ലണ്ടൻ: ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ ലഗേജ് കുമിഞ്ഞുകൂടിയത് യാത്രക്കാരെ ഏറെ വലച്ചു. ലണ്ടൻ വിമാനത്താവളത്തിലെ ബാഗേജ് വിഭാഗത്തിൽ നൂറുകണക്കിന് സ്യൂട്ട്കേസുകളും ബാഗുകളും കെട്ടിക്കിടന്നത് ഹിമപാതം പോലെയായി.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമായ ഹീത്രൂ എയർപോർട്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ദിവസങ്ങളോളം തങ്ങളുടെ സ്യൂട്ട്കേസുകളും ബാഗുകളും തിരികെ ലഭിക്കാൻ കഴിയില്ലെന്ന് എയർപോർട്ട് അധികൃതർ യാത്രക്കാരോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു വലിയ ലഗേജ് ഹിമപാതം അക്ഷരാർഥത്തിൽ ഒരു ടെർമിനലിന്റെ പ്രവർത്തനത്തെ ഏറെ ബാധിച്ചു. ലഗേജുകൾ ഒന്നിനു മുകളിൽ മറ്റൊന്നായി കൂന്പാരമായി കൂടി കിടക്കുന്നു.
ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ലഗേജ് കെട്ടിക്കടുക്കുന്നതിന് കാരണങ്ങൾ പലതാണ്. വിട്ടുമാറാത്ത ജീവനക്കാരുടെ ക്ഷാമം, വരുന്പോഴും പുറപ്പെടുന്പോഴും നീണ്ട ക്യൂകൾ, തിരക്കേറിയ ഷട്ടിൽ ബസുകൾ, ടെർമിനലുകൾക്കിടയിൽ യാത്ര ചെയ്യുന്പോൾ അതിനനുസരിച്ച് നീണ്ട കാത്തിരിപ്പ് ഇതൊക്കെതത്തെ കൊറോണയ്ക്കിടയിലെ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. ഹീത്രൂ വക്താവ് പറയുന്നതനുസരിച്ച്, ലഗേജ് സംവിധാനത്തിലെ സാങ്കേതിക തകരാറാണ് കുഴപ്പത്തിന് കാരണമെന്ന് ആരോപിച്ചു.
തിരക്കേറിയ വിമാനത്താവളത്തിന്റെ എക്സിക്യൂട്ടീവ് ഫ്ളോറിലൂടെ 2021 ൽ 19 ദശലക്ഷത്തിലധികം യാത്രക്കാർ കടന്നു പോയിരുന്നു. കൊറോണയ്ക്ക് മുന്പ് ഇത് 80 ദശലക്ഷത്തിലധികം യാത്രക്കാരായിരുന്നു.
ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ ലഗേജുകളുടെ കൂന്പാരം
11:55 PM Jun 20, 2022 | Deepika.com