ലോകത്തിന്റെ ഏറ്റവും അമൂല്യമായ സന്പത്തും ഭാവിപ്രതീക്ഷകളുമായ കുട്ടികളെ ശരിയായ രീതിയിൽ സംരക്ഷിക്കാൻ നമ്മുടെ സമൂഹത്തിനാവുന്നുണ്ടോ? ഇക്കഴിഞ്ഞ വർഷം കേരളത്തിൽ കാണാതായ 1890 കുട്ടികളിൽ 56 കുട്ടികളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയ 193 കേസുകളാണു കേരളത്തിൽ മാത്രം 2018 ൽ രജിസ്റ്റർ ചെയ്തത്. പോക്സോ കേസുകളും ഒന്നിനൊന്നു വർധിച്ചുവരുന്നു. സാന്പത്തികഭദ്രതയും വിദ്യാഭ്യാസ സാഹചര്യങ്ങളും വളരുന്നതിന് ആനുപാതികമായി നമ്മുടെ കുട്ടികളെ സംരക്ഷിക്കാനുള്ള പദ്ധതികൾ വേണ്ടത്ര ഗൗരവത്തോടെ നാം നടത്തേണ്ടതല്ലേ?
ബാലപീഡനങ്ങൾ വർഗീയവത്കരിക്കപ്പെടുന്പോൾ
ബാലപീഡനമെന്ന മനോവൈകല്യം ഏതു സമൂഹത്തിലും കാണാം. അതിനു മതവിശ്വാസമോ വിദ്യാഭ്യാസനിലവാരമോ ഒന്നും തടസമേയല്ല. ബാലപീഡനങ്ങൾക്കെതിരേ ഏറ്റവും ശക്തമായ നടപടികളെടുത്തതും അവയെ പ്രതിരോധിക്കാൻ സംവിധാനങ്ങൾ ക്രമപ്പെടുത്തിയതും കത്തോലിക്കാ സഭയായതുകൊണ്ട്, സഭയിൽ മാത്രമേ ഈ പ്രശ്നമുള്ളൂ എന്നു ചിലർ ദുർവ്യാഖ്യാനം ചെയ്യുന്നതു വികടയുക്തിയാണെന്നു പറയാതെ വയ്യ. പൊതുസമൂഹത്തിലെ ബാലപീഡനങ്ങളെ പ്രതിരോധിക്കാൻ ബന്ധപ്പെട്ടവർ ഇപ്പോഴും വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല എന്നതാണു വാസ്തവം.
കുട്ടികൾ ഏറ്റവും കൂടുതൽ ദുരുപയോഗിക്കപ്പെടുന്നതു കുടുംബാന്തരീക്ഷത്തിലായതിനാൽ അതു പുറത്തറിയുന്നതു വളരെ വിരളമാണ്. കുടുംബങ്ങളുടെയും വ്യക്തികളുടെയും മാനസികാരോഗ്യം വർധിപ്പിക്കാൻ നാം എന്തു ചെയ്യുന്നു എന്നതാണു പ്രസക്തമായ ചോദ്യം.
ഇന്ത്യൻ യാഥാർഥ്യം
2011 ലെ സെൻസസ് അനുസരിച്ച്, 47.2 കോടി കുട്ടികളുള്ള ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ബാലപീഡന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 10 കുട്ടികളിൽ ഒരാൾ വീതം ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഓരോ രണ്ടര മണിക്കൂറിലും 16നു താഴെ പ്രായമുള്ള ഒരു കുട്ടിയും ഓരോ 13 മണിക്കൂറിലും 10 വയസിനു താഴെയുള്ള ഒരു കുട്ടിയും ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് ചില പഠനങ്ങളുടെ കണ്ടെത്തൽ. ഓരോ വർഷവും 7200 ഓളം കുട്ടികളാണ് ബലാൽസംഗത്തിന് ഇരയാകുന്നത്.
