ഹൂസ്റ്റണ്‍: യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഹൂസ്റ്റണ്‍ സന്ദർശിച്ചു. ന്യൂയോർക്ക് ലോസ് ആഞ്ചലസ് എന്നീ സിറ്റികൾ സന്ദർശിച്ചശേഷമാണ് മന്ത്രി ഹൂസ്റ്റണിലെത്തിയത്. ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹം മുരളീധരന് ഊഷ്മളമായ വരവേൽപ്പ് നൽകി. ഇന്ത്യാ ഹൗസിൽ ചേർന്ന പൊതു സമ്മേളനത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോണ്‍സൽ ജനറൽ മഹാജൻ അധ്യക്ഷത വഹിച്ചു. അതിനു മുൻപ് ഹൂസ്റ്റണ്‍ ഇന്ത്യൻ സമൂഹത്തിലെ നേതാക്കളുമായി മന്ത്രി ചർച്ച നടത്തി.
തന്റെ മറുപടി പ്രസംഗത്തിൽ ഇന്ത്യക്കെതിരെ സംഘടിതമായി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ഇന്ത്യൻ സമൂഹം ജാഗരൂകരായിരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങൾക്കൊപ്പം കുതിച്ചെത്തുകയാണെന്നും 2047 ആകുന്പോഴേക്കും ലോകത്തിലെ വൻ ശക്തികളിൽ ഒന്നാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 25 വർഷം വികസനത്തിന്റെ അമൃത വർഷങ്ങളായി ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം ഇന്ത്യൻ ജനതയെ ഉദ്ബോധിപ്പിച്ചു.
യോഗത്തിനു മുൻപ് അദ്ദേഹം കെച്ച്എൻഎ ഭാരവാഹികളുമായി ചർച്ച നടത്തി. അടുത്തവർഷം നടക്കുന്ന കഐച്ച്എൻഎ കണ്വൻഷന് ഭാവുകങ്ങൾ ആശംസിക്കുകയും പങ്കെടുക്കാൻ ശ്രമിക്കുമെന്ന് വാക്ക് നൽകുകയും ചെയ്തതായി പ്രസിഡന്റ് ജി.കെ. പിള്ള പറഞ്ഞു. ജി.കെ. പിള്ള, ഡോ. രാമദാസ്, രഞ്ജിത്ത് പിള്ള, സോമരാജൻ നായർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തന്റെ മറുപടി പ്രസംഗത്തിൽ ഇന്ത്യക്കെതിരെ സംഘടിതമായി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ഇന്ത്യൻ സമൂഹം ജാഗരൂകരായിരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങൾക്കൊപ്പം കുതിച്ചെത്തുകയാണെന്നും 2047 ആകുന്പോഴേക്കും ലോകത്തിലെ വൻ ശക്തികളിൽ ഒന്നാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 25 വർഷം വികസനത്തിന്റെ അമൃത വർഷങ്ങളായി ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം ഇന്ത്യൻ ജനതയെ ഉദ്ബോധിപ്പിച്ചു.
യോഗത്തിനു മുൻപ് അദ്ദേഹം കെച്ച്എൻഎ ഭാരവാഹികളുമായി ചർച്ച നടത്തി. അടുത്തവർഷം നടക്കുന്ന കഐച്ച്എൻഎ കണ്വൻഷന് ഭാവുകങ്ങൾ ആശംസിക്കുകയും പങ്കെടുക്കാൻ ശ്രമിക്കുമെന്ന് വാക്ക് നൽകുകയും ചെയ്തതായി പ്രസിഡന്റ് ജി.കെ. പിള്ള പറഞ്ഞു. ജി.കെ. പിള്ള, ഡോ. രാമദാസ്, രഞ്ജിത്ത് പിള്ള, സോമരാജൻ നായർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.