ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ഇന്ത്യയിലെ ഒരിക്കലും തീരാത്ത തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കൊരു പരിഹാരം എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ഒരു രാജ്യം-ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഒരു അപ്രതീക്ഷിത രാഷ്ട്രീയഘടകത്തിൽനിന്നു വലിയ വെല്ലുവിളി നേരിടുകയാണ്. ബിജെപി ഉൾപ്പെട്ട ദേശീയ ജനാധിപത്യസഖ്യം (എൻഡിഎ) ആണ് ആ ഘടകം. ഇന്ത്യയെപ്പോലെ ഏറെ വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് ഒരു രാജ്യം - ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിനനുസരിച്ചു സമയപട്ടികയുണ്ടാക്കി തെരഞ്ഞെടുപ്പ് നടത്തുക പ്രായോഗികമല്ലെന്നു പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. തൂക്കു നിയമസഭകൾ, കൂറുമാറ്റം, രാഷ്ട്രീയപ്രശ്നങ്ങളുടെ പേരിൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കൽ എന്നിങ്ങനെ പല കാരണങ്ങളും ഇതുസംബന്ധിച്ചു രാഷ്ട്രീയകേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ച ഒരു രാഷ്ട്രീയമുന്നണി മന്ത്രിസഭ രൂപീകരിക്കാൻ അവകാശം ഉന്നയിക്കാതിരുന്നത് ആരും പ്രതീക്ഷിച്ച കാര്യമല്ല. അധികാരമാണ് രാഷ്ട്രീയകക്ഷികളെ ഒട്ടിച്ചുനിർത്താൻ ഏറ്റവും ഫലപ്രദമായ പശ എന്നത് ഇന്ത്യൻ സാഹചര്യത്തിൽ അംഗീകരിക്കപ്പെട്ട കേവല വസ്തുതയാണ്. പതിറ്റാണ്ടുകളായി കടുത്ത ശത്രുതയുള്ള പാർട്ടികൾപോലും അധികാരം പങ്കിടാൻ ഒരവസരം കിട്ടിയാൽ എല്ലാം മറന്നു യോജിക്കും. അധികാരം കിട്ടുമെന്ന പ്രതീക്ഷ രാഷ്ട്രീയ പാർട്ടികളെ ഭിന്നതകൾ മറക്കാനും പ്രത്യയശാസ്ത്ര വിഷയങ്ങളെ പിന്നാന്പുറത്തേക്കു മാറ്റാനും പ്രേരിപ്പിക്കും. യോജിപ്പുണ്ടാക്കുന്ന ഒരു ഘടകവും ഏതൊരു നേതാവിന്റെയും പ്രധാന ആകർഷണവുമാണ് അധികാരം.
ഭൂരിപക്ഷം കിട്ടിയിട്ടും
പശ്ചാത്തലം ഇതായിരിക്കെ മഹാരാഷ്ട്രയിലെ സംഭവവികാസങ്ങൾ പലരെയും അന്പരപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷം കിട്ടിയതാണ്. ബിജെപിയും ശിവസേനയും ചേർന്നു മന്ത്രിസഭയുണ്ടാക്കി അടുത്ത അഞ്ചു വർഷത്തേക്ക് അധികാരം പങ്കിടുമെന്ന് എല്ലാവരും കരുതി. ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് തെരഞ്ഞെടുപ്പിനു മുന്പുതന്നെ ശിവസേനയ്ക്ക് അതൃപ്തിയുണ്ടായിരുന്നെങ്കിലും ബിജെപി അധ്യക്ഷൻ അമിത് ഷാ മുതിർന്ന ശിവസേനാ നേതാക്കളുമായി സംസാരിച്ച് സീറ്റുവിഭജനം അടക്കമുള്ള കാര്യങ്ങളിൽ ധാരണയുണ്ടാക്കി.