ചൈൽഡ് ലൈനിന്റെ പഠനപ്രകാരം 2017-18 ൽ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടതു 2692 ബാലപീഡന കേസുകളാണ്. ഇവയിൽ 69 എണ്ണം അഞ്ചു വയസിൽ താഴെയുള്ള കുട്ടികളത്രേ. കേരളത്തിൽ ഇത്തരം അക്രമങ്ങൾക്ക് ഏറ്റവും കൂടുതൽ വശംവദരാകുന്നത് 13-15 വയസുളള പെണ്‍കുട്ടികളാണ്. രജിസ്റ്റർ ചെയ്ത കേസുകൾ പ്രകാരം ഈ പ്രായപരിധിയിലുള്ള 133 ആണ്‍കുട്ടികളും 464 പെണ്‍കുട്ടികളും പീഡനങ്ങൾക്കിരയായവരാണ്.
പീഡകരിൽ ഭൂരിഭാഗവും കുട്ടികളുടെ പരിചയത്തിലുള്ളവർതന്നെ എന്നതാണ് നമ്മെ ഭയപ്പെടുത്തുന്ന യാഥാർഥ്യം. 269 കേസുകളിൽ അയൽവാസികളും 251 കേസുകളിൽ ബന്ധുക്കളും 101 കേസുകളിൽ മാതാപിതാക്കളോ രണ്ടാനച്ഛന്മാരോ അമ്മമാരോ ആണ് അക്രമികൾ. ഏറ്റവും കൂടുതൽ അക്രമങ്ങൾ നടന്നത് ഇരകളായ കുട്ടികളുടെ ഭവനങ്ങളിലാണ്. 156 കേസുകൾ നടന്നത് സ്കൂളുകളിലും. 2017ൽ എം.ടി. കുമാറും കൂട്ടരും നടത്തിയ പഠനപ്രകാരം, കേരളത്തിലെ സ്കൂളുകളിൽ പീഡിപ്പിക്കപ്പെടുന്നത് പെണ്‍കുട്ടികളേക്കാൾ കൂടുതൽ ആണ്‍കുട്ടികളാണ്.
കത്തോലിക്കാസഭയെടുത്ത നടപടികൾ
ബാലപീഡനങ്ങൾക്കെതിരേ ഏറ്റവും ശക്തമായ നടപടിയെടുത്തത് കത്തോലിക്കാ സഭയാണ്. തെറ്റുകൾ കണ്ടെത്തിയതും ഏറ്റുപറഞ്ഞതും കുട്ടികളെ ദുരുപയോഗത്തിൽനിന്നു സംരക്ഷിക്കാനായി നടപടികൾ എടുത്തതും സഭയാണ്. അതിന്റെ പേരിൽ, സഭയിൽ മാത്രമാണ് പീഡനങ്ങൾ എന്ന ധ്വനിയിലുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണ്.
ജർമനിയിൽ 1946 മുതൽ 2014 വരെ 1670 കത്തോലിക്കാ വൈദികർ ബാലപീഡനത്തിനു കുറ്റക്കാരെന്നു കണ്ടെത്തി. ഇത് ഇക്കാലഘട്ടത്തിലെ വൈദികരുടെ 4.4 ശതമാനമാണ്. എന്നുവച്ചാൽ 95.6 ശതമാനം വൈദികരെകുറിച്ച് ഇത്തരത്തിലുള്ള ആക്ഷേപങ്ങളില്ല. അമേരിക്കയിൽ 1950-2002 വരെയുള്ള കാലഘട്ടത്തിൽ 4392 വൈദികർ കുറ്റക്കാരെന്നു കണ്ടെത്തി. അത് അക്കാലഘട്ടത്തിലെ വൈദികരുടെ നാലു ശതമാനം മാത്രമാണ്. ഏകദേശം നാലു ശതമാനം വൈദികരുടെ സ്വഭാവവൈകൃതം മൂലം 96% ശതമാനം വൈദികരും സഭാസമൂഹവും കളങ്കപ്പെട്ടപ്പോൾ കത്തോലിക്കാസഭ അതിനെ നേരിട്ടത് രചനാത്മകമായാണ്.
