മിനസോട്ട: ആറു വയസുകാരൻ മകനെ വെടിവച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിൽ സൂക്ഷിച്ച മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഒൻപത് തവണയാണ് മകനു നേരെ അമ്മ നിറയൊഴിച്ചത്.
ടയർ പൊട്ടിയിട്ടും നിർത്താതെ ഓടിക്കുന്ന വാഹനത്തെക്കുറിച്ചു വഴിയാത്രക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കാർ തടഞ്ഞു നിർത്തിയ പോലീസ് പുറകുവശത്തെ ചില്ല് പൊട്ടിയിരിക്കുന്നതും, സ്ത്രീയുടെ ശരീരത്തിൽ രക്തവും കാണപ്പെട്ടു. എന്നാൽ കാർ പരിശോധിച്ചശേഷം ഇവരെ പോകാൻ അനുവദിക്കുകയായിരുന്നു.
പിന്നീടു കാർ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനിടയിലാണ് ടാങ്ക് പരിശോധിച്ചത്. അവിടെ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. തുടർന്ന് പോാലീസ് സ്ത്രീയ അന്വേഷിച്ച് അപ്പാർട്ട്മെന്റിൽ എത്തിയെങ്കിലും ഇവർ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. ഇവരെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
ഇവർ വലിച്ചെറിഞ്ഞ കുട്ടിയുടെ രക്തം പുരണ്ട ഷു കണ്ടെത്തിയിരുന്നു. സ്ത്രീയും ഭർത്താവും തമ്മിൽ കുട്ടിയുടെ പരിചരണം സംബന്ധിച്ചു തർക്കം നിലനിന്നിരുന്നു. കൊലപാതകത്തിലേക്കു നയിച്ചതിന്റെ കാരണമിതാകാം എന്നാണ് പോലീസിന്റെ നിഗമനം.
ടയർ പൊട്ടിയിട്ടും നിർത്താതെ ഓടിക്കുന്ന വാഹനത്തെക്കുറിച്ചു വഴിയാത്രക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കാർ തടഞ്ഞു നിർത്തിയ പോലീസ് പുറകുവശത്തെ ചില്ല് പൊട്ടിയിരിക്കുന്നതും, സ്ത്രീയുടെ ശരീരത്തിൽ രക്തവും കാണപ്പെട്ടു. എന്നാൽ കാർ പരിശോധിച്ചശേഷം ഇവരെ പോകാൻ അനുവദിക്കുകയായിരുന്നു.
പിന്നീടു കാർ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനിടയിലാണ് ടാങ്ക് പരിശോധിച്ചത്. അവിടെ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. തുടർന്ന് പോാലീസ് സ്ത്രീയ അന്വേഷിച്ച് അപ്പാർട്ട്മെന്റിൽ എത്തിയെങ്കിലും ഇവർ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. ഇവരെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
ഇവർ വലിച്ചെറിഞ്ഞ കുട്ടിയുടെ രക്തം പുരണ്ട ഷു കണ്ടെത്തിയിരുന്നു. സ്ത്രീയും ഭർത്താവും തമ്മിൽ കുട്ടിയുടെ പരിചരണം സംബന്ധിച്ചു തർക്കം നിലനിന്നിരുന്നു. കൊലപാതകത്തിലേക്കു നയിച്ചതിന്റെ കാരണമിതാകാം എന്നാണ് പോലീസിന്റെ നിഗമനം.