ആശയപരമായ കാര്യങ്ങളിൽ ഏറെ സമാനതകളുള്ള പാർട്ടികളാണു രണ്ടും. ശിവസേന ചിലപ്പോൾ കൂടുതൽ കടുത്ത ഹിന്ദുത്വനിലപാടുകൾ സ്വീകരിക്കാറണ്ടെന്നു മാത്രം. ചുരുക്കിപ്പറഞ്ഞാൽ, സീറ്റുവിഭജനം കഴിഞ്ഞപ്പോൾ ശിവസേന ഭിന്നതകൾ മറന്ന് ബിജെപിയോടൊപ്പം ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നതാണ് എല്ലാവരും കണ്ടത്.
തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ ബിജെപിക്കും ശിവസേനയ്ക്കും പ്രതീക്ഷിച്ച സീറ്റില്ല. എങ്കിലും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം രണ്ടു കക്ഷികൾക്കുംകൂടിയുണ്ട്. ശിവസേനയ്ക്കാണു കൂടുതൽ സീറ്റ് കുറഞ്ഞത്. ഒരു ഇളയ സഹോദരന്റെ റോൾ സ്വീകരിച്ചു ശിവസേന ബിജെപിക്കൊപ്പം മുന്നോട്ടുപോകുമെന്ന് എല്ലാവരും കരുതി. എന്നാൽ, എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കുന്നതിനു വിലപേശൽ നടത്താൻ കഴിയത്തക്ക സീറ്റുകൾ ശിവസേനയ്ക്കു ലഭിച്ചിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ ശിവസേനയെക്കൂടാതെ ആർക്കും സംസ്ഥാനം ഭരിക്കാൻ കഴിയില്ലാത്ത സ്ഥിതി. ശിവസേനാ നേതാക്കളും എൻസിപി നേതാക്കളും തമ്മിൽ ചർച്ച നടത്തിയെങ്കിലും ശിവസേനയെ പിന്തുണയ്ക്കാൻ കോൺഗ്രസ്-എൻസിപി സഖ്യം വലിയ താത്പര്യം കാട്ടിയില്ല.
തങ്ങൾക്കു രണ്ടരവർഷം മുഖ്യമന്ത്രിപദം നല്കണമെന്ന ഡിമാൻഡ് ശിവസേനാ നേതൃത്വം ബിജെപിക്കു മുന്പാകെവച്ചു. അങ്ങനെയൊരു ധാരണ ഉണ്ടായിരുന്നതായി അവർ അമിത് ഷായോടു പറയുകയും ചെയ്തു. ശിവസേനയിൽ ഉയർന്നുവരുന്ന താരമായ, ഉദ്ധവ് താക്കറെയുടെ പുത്രൻ ആദിത്യ താക്കറെ മുഖ്യമന്ത്രിപദത്തിന് അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഫഡ്നാവിന്റെ ഭരണത്തിൽ ബിജെപിയിൽ പലർക്കും തൃപ്തിയില്ലായിരുന്നു എന്ന കാര്യം ശിവസേന നേതൃത്വത്തിന് അറിയുമായിരുന്നിരിക്കണം. ഒരു നേതൃമാറ്റത്തെപ്പറ്റി ബിജെപിയിൽ പിറുപിറുക്കലുകളുമുണ്ടായിരുന്നു. മുഖ്യമന്ത്രിപദം ആവശ്യപ്പെട്ട് ശിവസേന കടുത്ത നിലപാടെടുത്തു. ഒന്നുകിൽ ഈ ഡിമാൻഡ് സ്വീകരിക്കുക. അല്ലെങ്കിൽ വഴിപിരിയുക എന്നതായിരുന്നു അവരുടെ നിലപാട്.