1. ലോകമെന്പാടുമുള്ള രൂപതകളിൽ "സെയ്ഫ് എൻവയണ്‍മെന്റ്' പ്രോഗ്രാം നടപ്പാക്കി. യൂറോപ്പിലും അമേരിക്കയിലുമുള്ള രൂപതകളിൽ ഇരകളെ സഹായിക്കാൻ പ്രത്യേകം ഓഫീസുകൾ തുറന്നു. ഭാരതസഭയിൽ ബാലപീഡന പരാതികൾ വിരളമാണെങ്കിലും സുരക്ഷിത പരിസരപരിപാടിയുടെ ഭാഗമായി ഡയറക്ടർമാരെ നിയമിക്കാൻ സിബിസിഐ ആവശ്യപ്പെട്ടു.
2.കുറ്റവാളികളോട് "സീറോ ടോളറൻസ്' പുലർത്താൻ വത്തിക്കാൻ ശക്തമായി ആവശ്യപ്പെട്ടു. രൂപതയുടെ ഭരണനിർവഹണ വിഭാഗം സിവിൽ അധികാരികളോടു പൂർണമായും സഹകരിക്കുന്നുണ്ടന്നു മെത്രാന്മാർ ഉറപ്പാക്കണം.
3. ഇരകളുടെ ആത്മീയവും മാനസികവുമായ അഭിവൃദ്ധിക്കുവേണ്ടി പ്രത്യേക പദ്ധതികൾ നടപ്പാക്കണം.
പീഡകരുടെ വികല വ്യക്തിത്വം
പെഡോഫീലിയ എന്ന മാനസിക തകരാറുള്ളവരാണ് ബാലരതിയിൽ ഏർപ്പെടുന്നത്. അല്ലാതെ ഏതെങ്കിലും തൊഴിലിനോടോ ജീവിതാവസ്ഥയോടോ ബന്ധപ്പെട്ടിരിക്കുന്ന ഒന്നല്ലിത്. ബ്രഹ്മചാരികൾ പെഡോഫീലിയയുള്ളവരാകാൻ സാധ്യതയുണ്ട് എന്ന രീതിലാണ് ഇന്നു പ്രചാരണം കൊഴുക്കുന്നത്. എന്നാൽ, ഈ മാനസിക വൈകല്യമുള്ളവരിൽ ഭൂരിഭാഗവും വിവാഹിതർ തന്നെയാണ്. സ്വന്തം മക്കളെ ദുരുപയോഗിക്കുന്ന മാതാപിതാക്കൾ പോലുമുണ്ട്! അങ്ങനെയെങ്കിൽ ഈ മാനസിക വൈകല്യമുള്ളവരെ എങ്ങനെ നേരത്തേ കണ്ടെത്താം, അവരെ എങ്ങനെ സമഗ്ര വ്യക്തിത്വത്തിലേക്കു നയിക്കാം എന്നതായിരിക്കണം നമ്മുടെ പ്രധാനചിന്താവിഷയം.
30 വയസിനു മുകളിലുള്ള, ഒറ്റപ്പെട്ടു ജീവിക്കുന്നവരോ സാമൂഹികജീവിതം ഇല്ലാത്തവരോ ആണ് ഇത്തരം വൈകൃതത്തിന് അടിമപ്പെട്ടിരിക്കുന്നവരിൽ കൂടുതലും. പലരും വിഷാദരോഗം പോലുള്ള മാനസികരോഗമുള്ളവരായിരിക്കും. ആത്മവിശ്വാസക്കുറവുമൂലം സമപ്രായക്കാരോട് ഇടപെടാൻ ബുദ്ധിമുട്ടുള്ളവരായിക്കും ഇവർ. കുട്ടികളെ സമപ്രായക്കാരെപ്പോലെ കാണുന്ന ഇവർ, കുട്ടികളുമായുള്ള കൂട്ടുകെട്ടിലും അതിനു സദൃശമായ പ്രവർത്തനങ്ങളിലും മാത്രം ശ്രദ്ധാലുക്കളായിരിക്കും. വിലകൂടിയ പാവക്കുട്ടികൾ വാങ്ങിക്കൊടുക്കുക, വളർത്തുമൃഗങ്ങളോടു പ്രായത്തിൽ കവിഞ്ഞ മമത കാട്ടുക എന്നിങ്ങനെ കുട്ടികളുടേതിനു സമാനമായ ഹോബികളായിരിക്കും അവരുടേത്. ചുരുക്കത്തിൽ, വേണ്ടത്ര വളർച്ചയെത്താത്ത വികലവ്യക്തിത്വവുമായി ജീവിക്കുന്നവരാണ് ബാലരതിക്ക് അടിമപ്പെട്ടവർ.
