കാമ്പസുകള് കലാപഭൂമികളാക്കുമ്പോള്-2 / ഡോ. പി.സി. അനിയൻകുഞ്ഞ്
ഭാരതത്തിലെ കോടിക്കണക്കിനു ജനങ്ങളിൽ നേരിട്ടു പാർട്ടിപ്രവർത്തനത്തിനിറങ്ങുന്ന എത്ര ശതമാനമുണ്ട്? എല്ലാവർക്കും ഏതെങ്കിലും ഒരു പാർട്ടിയുടെ അംഗത്വം ഉള്ളവരാണോ? ഉത്തരം വായനക്കാർക്കു വ്യക്തമാണല്ലോ. പാർട്ടി അംഗത്വം ഇല്ലെങ്കിലും പാർട്ടി പ്രവർത്തനമില്ലെങ്കിലും ജനങ്ങൾക്കു രാഷ്ട്രീയ ബോധമുണ്ട്. സർക്കാരുകൾ മാറിമാറി വരുന്ന കേരളത്തിലെ ജനങ്ങൾക്കു കൂടുതൽ രാഷ്ട്രീയ ബോധമുണ്ടെന്നു വിവിധ പാർട്ടിനേതാക്കളുടെ അവകാശവാദം തെളിയിക്കുന്നത് എന്താണ്? പാർട്ടി അംഗത്വം ഇല്ലാത്ത, പാർട്ടി പ്രവർത്തനം ഇല്ലാത്ത നല്ലൊരു ശതമാനം വോട്ടർമാരാണ് ഇന്നു ഗവൺമെന്റുകളെ നിശ്ചയിക്കുന്ന തരത്തിൽ രാഷ്ട്രീയ ബോധത്തോടെ വോട്ടുചെയ്യുന്നത് എന്നതല്ലേ.
ഇതിൻ പ്രകാരം 18 വയസ് കഴിഞ്ഞവരാണ് കോളജ് കാന്പസുകളിൽ പഠിക്കുന്നവരിൽ അധികവും എന്നതിനാൽ രാഷ്ട്രീയബോധത്തിനുവേണ്ടി എന്ന വ്യാജേന കാന്പസുകളിൽ പാർട്ടിരാഷ്ട്രീയം അനുവദിക്കപ്പെടേണ്ടതിന്റെ ആവശ്യകത എന്താണ്? അതിനുവേണ്ടി കൊടുക്കേണ്ടുന്ന വില ഏറെ വലുതായിരിക്കുമെന്നു കേരള ജനതയെ ഇനിയും ആരും പഠിപ്പിക്കേണ്ടതായില്ലല്ലോ. കാന്പസിനു പുറത്ത് അവർക്കു പാർട്ടി രാഷ്ട്രീയം ആകുന്നതിൽ തെറ്റില്ല. എന്നു മാത്രമല്ല, കോളജ് അധികാരികളുടെ അനുമതിയോടെ രാഷ്ട്രീയ പഠന സെമിനാറുകൾപോലും അവതരിപ്പിച്ച് പക്വമായ രീതിയിൽ വിദ്യാർഥി സമൂഹത്തിനു രാഷ്ട്രീയ ബോധത്തിൽ വളരാനും അവസരങ്ങൾ ഉണ്ടാകുന്നതു നല്ലതാണ്. ഇതുവഴി വേറിട്ടൊരു രാഷ്ട്രീയ പക്വതയുടെ ശൈലി യുവജനതയ്ക്ക് കരഗതമാകും.
വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടിയും ഏതെങ്കിലും നീതനിഷേധം നടക്കാൻ ഇടയായാൽ അംഗീകൃത വേദികൾ വഴിയായി പരിഹാരം കണ്ടെത്തുവാനുമുള്ള അവസരങ്ങളും അവകാശങ്ങളും ഇപ്പോൾ കോളജ് കാന്പസുകളിൽ ഉണ്ട്. അവ പ്രയോജനപ്പെടുത്താനുള്ള പരിശീലനം വിദ്യാർഥികൾക്കു കൊടുക്കണം. ഡിപ്പാർട്ട്മെന്റ്, പ്രിൻസിപ്പൽ, യൂണിവേഴ്സിറ്റി തലങ്ങളിലുള്ള പ്രശ്നപരിഹാര ഫോറങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സാധിക്കും.