ബിജെപിക്കു കനത്ത പ്രഹരം
മുഖ്യമന്ത്രിപദം രാജിവച്ച ഫഡ്നാവിസ് ശിവസേനയുടെ ആവശ്യത്തിനു വഴങ്ങില്ലെന്നും ഒത്തുതീർപ്പിനു തയാറല്ലെന്നുമുള്ള സൂചനയാണു നല്കിയത്. രാജ്യത്തെ ഭരണസ്ഥിരതയുടെ പ്രതീകമാണു തങ്ങൾ എന്ന പ്രതിച്ഛായ അവതരിപ്പിക്കാൻ ശ്രമിച്ച ബിജെപിക്കു കനത്ത പ്രഹരമായി ശിവസേനയുടെ നീക്കം. സംഘപരിവാർ നേതൃത്വത്തിന്റെ ആജ്ഞ ധിക്കരിക്കാൻ ഒരു പ്രാദേശിക പാർട്ടി തയാറാവുമെന്ന് ആരും കരുതിയതല്ല. അതിനേക്കാൾ പ്രധാനം എൻഡിഎയിൽ മോദി-അമിത് ഷാ ദ്വയത്തിന്റെ ആജ്ഞ അംഗീകരിക്കാൻ ശിവസേന തയാറായില്ല എന്നതാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടിയിട്ടും എൻഡിഎ ഘടകകക്ഷികൾക്കു രണ്ടാഴ്ചത്തെ കൂടിയാലോചനകൾക്കു ശേഷവും മന്ത്രിസഭ രൂപവത്കരിക്കാനായില്ല എന്നതു പ്രതിപക്ഷത്തെ പലരെയും ആശ്ചര്യപ്പെടുത്തി.
ബിജെപിയും ശിവസേനയും തമ്മിൽ ഒത്തുതീർപ്പിന് ഇനിയും ശ്രമങ്ങൾ നടക്കുമായിരിക്കാം. മഹാരാഷ്ട്ര ഭരിക്കുക എന്നത് ഏതു രാഷ്ട്രീയപാർട്ടിക്കും മുന്നണിക്കും പ്രസ്റ്റീജിന്റെ പ്രശ്നമാണ്. അല്ലെങ്കിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ നിയമസഭ സസ്പെൻഷനിൽ നിർത്തി സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കാം.
അല്ലെങ്കിൽ കൗശലക്കാരനായ ശരത് പവാർ കോൺഗ്രസിനൊപ്പം രംഗത്തിറങ്ങി താക്കറെ മുഖ്യമന്ത്രിയാകാൻ പിന്തുണ നല്കിയേക്കാം. അതുവഴി എൻഡിഎ എത്ര ദുർബലമാണെന്നും ബിജെപിയുടെ വല്യേട്ടൻ മനോഭാവം സഖ്യകക്ഷികളെ എങ്ങനെയാണു വെറുപ്പിക്കുന്നതെന്നും കാണിച്ചുകൊടുക്കാൻ അദ്ദേഹത്തിനു കഴിയും. തെരഞ്ഞെടുപ്പിൽ ജയിച്ച ഒരു മുന്നണിയിലെ ഘടകകക്ഷികൾക്കു മന്ത്രിസഭയുണ്ടാക്കാൻ യോജിക്കാൻ കഴിഞ്ഞില്ല എന്നത്, ഒരു രാജ്യം - ഒരു തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം നടപ്പാക്കുക എളുപ്പമല്ലെന്നാണു സൂചിപ്പിക്കുന്നത്.
നല്ലതു സമവായ മാർഗം
ഇന്ത്യയിൽ അത്തരമൊരു സന്പ്രദായം ഏർപ്പെടുത്തുക ഒട്ടും എളുപ്പമല്ല. എല്ലാവരെയും ഒരു കുപ്പായത്തിനു കീഴിൽ അണിനിരത്താൻ കഴിയാത്തവിധം വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ പ്രദേശത്തെയും സംസ്കാരവും രീതികളും വ്യത്യസ്തമാണ്. വിവിധ ഭക്ഷണശീലങ്ങളും വസ്ത്രധാരണ രീതികളുമുള്ള അവർ പല ഭാഷകൾ സംസാരിക്കുന്നു. അവരുടെ രൂപത്തിൽ തന്നെ വൈജാത്യങ്ങളുണ്ട്. ഈ വൈവിധ്യങ്ങളെ ആദരിക്കുകയും എല്ലാവരെയും ഒന്നിപ്പിച്ചു നിർത്തുകയുമാണ് ഇന്ത്യ ഭരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം.