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചവരുടെയിടയിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നതു ഭൂരിഭാഗം പീഡകരും തങ്ങളുടെ ബാല്യത്തിൽ ദുരുപയോഗത്തിന് വിധേയപ്പെട്ടവരാണെന്നാണ്. ഉള്ളിന്റെയുള്ളിൽ ദുരുപയോഗത്തിന്റെ നൊന്പരങ്ങൾ പേറുന്നവർ ആന്തരസൗഖ്യത്തിന്റെ അനുഭവങ്ങളിലൂടെ കടന്നുപോയില്ലെങ്കിൽ ദുരുപയോഗ സാഹചര്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് മനഃശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. പക്വമായ ലൈംഗികവളർച്ച പ്രാപിക്കാത്തവരാണ് സാധാരണ കുട്ടികളെ ലൈംഗികവസ്തുക്കളായി കരുതുന്നത്. അതുകൊണ്ടുതന്നെ വധശിക്ഷ നൽകിയതുകൊണ്ടോ ജീവപര്യന്തം ശിക്ഷിച്ചതുകൊണ്ടോ ഇത്തരം വൈകല്യങ്ങളെ ഇല്ലാതാക്കാമെന്നു കരുതുന്നത് എത്രത്തോളം ഫലപ്രദമെന്നു സംശയമുണ്ട്. കുട്ടികളുടെ പരിശീലനത്തിൽ മാനസികപക്വത ലക്ഷ്യമാക്കാതെ ഇതിനൊരു പരിഹാരം സാധ്യമല്ലതന്നെ.
പ്രതിവിധികൾ
1. മാനസികമോ വൈകാരികമോ ആയ മുറിവുകളേറ്റവർക്കു സൗഖ്യം നൽകാനുള്ള സംവിധാനങ്ങൾ ആരോഗ്യമേഖലയിൽ വളർത്തിയെടുക്കണം. കൗണ്‍സലിംഗിനെ വെറുമൊരു തൊഴിലായി കാണാതെ, അതൊരു ദൈവവിളിയായി തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നവർ ഉണ്ടാകണം.
2. മാനസിക വൈകാരിക പക്വത എന്നത് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമായി മാറണം. പ്രകൃതിയെയും മനുഷ്യനെയും ദൈവത്തെയും ആദരിക്കാനുള്ള മനോഭാവം രൂപപ്പെടുത്തുന്നതിലാവണം നിതാന്തശ്രദ്ധ.
3. പക്വമായ ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകൾ മുതൽ തന്നെ നൽകാൻ പദ്ധതികൾ ആവിഷ്കരിക്കണം.
4. കുഞ്ഞിന്റെ ജനനം മുതൽ സ്കൂളിൽ ചേരുന്നതുവരെ അവന്റെ/അവളുടെ മാതാപിതാക്കൾക്കു മാർഗനിർദേശം കൊടുക്കാനും അവർക്കു പിന്തുണ നല്‍കാനും സംവിധാനങ്ങൾ ഉണ്ടാക്കണം.
5. എല്ലാ സ്കൂൾ അധ്യാപകരുടെയും ദൗത്യമായി കൗണ്‍സലിംഗ് പുനർനിർവചിക്കപ്പെടുകയും അതു നടപ്പിലാക്കാൻ വേണ്ട ഇച്ഛാശക്തി ഭരണനേതൃത്വം പ്രകടിപ്പിക്കുകയും വേണം.
6. ബാലപീഡനം പോലുള്ള സാമൂഹികതിന്മകളെ വൈകാരികമായും വർഗീയമായും ചിത്രീകരിക്കാതെ വസ്തുതാപരമായി പരിചരിപ്പിക്കാനും അതിനെതിരേ ജനങ്ങളെ ബോധവത്കരിക്കാനും മാധ്യമങ്ങൾ ശ്രദ്ധിക്കണം.