സ്വതന്ത്രരായി ചിന്തിക്കാൻ
സ്വതന്ത്രരായി ചിന്തിക്കാൻ കാന്പസ് രാഷ്ട്രീയ സ്വാതന്ത്ര്യം വേണമെന്നുള്ള ഒരു കൂട്ടരുടെ വാദം അടിസ്ഥാനരഹിതമാണ്. കക്ഷിരാഷ്ട്രീയം കാന്പസുകളിൽ വന്നാൽ, വിദ്യാർഥികൾക്കുവേണ്ടി ചിന്തിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും പുറത്തുള്ള നേതാക്കന്മാരാണ്. സ്വതന്ത്രരായി ചിന്തിച്ചിരുന്ന നേതൃഗുണമുള്ള വിദ്യാർഥികൾ ക്രമേണ രാഷ്ട്രീയ നേതൃത്വത്തിന്റെ അടിമകളാകുന്ന കാഴ്ചയാണ് കണ്ടുവന്നിട്ടുള്ളത്. കോളജ് രാഷ്ട്രീയ നേതൃത്വത്തിൽ വരുന്ന വിദ്യാർഥികളെ ഒറ്റക്കൊറ്റയ്ക്കു കാണുകയും സംസാരിക്കുകയും ചെയ്യുന്പോൾ, വിദ്യാഭ്യാസത്തിന്റെ ശരിയായ ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള അവരുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾ ലേഖകൻ നേരിട്ട് കേട്ടിട്ടുള്ളതാണ്.
എന്നാൽ, വിദ്യാർഥിസമരത്തിന്റെ ഭാരം പുറത്തുള്ളവർ അവരിൽ അടിച്ചേൽപ്പിക്കുന്പോൾ, മുഖം തരാതെ, അവർക്കുണ്ടായിരുന്ന സ്വതന്ത്ര ചിന്ത കുഴിച്ചുമൂടുന്നതും അതിനുവേണ്ടി അവർ വലിയ വിലകൊടുക്കേണ്ടിവരുന്നതും സങ്കടത്തോടെ കണ്ടിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കാന്പസിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ ഈ വസ്തുതകളുടെ വേറിട്ട വിസ്ഫോടനമായിരുന്നു. ഭയപ്പെട്ട് അടിമത്വത്തിൽ കഴിഞ്ഞിരുന്ന വിദ്യാർഥികൾ സംസാരിച്ചു തുടങ്ങി. കാന്പസ് രാഷ്ട്രീയം എത്രമാത്രം ചീഞ്ഞളിഞ്ഞിരിക്കുന്നുവെന്നതിന്റെ ഉദാഹരണംതേടി മറ്റൊരിടത്തേക്കും പോകേണ്ടതില്ലല്ലോ. കാന്പസിൽ ഏതെങ്കിലും ഒരു കക്ഷിക്ക് മേൽക്കൈ വന്നാൽ, മറ്റു വിദ്യാർഥി പ്രസ്ഥാനങ്ങളെ ചതച്ചരയ്ക്കുന്ന ജനാധിപത്യവിരുദ്ധ കളരികളായി കാന്പസുകൾ മാറുന്നു.
നുഴഞ്ഞുകയറുമെന്ന വാദം
മികവിനുവേണ്ടി യത്നിക്കുന്ന കാന്പസുകൾ ഇന്നു തിരക്കുകളുടെ ഇടമാണ്. സെമസ്റ്റർ സന്പ്രദായം വന്നതോടൊപ്പം, ഒട്ടനവധി പാഠ്യേതര പ്രവർത്തനങ്ങളാൽ നിറഞ്ഞുനിൽക്കുകയാണ് ശരാശരി കാന്പസുകൾ.
