ന്യൂയോർക്ക്: 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാന്റോയിലെ ഹിൽട്ടണ് ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന ഫൊക്കാന ഗ്ലോബൽ ഡിസ്നി കണ്വൻഷനൊടനുബന്ധിച്ച് നടത്തുന്ന സാഹിത്യ സമ്മേളനത്തിന്റെ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരനും ഇമ്മിഗ്രേഷൻ അഭിഭാഷകനുമായ മുരളി ജെ. നായറാണ് കമ്മിറ്റി ചെയർമാൻ. ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം ഗീത ജോർജ് കോർഡിനേറ്ററായ കമ്മിറ്റിയിൽ പ്രശസ്ത എഴുത്തുകാരൻ കോരസണ് വറുഗീസ്, പ്രമുഖ സാഹിത്യകാരനും എഡിറ്ററുമായ ബെന്നി കുര്യൻ, എന്നിവർ കോ-ചെയർമാരയും പ്രവർത്തിച്ചു വരികയാണ്. മാധ്യമ പ്രവർത്തകനും കേരള ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാൻസിസ് തടത്തിലാണ് മോഡറേറ്റർ.
മലയാളത്തിൽനിന്നും മറ്റു ഭാരതീയഭാഷകളിൽനിന്നും ഇംഗ്ലീഷിലേക്കുള്ള വിവർത്തനസാഹിത്യം കേന്ദ്രീകരിച്ചാണ് ഇക്കൊല്ലത്തെ ഫൊക്കാനാ സാഹിത്യസമ്മേളനം വിഭാവനം ചെയ്തിരിക്കുന്നത്. 1785-ൽ ചാൾസ് വിൽക്കിൻസ് ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതു മുതൽ ഭാരതീയഭാഷകളിൽനിന്ന് അനേകം ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രശസ്ത പരിഭാഷ രവീന്ദ്രനാഥടാഗോറിന്റെ ഗീതാഞ്ജലിയാണെന്നു പറയാം. ബംഗാളിയിലെഴുതപ്പെട്ട തന്റെ സ്വന്തം കൃതിയ്ക്ക് ടാഗോർ തന്നെ നടത്തിയ പരിഭാഷയ്കായിരുന്നല്ലോ 1913-ലെ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചത്.
പിന്നീട് ഭാരതീയരായ പല എഴുത്തുകാരും നോബേൽ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. വിവർത്തന ചരിത്രത്തിന്റെ ഇങ്ങേത്തലയ്ക്കലിതാ ഹിന്ദിയിൽ നിന്നുള്ള ഇംഗ്ലീഷ് പരിഭാഷ ചെയ്യപ്പെട്ട ഒരു നോവലിനു ഇക്കൊല്ലത്തെ ഇന്റർനാഷനൽ ബുക്കർ പ്രൈസ് വരെ ലഭിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ അവാർഡായ ജെസിബി പ്രൈസ് അടുത്തകാലത്തായി മലയാളത്തിൽ നിന്നുള്ള രണ്ടു ഇംഗ്ലീഷ് പരിഭാഷകൾക്കാണ് ലഭിച്ചത്.
വിവർത്തനസാഹിത്യത്തെപ്പറ്റിയൊരു വിശദ പഠനത്തിനു പറ്റിയ സമയം ഇതുതന്നെയാണെന്ന വിലയിരുത്തലാണ് ഫൊക്കാന ഇക്കുറി സാഹിത്യ ചർച്ചയുടെ വിഷയം വിവർത്തന സാഹിത്യ ശാഖയെക്കുറിച്ചക്കാൻ തീരുമാനിച്ചത്. മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള വിവിധ പുസ്തകങ്ങളെപ്പറ്റിയുള്ള അവലോകനത്തിനും ചർച്ചയ്ക്കും ഈ സമ്മേളനം വേദിയാകുമെന്നാണ് കരുതുന്നത്. കൂടാതെ പങ്കെടുക്കുന്നവരുടെ എഴുത്തനുഭവങ്ങൾ മുൻനിർത്തി വട്ടമേശ സമ്മേളനത്തിന്റെ ഫോർമറ്റിലുള്ള ഒരു സംവാദവും ഉണ്ടായിരിക്കുന്നതാണ്. സാമൂഹ്യമാധ്യമങ്ങൾ വഴി കേരളത്തിൽനിന്നു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന എഴുത്തുകാരെപ്പറ്റിയുള്ള വിവരങ്ങൾ പിന്നീട് പങ്കുവയ്ക്കുന്നതാണ്.