(ചങ്ങനാശേരി അതിരൂപത സഹായമെത്രാനും പുന്നപ്ര ദനഹാലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോർമേഷൻ ആൻഡ് കൗണ്‍സലിംഗിന്റെ മുൻ ഡയറക്ടറുമാണു ലേഖകൻ. മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റും ഉണ്ട്.)
ബിഷപ് തോമസ് തറയിൽ
ബാലപീഡനങ്ങൾ വർഗീയവത്കരിക്കപ്പെടുന്പോൾ
ബാലപീഡനമെന്ന മനോവൈകല്യം ഏതു സമൂഹത്തിലും കാണാം. അതിനു മതവിശ്വാസമോ വിദ്യാഭ്യാസനിലവാരമോ ഒന്നും തടസമേയല്ല. ബാലപീഡനങ്ങൾക്കെതിരേ ഏറ്റവും ശക്തമായ നടപടികളെടുത്തതും അവയെ പ്രതിരോധിക്കാൻ സംവിധാനങ്ങൾ ക്രമപ്പെടുത്തിയതും കത്തോലിക്കാ സഭയായതുകൊണ്ട്, സഭയിൽ മാത്രമേ ഈ പ്രശ്നമുള്ളൂ എന്നു ചിലർ ദുർവ്യാഖ്യാനം ചെയ്യുന്നതു വികടയുക്തിയാണെന്നു പറയാതെ വയ്യ. പൊതുസമൂഹത്തിലെ ബാലപീഡനങ്ങളെ പ്രതിരോധിക്കാൻ ബന്ധപ്പെട്ടവർ ഇപ്പോഴും വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല എന്നതാണു വാസ്തവം.
കുട്ടികൾ ഏറ്റവും കൂടുതൽ ദുരുപയോഗിക്കപ്പെടുന്നതു കുടുംബാന്തരീക്ഷത്തിലായതിനാൽ അതു പുറത്തറിയുന്നതു വളരെ വിരളമാണ്. കുടുംബങ്ങളുടെയും വ്യക്തികളുടെയും മാനസികാരോഗ്യം വർധിപ്പിക്കാൻ നാം എന്തു ചെയ്യുന്നു എന്നതാണു പ്രസക്തമായ ചോദ്യം.
ഇന്ത്യൻ യാഥാർഥ്യം
2011 ലെ സെൻസസ് അനുസരിച്ച്, 47.2 കോടി കുട്ടികളുള്ള ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ബാലപീഡന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 10 കുട്ടികളിൽ ഒരാൾ വീതം ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഓരോ രണ്ടര മണിക്കൂറിലും 16നു താഴെ പ്രായമുള്ള ഒരു കുട്ടിയും ഓരോ 13 മണിക്കൂറിലും 10 വയസിനു താഴെയുള്ള ഒരു കുട്ടിയും ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് ചില പഠനങ്ങളുടെ കണ്ടെത്തൽ. ഓരോ വർഷവും 7200 ഓളം കുട്ടികളാണ് ബലാൽസംഗത്തിന് ഇരയാകുന്നത്.
ചൈൽഡ് ലൈനിന്റെ പഠനപ്രകാരം 2017-18 ൽ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടതു 2692 ബാലപീഡന കേസുകളാണ്. ഇവയിൽ 69 എണ്ണം അഞ്ചു വയസിൽ താഴെയുള്ള കുട്ടികളത്രേ. കേരളത്തിൽ ഇത്തരം അക്രമങ്ങൾക്ക് ഏറ്റവും കൂടുതൽ വശംവദരാകുന്നത് 13-15 വയസുളള പെണ്‍കുട്ടികളാണ്. രജിസ്റ്റർ ചെയ്ത കേസുകൾ പ്രകാരം ഈ പ്രായപരിധിയിലുള്ള 133 ആണ്‍കുട്ടികളും 464 പെണ്‍കുട്ടികളും പീഡനങ്ങൾക്കിരയായവരാണ്.
