തിരുവനന്തപുരം: നിയമത്തിന്റെ നൂലാമാലകൾക്കിടയിൽ പ്രവാസികൾ വലയുന്ന സ്ഥിതി അവസാനിപ്പിക്കാൻ ഇൻവെസ്റ്റ്മെന്റ് പ്രൊട്ടക്ഷൻ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലി പറഞ്ഞു. ലോകകേരള സഭയുടെ മൂന്നാം സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസലോകത്ത് മുപ്പതോ നാൽപ്പതോ വർഷം ജോലി ചെയ്ത് സന്പാദിച്ചതെല്ലാം കേരളത്തിലേക്കാണ് അവർ നിക്ഷേപിക്കുന്നത്. ഇത്തരത്തിൽ നാട്ടിൽ നിക്ഷേപിക്കുന്പോൾ യാതൊരുവിധ സുരക്ഷിതത്വവുമില്ലെന്ന നിർഭാഗ്യകരമായ സ്ഥിതിയാണുള്ളത്.
മുതൽമുടക്കിയിൽ ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലുള്ള നിയമങ്ങൾ വരുന്പോൾ കൂടുതൽ ആളുകൾ നിക്ഷേപിക്കാൻ തയാറാകും. ലോകകേരള സഭ പോലെ പ്രവാസികളുടെ വലിയ സമ്മേളനത്തിൽ രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരിൽ ഒരു വിഭാഗം ബഹിഷ്കരിക്കുന്നതിൽ ശരികേടുണ്ടെന്നും യൂസഫലി പറഞ്ഞു.
ലോക കേരള സഭയുടെ പേരിൽ ധൂർത്ത് നടക്കുന്നുവെന്ന രീതിയിൽ വസ്തുതാവിരുദ്ധമായ വിമർശനങ്ങൾ ഉന്നയിച്ച് പ്രവാസികളെ വേദനിപ്പിക്കരുത്. ഭക്ഷണവും താമസവും നൽകുന്നതാണോ ധൂർത്ത്? ഭരണ പ്രതിപക്ഷ ഭേദമന്യേ പ്രവാസികളുടെ ക്ഷേമത്തിനും വികസന പ്രവർത്തനങ്ങളിലും ഏവരുടെയും സഹകരണം ആവശ്യമാണെന്നും എം.എ.യൂസഫലി പറഞ്ഞു.
പ്രവാസലോകത്ത് മുപ്പതോ നാൽപ്പതോ വർഷം ജോലി ചെയ്ത് സന്പാദിച്ചതെല്ലാം കേരളത്തിലേക്കാണ് അവർ നിക്ഷേപിക്കുന്നത്. ഇത്തരത്തിൽ നാട്ടിൽ നിക്ഷേപിക്കുന്പോൾ യാതൊരുവിധ സുരക്ഷിതത്വവുമില്ലെന്ന നിർഭാഗ്യകരമായ സ്ഥിതിയാണുള്ളത്.
മുതൽമുടക്കിയിൽ ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലുള്ള നിയമങ്ങൾ വരുന്പോൾ കൂടുതൽ ആളുകൾ നിക്ഷേപിക്കാൻ തയാറാകും. ലോകകേരള സഭ പോലെ പ്രവാസികളുടെ വലിയ സമ്മേളനത്തിൽ രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരിൽ ഒരു വിഭാഗം ബഹിഷ്കരിക്കുന്നതിൽ ശരികേടുണ്ടെന്നും യൂസഫലി പറഞ്ഞു.
ലോക കേരള സഭയുടെ പേരിൽ ധൂർത്ത് നടക്കുന്നുവെന്ന രീതിയിൽ വസ്തുതാവിരുദ്ധമായ വിമർശനങ്ങൾ ഉന്നയിച്ച് പ്രവാസികളെ വേദനിപ്പിക്കരുത്. ഭക്ഷണവും താമസവും നൽകുന്നതാണോ ധൂർത്ത്? ഭരണ പ്രതിപക്ഷ ഭേദമന്യേ പ്രവാസികളുടെ ക്ഷേമത്തിനും വികസന പ്രവർത്തനങ്ങളിലും ഏവരുടെയും സഹകരണം ആവശ്യമാണെന്നും എം.എ.യൂസഫലി പറഞ്ഞു.