ന്യൂഡൽഹിയിലിരുന്ന് എല്ലാവരെയും നിയന്ത്രിക്കാൻ കുറച്ചുകാലത്തേക്കേ പറ്റുകയുള്ളു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്ക് അതു മനസിലായി. അതുകൊണ്ടാണ് അവർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം എൻഡിഎയ്ക്കുള്ളിൽ പോലും അടിച്ചേൽപ്പിക്കാൻ കഴിയില്ല എന്നു മഹാരാഷ്ട്ര സംഭവവികാസങ്ങൾ തെളിയിച്ചു. രാജ്യത്തിന്റെ സാന്പത്തിക തലസഥാനമായ മുംബൈ ഭരിക്കാം എന്ന ചിന്തപോലും എൻഡിഎ ഘടകകക്ഷികളെ വിട്ടുവീഴ്ചയ്ക്കും ഒത്തുതീർപ്പിനും പ്രേരിപ്പിച്ചില്ല. ഇത് ഇന്ത്യയെപ്പറ്റി ഒരുപാട് കാര്യങ്ങൾ വിളിച്ചുപറയുന്നുണ്ട്.
അതുകൊണ്ടു വേണ്ടത്ര കൂടിയാലോചനകൾക്കുശേഷം ഒരു രാജ്യം- ഒരുതെരഞ്ഞെടുപ്പ് എന്ന ആശയവുമായി മുന്നോട്ടുപോകുന്നതായിരിക്കും ഉചിതം. മഹാരാഷ്ട്ര സംഭവവികാസങ്ങൾ നല്കുന്ന സന്ദേശം ഇതാണ്. ഇന്ത്യപോലെ വൈവിധ്യപൂർണമായ ഒരു രാജ്യം ഭരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം സമവായമാണ്. ഏറ്റുമുട്ടൽ രീതി അനാരോഗ്യകരമായ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കും. ശക്തമായ സാന്പത്തിക അടിത്തറയുളള ഒരു പ്രബല ശക്തിയായി ഇന്ത്യ മാറണമെന്നാണു മോദിയുടെ സ്വപ്നം. സമവായത്തിലൂടെയുള്ള ഭരണമാണ് അതിലേക്കുള്ള നല്ല വഴി.
ഇന്ത്യയിലെ ഒരിക്കലും തീരാത്ത തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കൊരു പരിഹാരം എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ഒരു രാജ്യം-ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഒരു അപ്രതീക്ഷിത രാഷ്ട്രീയഘടകത്തിൽനിന്നു വലിയ വെല്ലുവിളി നേരിടുകയാണ്. ബിജെപി ഉൾപ്പെട്ട ദേശീയ ജനാധിപത്യസഖ്യം (എൻഡിഎ) ആണ് ആ ഘടകം. ഇന്ത്യയെപ്പോലെ ഏറെ വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് ഒരു രാജ്യം - ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിനനുസരിച്ചു സമയപട്ടികയുണ്ടാക്കി തെരഞ്ഞെടുപ്പ് നടത്തുക പ്രായോഗികമല്ലെന്നു പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. തൂക്കു നിയമസഭകൾ, കൂറുമാറ്റം, രാഷ്ട്രീയപ്രശ്നങ്ങളുടെ പേരിൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കൽ എന്നിങ്ങനെ പല കാരണങ്ങളും ഇതുസംബന്ധിച്ചു രാഷ്ട്രീയകേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ച ഒരു രാഷ്ട്രീയമുന്നണി മന്ത്രിസഭ രൂപീകരിക്കാൻ അവകാശം ഉന്നയിക്കാതിരുന്നത് ആരും പ്രതീക്ഷിച്ച കാര്യമല്ല. അധികാരമാണ് രാഷ്ട്രീയകക്ഷികളെ ഒട്ടിച്ചുനിർത്താൻ ഏറ്റവും ഫലപ്രദമായ പശ എന്നത് ഇന്ത്യൻ സാഹചര്യത്തിൽ അംഗീകരിക്കപ്പെട്ട കേവല വസ്തുതയാണ്. പതിറ്റാണ്ടുകളായി കടുത്ത ശത്രുതയുള്ള പാർട്ടികൾപോലും അധികാരം പങ്കിടാൻ ഒരവസരം കിട്ടിയാൽ എല്ലാം മറന്നു യോജിക്കും. അധികാരം കിട്ടുമെന്ന പ്രതീക്ഷ രാഷ്ട്രീയ പാർട്ടികളെ ഭിന്നതകൾ മറക്കാനും പ്രത്യയശാസ്ത്ര വിഷയങ്ങളെ പിന്നാന്പുറത്തേക്കു മാറ്റാനും പ്രേരിപ്പിക്കും. യോജിപ്പുണ്ടാക്കുന്ന ഒരു ഘടകവും ഏതൊരു നേതാവിന്റെയും പ്രധാന ആകർഷണവുമാണ് അധികാരം.