പീഡകരിൽ ഭൂരിഭാഗവും കുട്ടികളുടെ പരിചയത്തിലുള്ളവർതന്നെ എന്നതാണ് നമ്മെ ഭയപ്പെടുത്തുന്ന യാഥാർഥ്യം. 269 കേസുകളിൽ അയൽവാസികളും 251 കേസുകളിൽ ബന്ധുക്കളും 101 കേസുകളിൽ മാതാപിതാക്കളോ രണ്ടാനച്ഛന്മാരോ അമ്മമാരോ ആണ് അക്രമികൾ. ഏറ്റവും കൂടുതൽ അക്രമങ്ങൾ നടന്നത് ഇരകളായ കുട്ടികളുടെ ഭവനങ്ങളിലാണ്. 156 കേസുകൾ നടന്നത് സ്കൂളുകളിലും. 2017ൽ എം.ടി. കുമാറും കൂട്ടരും നടത്തിയ പഠനപ്രകാരം, കേരളത്തിലെ സ്കൂളുകളിൽ പീഡിപ്പിക്കപ്പെടുന്നത് പെണ്‍കുട്ടികളേക്കാൾ കൂടുതൽ ആണ്‍കുട്ടികളാണ്.
കത്തോലിക്കാസഭയെടുത്ത നടപടികൾ
ബാലപീഡനങ്ങൾക്കെതിരേ ഏറ്റവും ശക്തമായ നടപടിയെടുത്തത് കത്തോലിക്കാ സഭയാണ്. തെറ്റുകൾ കണ്ടെത്തിയതും ഏറ്റുപറഞ്ഞതും കുട്ടികളെ ദുരുപയോഗത്തിൽനിന്നു സംരക്ഷിക്കാനായി നടപടികൾ എടുത്തതും സഭയാണ്. അതിന്റെ പേരിൽ, സഭയിൽ മാത്രമാണ് പീഡനങ്ങൾ എന്ന ധ്വനിയിലുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണ്.
ജർമനിയിൽ 1946 മുതൽ 2014 വരെ 1670 കത്തോലിക്കാ വൈദികർ ബാലപീഡനത്തിനു കുറ്റക്കാരെന്നു കണ്ടെത്തി. ഇത് ഇക്കാലഘട്ടത്തിലെ വൈദികരുടെ 4.4 ശതമാനമാണ്. എന്നുവച്ചാൽ 95.6 ശതമാനം വൈദികരെകുറിച്ച് ഇത്തരത്തിലുള്ള ആക്ഷേപങ്ങളില്ല. അമേരിക്കയിൽ 1950-2002 വരെയുള്ള കാലഘട്ടത്തിൽ 4392 വൈദികർ കുറ്റക്കാരെന്നു കണ്ടെത്തി. അത് അക്കാലഘട്ടത്തിലെ വൈദികരുടെ നാലു ശതമാനം മാത്രമാണ്. ഏകദേശം നാലു ശതമാനം വൈദികരുടെ സ്വഭാവവൈകൃതം മൂലം 96% ശതമാനം വൈദികരും സഭാസമൂഹവും കളങ്കപ്പെട്ടപ്പോൾ കത്തോലിക്കാസഭ അതിനെ നേരിട്ടത് രചനാത്മകമായാണ്.
1. ലോകമെന്പാടുമുള്ള രൂപതകളിൽ "സെയ്ഫ് എൻവയണ്‍മെന്റ്' പ്രോഗ്രാം നടപ്പാക്കി. യൂറോപ്പിലും അമേരിക്കയിലുമുള്ള രൂപതകളിൽ ഇരകളെ സഹായിക്കാൻ പ്രത്യേകം ഓഫീസുകൾ തുറന്നു. ഭാരതസഭയിൽ ബാലപീഡന പരാതികൾ വിരളമാണെങ്കിലും സുരക്ഷിത പരിസരപരിപാടിയുടെ ഭാഗമായി ഡയറക്ടർമാരെ നിയമിക്കാൻ സിബിസിഐ ആവശ്യപ്പെട്ടു.