ഈ സമ്മേളനം നയിക്കുന്നു മുരളി ജെ. നായർ ഇംഗ്ലീഷിലും മലയാളത്തിലും കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള സാഹിത്യകാരനെന്നതിനുപുറമേ ഒരു വിവർത്തകനും കൂടിയാണ്. വി.ജെ. ജയിംസിന്റെ ന്ധചോരശാസ്ത്രംന്ധ ഇദ്ദേഹമാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. ഫ്രാൻസിസ് തടത്തിൽ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പരിഭാഷ ബാംഗ്ലൂരിലെ ന്ധന്ധആട്ട ഗലാട്ടാ ലിറ്റററി പ്രൈസിന്ധന്ധന്റെ അവസാന അഞ്ചിൽ എത്തിയിരുന്നു. ഇദ്ദേഹം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ വേറെയും കഥകൾ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും അമേരിക്കയിലും ഗൾഫിലുമുള്ള മലയാളം, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും ഓണ്ലൈനിലുമായി അനേകം ലേഖനങ്ങളും യാത്രാവിവരണങ്ങളും ഫീച്ചറുകളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുള്ള മുരളി ജെ. നായർ, നൂറിലേറെ ലോകരാജ്യങ്ങളിലും അമേരിക്കയിലെ നാൽപത്തിയഞ്ചിലധികം സ്റ്റേറ്റുകളിലും സഞ്ചരിച്ചിട്ടുമുണ്ട്.
മലയാളത്തിലുള്ള മറ്റു കൃതികൾ നിലാവുപൊഴിയുന്ന ശബ്ദം (കഥകൾ), സ്വപ്നഭൂമിക (നോവൽ), ഹണ്ടിംഗ്ഡണ് താഴ്വരയിലെ സന്ന്യാസിക്കിളികൾ (കഥകൾ) എന്നിവയാണ്. ഇംഗ്ലിഷിൽ The Monoson Mystic എന്ന നോവലും പ്രസിധീകരിച്ചിട്ടുണ്ട്.
2000ത്തിലെ ഫൊക്കാന ചിന്താധാരാ സ്വർണമെഡൽ അടക്കമുള്ള വിവിധ ഫോക്കാനാ അവാർഡുകൾ, മാമ്മൻ മാപ്പിള അവാർഡ്, ഹൂസ്റ്റൺ റൈറ്റേഴ്സ് ഫോറം അവാർഡ്, ട്രൈസ്റ്റേറ്റ് കേരളഫോറം അവാർഡ് എന്നിവയടക്കം പല സാഹിത്യപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഫിലഡൽഫിയയിൽ സ്വന്തമായി ഇമ്മിഗ്രേഷൻ ലോ അറ്റോർണി ഫേം നടത്തുന്നുണ്ടെങ്കിലും കൂടുതൽ സമയവും യാത്രയ്ക്കായി മാറ്റിവച്ചിരിക്കുകയാണ്.
മലയാളത്തിൽനിന്നും മറ്റു ഭാരതീയഭാഷകളിൽനിന്നും ഇംഗ്ലീഷിലേക്കുള്ള വിവർത്തനസാഹിത്യം കേന്ദ്രീകരിച്ചാണ് ഇക്കൊല്ലത്തെ ഫൊക്കാനാ സാഹിത്യസമ്മേളനം വിഭാവനം ചെയ്തിരിക്കുന്നത്. 1785-ൽ ചാൾസ് വിൽക്കിൻസ് ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതു മുതൽ ഭാരതീയഭാഷകളിൽനിന്ന് അനേകം ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രശസ്ത പരിഭാഷ രവീന്ദ്രനാഥടാഗോറിന്റെ ഗീതാഞ്ജലിയാണെന്നു പറയാം. ബംഗാളിയിലെഴുതപ്പെട്ട തന്റെ സ്വന്തം കൃതിയ്ക്ക് ടാഗോർ തന്നെ നടത്തിയ പരിഭാഷയ്കായിരുന്നല്ലോ 1913-ലെ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചത്.
പിന്നീട് ഭാരതീയരായ പല എഴുത്തുകാരും നോബേൽ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. വിവർത്തന ചരിത്രത്തിന്റെ ഇങ്ങേത്തലയ്ക്കലിതാ ഹിന്ദിയിൽ നിന്നുള്ള ഇംഗ്ലീഷ് പരിഭാഷ ചെയ്യപ്പെട്ട ഒരു നോവലിനു ഇക്കൊല്ലത്തെ ഇന്റർനാഷനൽ ബുക്കർ പ്രൈസ് വരെ ലഭിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ അവാർഡായ ജെസിബി പ്രൈസ് അടുത്തകാലത്തായി മലയാളത്തിൽ നിന്നുള്ള രണ്ടു ഇംഗ്ലീഷ് പരിഭാഷകൾക്കാണ് ലഭിച്ചത്.