ഭൂരിപക്ഷം കിട്ടിയിട്ടും
പശ്ചാത്തലം ഇതായിരിക്കെ മഹാരാഷ്ട്രയിലെ സംഭവവികാസങ്ങൾ പലരെയും അന്പരപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷം കിട്ടിയതാണ്. ബിജെപിയും ശിവസേനയും ചേർന്നു മന്ത്രിസഭയുണ്ടാക്കി അടുത്ത അഞ്ചു വർഷത്തേക്ക് അധികാരം പങ്കിടുമെന്ന് എല്ലാവരും കരുതി. ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് തെരഞ്ഞെടുപ്പിനു മുന്പുതന്നെ ശിവസേനയ്ക്ക് അതൃപ്തിയുണ്ടായിരുന്നെങ്കിലും ബിജെപി അധ്യക്ഷൻ അമിത് ഷാ മുതിർന്ന ശിവസേനാ നേതാക്കളുമായി സംസാരിച്ച് സീറ്റുവിഭജനം അടക്കമുള്ള കാര്യങ്ങളിൽ ധാരണയുണ്ടാക്കി.
ആശയപരമായ കാര്യങ്ങളിൽ ഏറെ സമാനതകളുള്ള പാർട്ടികളാണു രണ്ടും. ശിവസേന ചിലപ്പോൾ കൂടുതൽ കടുത്ത ഹിന്ദുത്വനിലപാടുകൾ സ്വീകരിക്കാറണ്ടെന്നു മാത്രം. ചുരുക്കിപ്പറഞ്ഞാൽ, സീറ്റുവിഭജനം കഴിഞ്ഞപ്പോൾ ശിവസേന ഭിന്നതകൾ മറന്ന് ബിജെപിയോടൊപ്പം ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നതാണ് എല്ലാവരും കണ്ടത്.
തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ ബിജെപിക്കും ശിവസേനയ്ക്കും പ്രതീക്ഷിച്ച സീറ്റില്ല. എങ്കിലും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം രണ്ടു കക്ഷികൾക്കുംകൂടിയുണ്ട്. ശിവസേനയ്ക്കാണു കൂടുതൽ സീറ്റ് കുറഞ്ഞത്. ഒരു ഇളയ സഹോദരന്റെ റോൾ സ്വീകരിച്ചു ശിവസേന ബിജെപിക്കൊപ്പം മുന്നോട്ടുപോകുമെന്ന് എല്ലാവരും കരുതി. എന്നാൽ, എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കുന്നതിനു വിലപേശൽ നടത്താൻ കഴിയത്തക്ക സീറ്റുകൾ ശിവസേനയ്ക്കു ലഭിച്ചിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ ശിവസേനയെക്കൂടാതെ ആർക്കും സംസ്ഥാനം ഭരിക്കാൻ കഴിയില്ലാത്ത സ്ഥിതി. ശിവസേനാ നേതാക്കളും എൻസിപി നേതാക്കളും തമ്മിൽ ചർച്ച നടത്തിയെങ്കിലും ശിവസേനയെ പിന്തുണയ്ക്കാൻ കോൺഗ്രസ്-എൻസിപി സഖ്യം വലിയ താത്പര്യം കാട്ടിയില്ല.