2.കുറ്റവാളികളോട് "സീറോ ടോളറൻസ്' പുലർത്താൻ വത്തിക്കാൻ ശക്തമായി ആവശ്യപ്പെട്ടു. രൂപതയുടെ ഭരണനിർവഹണ വിഭാഗം സിവിൽ അധികാരികളോടു പൂർണമായും സഹകരിക്കുന്നുണ്ടന്നു മെത്രാന്മാർ ഉറപ്പാക്കണം.
3. ഇരകളുടെ ആത്മീയവും മാനസികവുമായ അഭിവൃദ്ധിക്കുവേണ്ടി പ്രത്യേക പദ്ധതികൾ നടപ്പാക്കണം.
പീഡകരുടെ വികല വ്യക്തിത്വം
പെഡോഫീലിയ എന്ന മാനസിക തകരാറുള്ളവരാണ് ബാലരതിയിൽ ഏർപ്പെടുന്നത്. അല്ലാതെ ഏതെങ്കിലും തൊഴിലിനോടോ ജീവിതാവസ്ഥയോടോ ബന്ധപ്പെട്ടിരിക്കുന്ന ഒന്നല്ലിത്. ബ്രഹ്മചാരികൾ പെഡോഫീലിയയുള്ളവരാകാൻ സാധ്യതയുണ്ട് എന്ന രീതിലാണ് ഇന്നു പ്രചാരണം കൊഴുക്കുന്നത്. എന്നാൽ, ഈ മാനസിക വൈകല്യമുള്ളവരിൽ ഭൂരിഭാഗവും വിവാഹിതർ തന്നെയാണ്. സ്വന്തം മക്കളെ ദുരുപയോഗിക്കുന്ന മാതാപിതാക്കൾ പോലുമുണ്ട്! അങ്ങനെയെങ്കിൽ ഈ മാനസിക വൈകല്യമുള്ളവരെ എങ്ങനെ നേരത്തേ കണ്ടെത്താം, അവരെ എങ്ങനെ സമഗ്ര വ്യക്തിത്വത്തിലേക്കു നയിക്കാം എന്നതായിരിക്കണം നമ്മുടെ പ്രധാനചിന്താവിഷയം.
30 വയസിനു മുകളിലുള്ള, ഒറ്റപ്പെട്ടു ജീവിക്കുന്നവരോ സാമൂഹികജീവിതം ഇല്ലാത്തവരോ ആണ് ഇത്തരം വൈകൃതത്തിന് അടിമപ്പെട്ടിരിക്കുന്നവരിൽ കൂടുതലും. പലരും വിഷാദരോഗം പോലുള്ള മാനസികരോഗമുള്ളവരായിരിക്കും. ആത്മവിശ്വാസക്കുറവുമൂലം സമപ്രായക്കാരോട് ഇടപെടാൻ ബുദ്ധിമുട്ടുള്ളവരായിക്കും ഇവർ. കുട്ടികളെ സമപ്രായക്കാരെപ്പോലെ കാണുന്ന ഇവർ, കുട്ടികളുമായുള്ള കൂട്ടുകെട്ടിലും അതിനു സദൃശമായ പ്രവർത്തനങ്ങളിലും മാത്രം ശ്രദ്ധാലുക്കളായിരിക്കും. വിലകൂടിയ പാവക്കുട്ടികൾ വാങ്ങിക്കൊടുക്കുക, വളർത്തുമൃഗങ്ങളോടു പ്രായത്തിൽ കവിഞ്ഞ മമത കാട്ടുക എന്നിങ്ങനെ കുട്ടികളുടേതിനു സമാനമായ ഹോബികളായിരിക്കും അവരുടേത്. ചുരുക്കത്തിൽ, വേണ്ടത്ര വളർച്ചയെത്താത്ത വികലവ്യക്തിത്വവുമായി ജീവിക്കുന്നവരാണ് ബാലരതിക്ക് അടിമപ്പെട്ടവർ.
