മധുരം മലയാളം മലയാള ഭാഷ പഠന വേദി ന്ധ എന്ന നാമധേയത്തിൽ കേരള സർക്കാരിന്റെ ന്ധ എവിടെയെല്ലാം മലയാളി അവിടെയെല്ലാ മലയാളം എന്ന ആപ്തവാക്യത്തിന്റെ ഭാഗമായി മലയാള മിഷൻ കേരളയുമായി ചേർന്നാണ് സമീക്ഷ ഗ്ലോസ്റ്റർഷെയർ മലയാളം സ്കുളിൽ ഭാഷാപഠന പരീശീലനം കുട്ടികൾക്കു നൽകുന്നത് .
സാംസ്കാരിക- സിനിമാ - സീരിയൽ - മിമിക്രി രംഗത്തെ പ്രമുഖരായ സുരാജ് വെഞ്ഞാറുമൂട്, കോട്ടയം നസീർ , മാളവിക മേനോൻ ,ഉല്ലാസ് പന്തളം, അയ്യപ്പ ബൈജു തുടങ്ങിയവർ ഓണ്‍ലൈനായി മംഗളാശംസകൾ നേർന്ന് നേരത്തേ തന്നെപരിപാടിക്ക് പരസ്യ പ്രചാരണം നൽകി. അവതാരികയും സ്വാഗത പ്രാസംഗികയുമായ ശ്രീമതി എലിസബത്ത് മേരി എബ്രഹാമിന്റെ സംഭാഷണചാതുര്യം യോഗ നടപടികൾക്ക് ചടുലതയേകി. റിനി കുഞ്ഞുമോൻ ആലപിച്ച ഭക്തിസാന്ദ്രമായ പ്രാർഥനാ ഗീതത്തോടെ യോഗം സമാരംഭിച്ചു.
സ്കൂൾ അധ്യാപികമാർ ഭദ്രദീപ പ്രകാശനം നടത്തി. പരിപാടിയുടെ ഒൗപചാരികമായ ഉദ്ഘാടനം മുൻ ആരോഗ്യ മന്ത്രി കെ.കെ. ഷൈല ടീച്ചർ ഓണ്‍ലൈനായി നിർവഹിച്ചു.
നൂറുകണക്കിന് കുട്ടികളെയും രക്ഷകർത്താക്കളെയും കൊണ്ട് നിറഞ്ഞ വേദിയിൽ സമീക്ഷ മലയാളം കോർഡിനേറ്റർ ലോറൻസ് പെല്ലിശേരി അധ്യക്ഷനായിരുന്നു. സ്കൂൾ നടത്തിപ്പിന്റെ വിശദമായ വിവരങ്ങൾ അധ്യക്ഷ പ്രസംഗത്തിൽ ആമുഖമായി പറഞ്ഞു. ഒന്നിടവിട്ട ശനിയാഴ്ചകളിൽ വൈകുന്നേരമാണ് ക്ലാസ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് രക്ഷകർത്താക്കൾ ഫോണ്‍ മുഖേന താനുമായി ബന്ധപ്പെട്ടാൽ മതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള മലയാളം മിഷൻ ഡയറക്ടറും പ്രസിദ്ധ കവിയുമായ ശ്രീമുരുകൻ കാട്ടാക്കാട ഓണ്‍ലൈനായി പ്രഭാഷണം നടത്തി. തുടർന്ന് സീറോ മലബാർ ഗ്ലോസ്റ്റർ ഷയർ വികാരി ഫാ. ജിബിൻ വാമനറ്റം മലയാളം പഠിച്ച് മലയാളത്തെ മനസിലാക്കാനും അടുത്തറിയാനും കുട്ടികൾക്ക് കഴിയട്ടെ എന്നാശംസിച്ചു. ലയാളി എവിടെയുണ്ടോ അവിടെയെല്ലാം മലയാളം. കേരള സർക്കാരിൻറെ പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് സമീക്ഷ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു.
സുനിൽ ജോർജ് ( യുയുകഐംസൗത്ത് വെസ്റ്റ് )ആശംസാ പ്രസംഗങ്ങൾ നടത്തി . യോഗത്തിൽ സമീക്ഷ ഗ്ലോസ്റ്റർഷയർ സെക്രട്ടറി സാം കൊച്ചു പറന്പിൽ നന്ദി പ്രകാശിപ്പിച്ചു. പിന്നീട് പരിശീലനം സിദ്ധിച്ച അധ്യാപകരായ റെമി മനോജ്, റെനി തോമസ്, ഉഷാസ് സുകുമാരൻ, നിനു ജെഡ്സണ്‍ എന്നിവർ കുരുന്നുകൾക്ക് ക്ലാസ്സ് എടുത്തു. ആരംഭത്തിൽ തന്നെ പഠന വേദിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഫലം കണ്ടു തുടങ്ങിയെന്ന ആത്മ സംതൃപ്തിയോടെയാണ് രക്ഷകർത്താക്കൾ മടങ്ങിയത്.
.