ലോക കേരളസഭയയുടെ പ്രവർത്തന വിജയത്തിന് ആവശ്യമായ സർഗാത്മകവും, ക്രിയാത്മകവുമായ ആശയങ്ങളും പദ്ധതികളും കണ്ടെത്താൻ ജനകീയമായ അന്വേഷണം ആവശ്യമാണെന്ന് നോർത്തേണ്‍ അയർലൻഡിൽ നിന്നും സഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ട എസ്എസ് ജയപ്രകാശ് പറഞ്ഞു.
ഇതിന് പുറമെ കേരളത്തിലേയ്ക്ക് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നോർത്തേണ്‍ അയർലൻഡിലെ ബിസിസിന് സമൂഹത്തിന് ഇടയിലും സമാനമായ സർവേ സംഘിടിപ്പിക്കും. ഇതിൽ നിന്നും ലഭിക്കുന്ന ഡാറ്റാ അനാലിസിസ് ഉപയോഗിച്ച് ഭാവിപരിപാടികൾക്കും പദ്ധതികൾക്കും രൂപം നൽകും.
മൂന്ന് മാസത്തിനകം നോർത്തേണ്‍ അയർലൻഡിലുള്ള തൊഴിൽ വ്യവസായ ബിസിനസ് സാധ്യതകളെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേരള സർക്കാരിന് നൽകും. കൂടാതെ നിലവിൽ നോർത്തേണ്‍ അയർലൻഡിൽ ജീവിക്കുന്ന മലയാളികളുടെ യാത്രാ ക്ലേശങ്ങൾ, എംബസി സേവനങ്ങളുടെ പോരായിമകൾ, വർദ്ധക്യത്തിലേയ്ക്ക് കടന്നിരിക്കുന്ന മലയാളി വിഭാഗത്തിന്റെ എൽഡർലി കെയർ വെല്ലുകളിൽ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചും പഠനം നടത്തി എൻഐ-കേരള സർക്കാരുകൾക്ക് റിപ്പോർട്ട് സമർപ്പിക്കും. കൂടാതെ എൻഐയിലേയ്ക്കുള്ള ഹെൽത്ത്കെയർ റിക്രൂട്ട്മെന്റിലെ അമിത ചൂഷണം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ്.
ബെൽഫാസ്റ്റ് സിറ്റി കൗണ്‍സിലിന്റെ പുതിയ വികസന സ്ട്രാറ്റജിയായ കൾച്ചറൽ ഡൈവേഴ്സിറ്റിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ ക്ലാസിക്കൽ-നാടോടി കലകൾക്കും മലയാള ഭാഷയ്ക്കും പരമാവധി പ്രചാരം നൽകുമെന്ന് ലോക കേരളസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി അറിയിച്ചു.
നോർത്തേണ്‍ അയർലണ്ടിൽ നിന്നും ലോക കേരളസഭയിലേക്ക് ആദ്യമായി പ്രതിനിധിയെ അയക്കാൻ കഴിയുന്നത് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ വിജയമായി കാണുന്നു എന്ന് ബെൽഫാസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എബി എബ്രഹാം അഭിപ്രായപ്പട്ടു. നിലവിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ സെൻട്രൽ കമ്മിറ്റി അംഗവും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെ നോർത്തേണ്‍ ഐർലൻഡ് ഘടകം സെക്രട്ടറിയുമാണ് കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്എസ് ജയപ്രകാശ്. ഇന്നലെ ഐഡബ്യുഎ നോർത്തേണ്‍ ഐർലൻഡ് ഘടകം പ്രസിഡന്റ് പോൾ കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ യോഗം ലോക കേരളസഭയുടെ ഭാവി പരിപാടികൾക്ക് എല്ലാ ഭാവുകളങ്ങളും പിന്തുണയും അറിയിച്ചു.
ചിത്രത്തിൽ കാണുന്ന ക്യുആർ കോഡ് ഫോണിലെ ക്യാമറ ഉപയോഗിച്ചു സ്കാൻ ചെയ്ത് സർവേയിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.