വിവർത്തനസാഹിത്യത്തെപ്പറ്റിയൊരു വിശദ പഠനത്തിനു പറ്റിയ സമയം ഇതുതന്നെയാണെന്ന വിലയിരുത്തലാണ് ഫൊക്കാന ഇക്കുറി സാഹിത്യ ചർച്ചയുടെ വിഷയം വിവർത്തന സാഹിത്യ ശാഖയെക്കുറിച്ചക്കാൻ തീരുമാനിച്ചത്. മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള വിവിധ പുസ്തകങ്ങളെപ്പറ്റിയുള്ള അവലോകനത്തിനും ചർച്ചയ്ക്കും ഈ സമ്മേളനം വേദിയാകുമെന്നാണ് കരുതുന്നത്. കൂടാതെ പങ്കെടുക്കുന്നവരുടെ എഴുത്തനുഭവങ്ങൾ മുൻനിർത്തി വട്ടമേശ സമ്മേളനത്തിന്റെ ഫോർമറ്റിലുള്ള ഒരു സംവാദവും ഉണ്ടായിരിക്കുന്നതാണ്. സാമൂഹ്യമാധ്യമങ്ങൾ വഴി കേരളത്തിൽനിന്നു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന എഴുത്തുകാരെപ്പറ്റിയുള്ള വിവരങ്ങൾ പിന്നീട് പങ്കുവയ്ക്കുന്നതാണ്.
ഈ സമ്മേളനം നയിക്കുന്നു മുരളി ജെ. നായർ ഇംഗ്ലീഷിലും മലയാളത്തിലും കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള സാഹിത്യകാരനെന്നതിനുപുറമേ ഒരു വിവർത്തകനും കൂടിയാണ്. വി.ജെ. ജയിംസിന്റെ ന്ധചോരശാസ്ത്രംന്ധ ഇദ്ദേഹമാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. ഫ്രാൻസിസ് തടത്തിൽ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പരിഭാഷ ബാംഗ്ലൂരിലെ ന്ധന്ധആട്ട ഗലാട്ടാ ലിറ്റററി പ്രൈസിന്ധന്ധന്റെ അവസാന അഞ്ചിൽ എത്തിയിരുന്നു. ഇദ്ദേഹം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ വേറെയും കഥകൾ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും അമേരിക്കയിലും ഗൾഫിലുമുള്ള മലയാളം, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും ഓണ്ലൈനിലുമായി അനേകം ലേഖനങ്ങളും യാത്രാവിവരണങ്ങളും ഫീച്ചറുകളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുള്ള മുരളി ജെ. നായർ, നൂറിലേറെ ലോകരാജ്യങ്ങളിലും അമേരിക്കയിലെ നാൽപത്തിയഞ്ചിലധികം സ്റ്റേറ്റുകളിലും സഞ്ചരിച്ചിട്ടുമുണ്ട്.
മലയാളത്തിലുള്ള മറ്റു കൃതികൾ നിലാവുപൊഴിയുന്ന ശബ്ദം (കഥകൾ), സ്വപ്നഭൂമിക (നോവൽ), ഹണ്ടിംഗ്ഡണ് താഴ്വരയിലെ സന്ന്യാസിക്കിളികൾ (കഥകൾ) എന്നിവയാണ്. ഇംഗ്ലിഷിൽ The Monoson Mystic എന്ന നോവലും പ്രസിധീകരിച്ചിട്ടുണ്ട്.
2000ത്തിലെ ഫൊക്കാന ചിന്താധാരാ സ്വർണമെഡൽ അടക്കമുള്ള വിവിധ ഫോക്കാനാ അവാർഡുകൾ, മാമ്മൻ മാപ്പിള അവാർഡ്, ഹൂസ്റ്റൺ റൈറ്റേഴ്സ് ഫോറം അവാർഡ്, ട്രൈസ്റ്റേറ്റ് കേരളഫോറം അവാർഡ് എന്നിവയടക്കം പല സാഹിത്യപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഫിലഡൽഫിയയിൽ സ്വന്തമായി ഇമ്മിഗ്രേഷൻ ലോ അറ്റോർണി ഫേം നടത്തുന്നുണ്ടെങ്കിലും കൂടുതൽ സമയവും യാത്രയ്ക്കായി മാറ്റിവച്ചിരിക്കുകയാണ്.