തങ്ങൾക്കു രണ്ടരവർഷം മുഖ്യമന്ത്രിപദം നല്കണമെന്ന ഡിമാൻഡ് ശിവസേനാ നേതൃത്വം ബിജെപിക്കു മുന്പാകെവച്ചു. അങ്ങനെയൊരു ധാരണ ഉണ്ടായിരുന്നതായി അവർ അമിത് ഷായോടു പറയുകയും ചെയ്തു. ശിവസേനയിൽ ഉയർന്നുവരുന്ന താരമായ, ഉദ്ധവ് താക്കറെയുടെ പുത്രൻ ആദിത്യ താക്കറെ മുഖ്യമന്ത്രിപദത്തിന് അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഫഡ്നാവിന്റെ ഭരണത്തിൽ ബിജെപിയിൽ പലർക്കും തൃപ്തിയില്ലായിരുന്നു എന്ന കാര്യം ശിവസേന നേതൃത്വത്തിന് അറിയുമായിരുന്നിരിക്കണം. ഒരു നേതൃമാറ്റത്തെപ്പറ്റി ബിജെപിയിൽ പിറുപിറുക്കലുകളുമുണ്ടായിരുന്നു. മുഖ്യമന്ത്രിപദം ആവശ്യപ്പെട്ട് ശിവസേന കടുത്ത നിലപാടെടുത്തു. ഒന്നുകിൽ ഈ ഡിമാൻഡ് സ്വീകരിക്കുക. അല്ലെങ്കിൽ വഴിപിരിയുക എന്നതായിരുന്നു അവരുടെ നിലപാട്.
ബിജെപിക്കു കനത്ത പ്രഹരം
മുഖ്യമന്ത്രിപദം രാജിവച്ച ഫഡ്നാവിസ് ശിവസേനയുടെ ആവശ്യത്തിനു വഴങ്ങില്ലെന്നും ഒത്തുതീർപ്പിനു തയാറല്ലെന്നുമുള്ള സൂചനയാണു നല്കിയത്. രാജ്യത്തെ ഭരണസ്ഥിരതയുടെ പ്രതീകമാണു തങ്ങൾ എന്ന പ്രതിച്ഛായ അവതരിപ്പിക്കാൻ ശ്രമിച്ച ബിജെപിക്കു കനത്ത പ്രഹരമായി ശിവസേനയുടെ നീക്കം. സംഘപരിവാർ നേതൃത്വത്തിന്റെ ആജ്ഞ ധിക്കരിക്കാൻ ഒരു പ്രാദേശിക പാർട്ടി തയാറാവുമെന്ന് ആരും കരുതിയതല്ല. അതിനേക്കാൾ പ്രധാനം എൻഡിഎയിൽ മോദി-അമിത് ഷാ ദ്വയത്തിന്റെ ആജ്ഞ അംഗീകരിക്കാൻ ശിവസേന തയാറായില്ല എന്നതാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടിയിട്ടും എൻഡിഎ ഘടകകക്ഷികൾക്കു രണ്ടാഴ്ചത്തെ കൂടിയാലോചനകൾക്കു ശേഷവും മന്ത്രിസഭ രൂപവത്കരിക്കാനായില്ല എന്നതു പ്രതിപക്ഷത്തെ പലരെയും ആശ്ചര്യപ്പെടുത്തി.
ബിജെപിയും ശിവസേനയും തമ്മിൽ ഒത്തുതീർപ്പിന് ഇനിയും ശ്രമങ്ങൾ നടക്കുമായിരിക്കാം. മഹാരാഷ്ട്ര ഭരിക്കുക എന്നത് ഏതു രാഷ്ട്രീയപാർട്ടിക്കും മുന്നണിക്കും പ്രസ്റ്റീജിന്റെ പ്രശ്നമാണ്. അല്ലെങ്കിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ നിയമസഭ സസ്പെൻഷനിൽ നിർത്തി സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കാം.
