ബെർലിൻ: ജർമ്മൻ യൂണിവേഴ്സിറ്റി കാന്പസിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ കത്തി ആക്രമണത്തിൽ പരിക്കേറ്റ മുപ്പതുകാരിയായ സ്ത്രീ മരിച്ചു. നോർത്ത് റൈൻ വെസ്ററ് ഫാളിയ സംസ്ഥാനത്തിലെ ഹാം നഗരത്തിലെ യൂണിവേഴ്സിറ്റി കാന്പസിലാണ് കത്തി ആക്രമണമുണ്ടായത്.
വെള്ളിയാഴ്ച സംഭവം നടക്കുന്പോൾ ഹാം-ലിപ്സ്ററാഡ് യൂണിവേഴ്സിറ്റി ഓഫ് അപ്ളൈഡ് സയൻസസിൽ ഒരു കോണ്ഫറൻസിൽ പങ്കെടുക്കാനെത്തിയ അസിസ്റ്റന്റ് പ്രഫസറായിരുന്നു മരിച്ച യുവതി.
സംഭവത്തിൽ മറ്റു രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും പരിക്കേറ്റു. മറ്റു വിദ്യാർഥികൾ അക്രമിയെ തടഞ്ഞുവച്ചു പോലീസിന് കൈമാറുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത 34 കാരനായ പ്രതിയെ ശനിയാഴ്ച മാനസിക പരിചരണത്തിലേക്ക് മാറ്റിയിരുന്നു. അക്രമി, യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളായ ഇരകളെ അടുക്കള കത്തി ഉപയോഗിച്ചാണ് കുത്തി മുറിവേൽപ്പിച്ചത്.
ആരോപണവിധേയനായ അക്രമിയായ യൂണിവേഴ്സിറ്റി വിദ്യാർഥി, ഇരകളെ രണ്ട് അടുക്കള കത്തികൾ ഉപയോഗിച്ച് ആക്രമിക്കാൻ ലക്ഷ്യംവച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.
22 വയസുള്ള ഒരു വിദ്യാർഥിക്ക് വയറ്റിൽ എട്ട് കുത്തേറ്റിട്ടുണ്ട്, അടിയന്തിര ശസ്ത്രക്രിയ വിധേയയാക്കി. എന്നാൽ അവരുടെ ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോർട്ടുകൾ. ഇരകളായ മറ്റു രണ്ടുപേർ, 22 വയസുള്ള ഒരു പുരുഷനും അതേ പ്രായത്തിലുള്ള മറ്റൊരു യുവതിക്കും, പരിക്ക് അത്ര സാരമായിട്ടുള്ളതല്ല. ആത്മഹത്യാശ്രമത്തിനുശേഷം പ്രതി താമസിച്ചിരുന്ന മാനസികരോഗാശുപത്രിയിൽ നിന്ന് വെള്ളിയാഴ്ച സ്വയം ഡിസ്ചാർജ് ചെയ്തതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.
ഈ യൂണിവേഴ്സിറ്റിൽ നിരവധി മലയാളികൾ പഠിക്കുന്നുണ്ട്. ഈയടുത്ത കാലത്തായി നിരവധി മലയാളി വിദ്യാർഥികൾ ഇവിടെ എത്തിയിട്ടുണ്ട്. സംഭവത്തിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
വെള്ളിയാഴ്ച നടന്ന മറ്റൊരു സംഭവത്തിൽ, സ്റ്റട്ട്ഗാർട്ടിന് സമീപമുള്ള എസ്ളിംഗനിലെ ഒരു പ്രാഥമിക വിദ്യാലയത്തിൽ കത്തി ആക്രമണത്തിൽ ഒരു സ്ത്രീക്കും ഏഴുവയസുകാരിക്കും ഗുരുതരമായി പരിക്കേറ്റു.
ഈ വർഷമാദ്യം യൂണിവേഴ്സിറ്റി കാന്പസിൽ വെടിവയ്പ് നടന്നിരുന്നു. തെക്കുപടിഞ്ഞാറൻ ജർമനിയിലെ ഹൈഡൽബർഗ് സർവകലാശാലയിലെ ലെക്ചർ ഹാളിൽ 18 വയസുള്ള ഒരു വിദ്യാർഥി വെടിയുതിർക്കുകയും ഒരു യുവതിയെ കൊലപ്പെടുത്തുകയും മറ്റു മൂന്നുപേർക്ക് പരിക്കേൽക്കുകയും പിന്നീട്, സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു.
ജർമനിയിലെ സർവകലാശാലയിൽ കത്തി ആക്രമണത്തിൽ ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക്
12:13 AM Jun 14, 2022 | Deepika.com