നാഷണൽ സർവീസ് സ്കീം, എൻസിസി, വിവിധതരത്തിലുള്ള ക്ലബുകൾ എന്നിവ ഇക്കാര്യത്തിൽ സമയബന്ധിതമായ പരിപാടികൾ ആവിഷ്കരിക്കുന്നു. ഇതിലെല്ലാം വിദ്യാർഥികളുടെ അഭിരുചിക്ക് അനുസരിച്ച്, വേദികൾ തെരഞ്ഞെടുക്കാനും ഒപ്പം കായിക-കലാ വേദികളുടെ പ്രയോജനം എടുക്കാനും അവർശ്രദ്ധിക്കുന്പോൾ കാന്പസിൽ വെറുതെയിരിക്കാനോ അനാരോഗ്യകരമായ വർഗീയ ചിന്തകൾക്ക് ഇരകളാകാനോ ഇടമുണ്ടാവില്ല. ദേശീയബോധമുളവാക്കുന്ന ഒട്ടനവധി പരിപാടികൾ സംഘടിപ്പിക്കാനും കാന്പസുകൾക്കു കഴിയുന്നുണ്ട്, കഴിയണം. വർഗീയ ചിന്തയെ ചെറുത്തു നിർത്തുന്നതോടൊപ്പം, വിദ്യാർഥി സമൂഹത്തെ വിവിധ വിഭാഗങ്ങളായി തിരിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ കെണികളിൽനിന്നും കാന്പസുകളെ ഒഴിവാക്കി നിർത്തണം.
ഒരു ചെറു ന്യൂനപക്ഷത്തിന്റെ താത്പര്യം
വിദ്യാർഥി സമൂഹത്തിൽ ഒരു ചെറു ന്യൂനപക്ഷം മാത്രമാണ് സജീവ കാന്പസ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത് എന്നു വിലയിരുത്തട്ടെ. ഉദാഹരണത്തിന് 1500 കുട്ടികൾ പഠിക്കുന്ന ഒരു കോളജിൽ പരമാവധി 100 പേർക്കു മാത്രമേ ഇത്തരമൊരു താത്പര്യമുള്ളതായി കാണുന്നുള്ളു. ഇതു വെറും ഏഴു ശതമാനത്തിനു താഴെ മാത്രം. ഉന്നത വിദ്യാഭ്യാസ രംഗത്ത് ലേഖകന്റെ നേരിട്ടുള്ള അനുഭവപ്രകാരം, രാഷ്ട്രീയപ്രേരിത സമരങ്ങൾക്ക് വെറും ഇരുപതോ മുപ്പതോ വിദ്യാർഥികൾ മാത്രമാണ് മുന്നിട്ടിറങ്ങുക. മൊത്തം വിദ്യാർഥികളുടെ കേവലം രണ്ടുശതമാനത്തിനു താഴെ മാത്രം! ഈ രണ്ടു ശതമാനം കലാലയത്തിൽ ബാക്കിയുള്ള ബഹുഭൂരിപക്ഷത്തിന്റെയും പഠിക്കാനുള്ള അവകാശത്തെ, ക്ഷണനേരത്തെ പ്രകോപനമോ, ആഹ്വാനമോ നിമിത്തം ചവിട്ടി മെതിക്കുന്പോൾ എന്തു ജനാധിപത്യ പരിശീലനമാണ് വിദ്യാർഥികൾക്കു ലഭിക്കുന്നത്?
വിലകുറഞ്ഞ രാഷ്ട്രീയ ശൈലിയെ ഗുണ്ടായിസത്തിനുള്ള പരിശീലന വേദികളാക്കി സ്കൂളുകളെയും കോളജുകളെയും ബലികഴിക്കുന്നതിൽ ശരിയായ രാഷ്ട്രീയ ബോധമുണ്ടെന്നു കരുതുന്ന നേതാക്കന്മാർക്ക് എന്തേ കുറ്റബോധം തോന്നുന്നില്ല. അധ്യാപകരുടെ അനുവാദം കൂടാതെ ക്ലാസുകളിൽ അതിക്രമിച്ചു കടന്നു പ്രസംഗിക്കാനും വിദ്യാർഥികളെ ഭയപ്പെടുത്തി ക്ലാസുകൾ ബഹിഷ്കരിക്കാനും വിദ്യാർഥികളുടെ അലസഭാവത്തെ മുതലാക്കി അവർ സമരത്തെ പിന്തുണയ്ക്കുന്നു എന്നു വാദിക്കാനും വിദ്യാർഥിനേതാക്കൾ തന്റേടം കാട്ടുന്നു. എത്ര പ്രാകൃതവും അരാഷ്ട്രീയവുമാണിത്!
