉൾപ്പെടെയുള്ള ഉയർന്ന കടബാധ്യതയുള്ള യൂറോപ്യൻ രാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ബാങ്കിന് ആശങ്കയുണ്ട്.
ഉദാഹരണത്തിനായി ഗ്രീസിൽ ഏപ്രിലിൽ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 36 ശതമാനത്തിന് മുകളിൽ എത്തിയിരുന്നുവെങ്കിലും യൂറോസോണിലെ ഏറ്റവും ഉയർന്ന നിരക്ക്, ഗ്രീക്ക് കടം പ്രതിസന്ധിയുടെ മൂർദ്ധന്യത്തിൽ 2013ൽ 58.2 ശതമാനത്തിൽ എത്തിയതിനേക്കാൾ വളരെ കുറവാണ് നിരക്ക്.
കൂടുതൽ വിശാലമായി, ഈ വർഷം രാജ്യത്തിന്റെ സന്പദ്വ്യവസ്ഥ ഏകദേശം 4 ശതമാനം വളരുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രതീക്ഷിക്കുന്നു.
രണ്ട് വർഷത്തെ കഠിനമായ കോവിഡിനെ തുടർന്ന് ടൂറിസത്തിലെ ഒരു കുതിച്ചുചാട്ടം സാന്പത്തിക ഉൽപാദനത്തിന്റെ ഏകദേശം 25 ശതമാനം വരുന്ന വ്യവസായത്തെ ഇത് സഹായിക്കാൻ സാധ്യതയുണ്ട്. മറുവശത്ത്, മുൻവർഷങ്ങൾക്ക് പകരം ഇത്തവണ അവർക്ക് ജോലിയുണ്ട്. ഗ്രീസിൽ കൂലി വർധിക്കുകയാണ്.
യൂറോപ്യൻ സെൻട്രൽ ബാങ്ക് യൂറോസോണ്‍ പലിശ നിരക്ക് ഉയർത്തി
08:00 PM Jul 23, 2022 | Deepika.com