ബെർലിൻ: ജർമ്മനിയിലെ ഭക്ഷ്യവിലക്കയറ്റം കൂടുതൽ തലങ്ങളിലേയ്ക്ക് മാറുകയാണ്. വിദഗ്ധർ പറയുന്നതനുസരിച്ച്, ജർമനിയിലെ ആളുകൾ നിരവധി ഉൽപന്നങ്ങളുടെ, പ്രത്യേകിച്ച് ഭക്ഷണപാനീയങ്ങളുടെ വിലയിൽ കൂടുതൽ നൽകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഭക്ഷണം, പാനീയം, പുകയില ചില്ലറ വ്യാപാരികൾക്കിടയിൽ ജൂണിൽ നടത്തിയ സർവേ പ്രകാരം, വില പ്രതീക്ഷിക്കുന്നത് 98.9 പോയിന്റാണ്. ഇതിനർത്ഥം, രാജ്യത്തെ ഉപഭോക്താക്കൾ വരും മാസങ്ങളിൽ കൂടുതൽ പണം ചിലവഴിക്കേണ്ടി വരും. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ചില്ലറ വ്യാപാരികളും വില ഉയർത്താൻ പദ്ധതിയിടുന്നു: അവരുടെ വില പ്രതീക്ഷകൾ 75.5 പോയിന്റിൽ നിന്ന് 78.6 പോയിന്റായി ഉയർന്നു. പണപ്പെരുപ്പ നിരക്ക് തൽക്കാലം ഉയർന്ന നിലയിൽ തുടരും.
പണപ്പെരുപ്പം കുതിച്ചുയർന്നതിനാൽ ജർമനിയിലെ ജനങ്ങൾ മാസങ്ങളായി വർധിച്ചുവരുന്ന ജീവിതച്ചെലവിൽ നട്ടംതിരിയുകയാണ്.
കഴിഞ്ഞ ആഴ്ച ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ജൂണിലെ പണപ്പെരുപ്പം വാർഷികാടിസ്ഥാനത്തിൽ 7.6 ശതമാനമായി കണക്കാക്കിയിരുന്നു. പണപ്പെരുപ്പം നേരിയ തോതിൽ കുറഞ്ഞുവെന്നാണ് ഇതിനർത്ഥമെങ്കിലും, അത് ഇപ്പോഴും വളരെ ഉയർന്ന തലത്തിലാണ്. ഭക്ഷ്യവസ്തുക്കളുടെ വില ശരാശരിയേക്കാൾ 12.7 ശതമാനം ഉയർന്നു. നിർമ്മാണച്ചെലവ് 59.7 പോയിന്റും, മൊത്തവ്യാപാരം (57.4 പോയിന്റ്, എന്നിവ ഉൾപ്പെടുന്നു.
ഗ്യാസ് വില കുതിച്ചുയരുന്നതിനാൽ ജർമനി ഉൗർജ സംരക്ഷണ നിയമം തയ്യാറാക്കുന്നു. റഷ്യയുടെ കട്ട് ഓഫും കുതിച്ചുയരുന്ന ഗ്യാസ് വിലയും ഈ മേഖലയെ സമ്മർദ്ദത്തിലാക്കി പൊരുതുന്ന ഉൗർജ്ജ കന്പനികളെ വേഗത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് ചൊവ്വാഴ്ച ജർമൻ കാബിനറ്റ് അംഗീകാരം നൽകി.സർക്കാർ ഓഹരിയുടമയാകാനുള്ള സാധ്യത ഉൾപ്പെടെ ഉൗർജ കന്പനികളുടെ സ്ഥിരത കൈവരിക്കുന്നതിനുള്ള നടപടികൾ അടിയന്തര നിയമനിർമ്മാണം സുഗമമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഭക്ഷ്യവിലയിൽ പൊറുതിമുട്ടി ജർമൻകാർ
05:26 AM Jul 07, 2022 | Deepika.com