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചവരുടെയിടയിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നതു ഭൂരിഭാഗം പീഡകരും തങ്ങളുടെ ബാല്യത്തിൽ ദുരുപയോഗത്തിന് വിധേയപ്പെട്ടവരാണെന്നാണ്. ഉള്ളിന്റെയുള്ളിൽ ദുരുപയോഗത്തിന്റെ നൊന്പരങ്ങൾ പേറുന്നവർ ആന്തരസൗഖ്യത്തിന്റെ അനുഭവങ്ങളിലൂടെ കടന്നുപോയില്ലെങ്കിൽ ദുരുപയോഗ സാഹചര്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് മനഃശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. പക്വമായ ലൈംഗികവളർച്ച പ്രാപിക്കാത്തവരാണ് സാധാരണ കുട്ടികളെ ലൈംഗികവസ്തുക്കളായി കരുതുന്നത്. അതുകൊണ്ടുതന്നെ വധശിക്ഷ നൽകിയതുകൊണ്ടോ ജീവപര്യന്തം ശിക്ഷിച്ചതുകൊണ്ടോ ഇത്തരം വൈകല്യങ്ങളെ ഇല്ലാതാക്കാമെന്നു കരുതുന്നത് എത്രത്തോളം ഫലപ്രദമെന്നു സംശയമുണ്ട്. കുട്ടികളുടെ പരിശീലനത്തിൽ മാനസികപക്വത ലക്ഷ്യമാക്കാതെ ഇതിനൊരു പരിഹാരം സാധ്യമല്ലതന്നെ.
പ്രതിവിധികൾ
1. മാനസികമോ വൈകാരികമോ ആയ മുറിവുകളേറ്റവർക്കു സൗഖ്യം നൽകാനുള്ള സംവിധാനങ്ങൾ ആരോഗ്യമേഖലയിൽ വളർത്തിയെടുക്കണം. കൗണ്‍സലിംഗിനെ വെറുമൊരു തൊഴിലായി കാണാതെ, അതൊരു ദൈവവിളിയായി തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നവർ ഉണ്ടാകണം.
2. മാനസിക വൈകാരിക പക്വത എന്നത് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമായി മാറണം. പ്രകൃതിയെയും മനുഷ്യനെയും ദൈവത്തെയും ആദരിക്കാനുള്ള മനോഭാവം രൂപപ്പെടുത്തുന്നതിലാവണം നിതാന്തശ്രദ്ധ.
3. പക്വമായ ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകൾ മുതൽ തന്നെ നൽകാൻ പദ്ധതികൾ ആവിഷ്കരിക്കണം.
4. കുഞ്ഞിന്റെ ജനനം മുതൽ സ്കൂളിൽ ചേരുന്നതുവരെ അവന്റെ/അവളുടെ മാതാപിതാക്കൾക്കു മാർഗനിർദേശം കൊടുക്കാനും അവർക്കു പിന്തുണ നല്‍കാനും സംവിധാനങ്ങൾ ഉണ്ടാക്കണം.
5. എല്ലാ സ്കൂൾ അധ്യാപകരുടെയും ദൗത്യമായി കൗണ്‍സലിംഗ് പുനർനിർവചിക്കപ്പെടുകയും അതു നടപ്പിലാക്കാൻ വേണ്ട ഇച്ഛാശക്തി ഭരണനേതൃത്വം പ്രകടിപ്പിക്കുകയും വേണം.
6. ബാലപീഡനം പോലുള്ള സാമൂഹികതിന്മകളെ വൈകാരികമായും വർഗീയമായും ചിത്രീകരിക്കാതെ വസ്തുതാപരമായി പരിചരിപ്പിക്കാനും അതിനെതിരേ ജനങ്ങളെ ബോധവത്കരിക്കാനും മാധ്യമങ്ങൾ ശ്രദ്ധിക്കണം.
(ചങ്ങനാശേരി അതിരൂപത സഹായമെത്രാനും പുന്നപ്ര ദനഹാലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോർമേഷൻ ആൻഡ് കൗണ്‍സലിംഗിന്റെ മുൻ ഡയറക്ടറുമാണു ലേഖകൻ. മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റും ഉണ്ട്.)
ബിഷപ് തോമസ് തറയിൽ