അല്ലെങ്കിൽ കൗശലക്കാരനായ ശരത് പവാർ കോൺഗ്രസിനൊപ്പം രംഗത്തിറങ്ങി താക്കറെ മുഖ്യമന്ത്രിയാകാൻ പിന്തുണ നല്കിയേക്കാം. അതുവഴി എൻഡിഎ എത്ര ദുർബലമാണെന്നും ബിജെപിയുടെ വല്യേട്ടൻ മനോഭാവം സഖ്യകക്ഷികളെ എങ്ങനെയാണു വെറുപ്പിക്കുന്നതെന്നും കാണിച്ചുകൊടുക്കാൻ അദ്ദേഹത്തിനു കഴിയും. തെരഞ്ഞെടുപ്പിൽ ജയിച്ച ഒരു മുന്നണിയിലെ ഘടകകക്ഷികൾക്കു മന്ത്രിസഭയുണ്ടാക്കാൻ യോജിക്കാൻ കഴിഞ്ഞില്ല എന്നത്, ഒരു രാജ്യം - ഒരു തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം നടപ്പാക്കുക എളുപ്പമല്ലെന്നാണു സൂചിപ്പിക്കുന്നത്.
നല്ലതു സമവായ മാർഗം
ഇന്ത്യയിൽ അത്തരമൊരു സന്പ്രദായം ഏർപ്പെടുത്തുക ഒട്ടും എളുപ്പമല്ല. എല്ലാവരെയും ഒരു കുപ്പായത്തിനു കീഴിൽ അണിനിരത്താൻ കഴിയാത്തവിധം വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ പ്രദേശത്തെയും സംസ്കാരവും രീതികളും വ്യത്യസ്തമാണ്. വിവിധ ഭക്ഷണശീലങ്ങളും വസ്ത്രധാരണ രീതികളുമുള്ള അവർ പല ഭാഷകൾ സംസാരിക്കുന്നു. അവരുടെ രൂപത്തിൽ തന്നെ വൈജാത്യങ്ങളുണ്ട്. ഈ വൈവിധ്യങ്ങളെ ആദരിക്കുകയും എല്ലാവരെയും ഒന്നിപ്പിച്ചു നിർത്തുകയുമാണ് ഇന്ത്യ ഭരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം.
ന്യൂഡൽഹിയിലിരുന്ന് എല്ലാവരെയും നിയന്ത്രിക്കാൻ കുറച്ചുകാലത്തേക്കേ പറ്റുകയുള്ളു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്ക് അതു മനസിലായി. അതുകൊണ്ടാണ് അവർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം എൻഡിഎയ്ക്കുള്ളിൽ പോലും അടിച്ചേൽപ്പിക്കാൻ കഴിയില്ല എന്നു മഹാരാഷ്ട്ര സംഭവവികാസങ്ങൾ തെളിയിച്ചു. രാജ്യത്തിന്റെ സാന്പത്തിക തലസഥാനമായ മുംബൈ ഭരിക്കാം എന്ന ചിന്തപോലും എൻഡിഎ ഘടകകക്ഷികളെ വിട്ടുവീഴ്ചയ്ക്കും ഒത്തുതീർപ്പിനും പ്രേരിപ്പിച്ചില്ല. ഇത് ഇന്ത്യയെപ്പറ്റി ഒരുപാട് കാര്യങ്ങൾ വിളിച്ചുപറയുന്നുണ്ട്.
അതുകൊണ്ടു വേണ്ടത്ര കൂടിയാലോചനകൾക്കുശേഷം ഒരു രാജ്യം- ഒരുതെരഞ്ഞെടുപ്പ് എന്ന ആശയവുമായി മുന്നോട്ടുപോകുന്നതായിരിക്കും ഉചിതം. മഹാരാഷ്ട്ര സംഭവവികാസങ്ങൾ നല്കുന്ന സന്ദേശം ഇതാണ്. ഇന്ത്യപോലെ വൈവിധ്യപൂർണമായ ഒരു രാജ്യം ഭരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം സമവായമാണ്. ഏറ്റുമുട്ടൽ രീതി അനാരോഗ്യകരമായ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കും. ശക്തമായ സാന്പത്തിക അടിത്തറയുളള ഒരു പ്രബല ശക്തിയായി ഇന്ത്യ മാറണമെന്നാണു മോദിയുടെ സ്വപ്നം. സമവായത്തിലൂടെയുള്ള ഭരണമാണ് അതിലേക്കുള്ള നല്ല വഴി.