ജങ്ക് ഫുഡിനേക്കാളും മൊബൈലിനേക്കാളും കാന്പസ് രാഷ്ട്രീയം വിദ്യാർഥികൾക്കിടയിൽ വർധിച്ച സ്പർധയ്ക്കും അക്രമവാസനയ്ക്കും കൊലപാതകത്തിനുവരെയും കാരണമാകുന്നുവെന്നു കണക്കുകൾ തെളിയിക്കുന്നു. 1996-ൽത്തന്നെ 34-ലധികം കാന്പസ് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. കാന്പസ് രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ എത്രയെന്നതും ആരൊക്കെയെന്നതും കേരളജനത, പ്രത്യേകിച്ച് അവരുടെ മാതാപിതാക്കളും അധ്യാപകരും ബന്ധുക്കളും മറന്നുപോകാനിടയില്ല.
ലോകത്തിലെ രാജ്യങ്ങളും ജനതകളും നിലനില്പിനായുള്ള അധ്വാനത്തിലാണ്. എത്രമാത്രം സാമൂഹിക സുരക്ഷാപദ്ധതികൾ ഉണ്ടെങ്കിലും മത്സരങ്ങൾ ജീവിതവിജയത്തിന്റെ അവശ്യഭാഗമായി കഴിഞ്ഞിരിക്കുന്നു. ഇവിടെ ആരോഗ്യകരമായ മത്സരത്തിനും ജീവിതവിജയത്തിനും യുവതയെ സഹായിക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രത്തിന്റേതാണ്. അതിനുള്ള സാഹചര്യം ഉറപ്പാക്കിയെങ്കിൽ മാത്രമേ, മാതാപിതാക്കൾക്കും അധ്യാപകർക്കും അനധ്യാപകർക്കും സാംസ്കാരിക പ്രവർത്തകർക്കും മുതിർന്ന തലമുറകൾക്കും തങ്ങളുടേതായ ക്രിയാത്മക പങ്കുവഹിച്ച് പ്രിയപ്പെട്ട വിദ്യാർഥികളെ സഹായിക്കാൻ കഴിയുകയുള്ളു.
രാഷ്ട്രീയ പാർട്ടികൾക്കു സംഘമായി അണികളെ സംഘടിപ്പിക്കാൻ ഏറെ അധ്വാനിക്കാതെയുള്ള എളുപ്പമാർഗമായി സ്കൂൾ-കോളജ് കാന്പസുകളെ ദുരുപയോഗിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണു പലതും കോപ്പുകൂട്ടിവരുന്നത്. കാന്പസ് രാഷ്ട്രീയത്തിനു നിയമപരിരക്ഷ നൽകുന്ന തരത്തിലുള്ള നിയമനിർമാണ നീക്കത്തെ ഇത്തരത്തിൽ കാണാൻ കേരള മനഃസാക്ഷിക്കു കഴിയണം. ഇത് ആർക്കും എതിരേ വിരൽ ചൂണ്ടാനല്ല; മറിച്ച് 1990-ൽ ഉണർന്നതുപോലെ കേരള മനഃസാക്ഷി ഇക്കാര്യത്തിൽ ഉയർത്തെഴുന്നേൽക്കണം. കേരളത്തിന്റെ ഭാവി തലമുറയെ സ്നേഹിക്കുന്ന, അവരുടെ ക്ഷേമം ആഗ്രഹിക്കുന്ന, ഏതൊരാൾക്കും ഇതിന്റെ ഭാഗമാകാൻ കഴിയണം. യഥാർഥ സാമൂഹിക- രാഷ്ട്രനിർമാണത്തിന്റെ തത്ത്വങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് കേരള സർക്കാർ ഈ നീക്കത്തിൽനിന്നു പിന്തിരിയണം.
( കേരള കോളജ് പ്രിൻസിപ്പൽസ്കൗൺസിൽ മുൻ പ്രസിഡന്റാണ് ലേഖകൻ)
(അവസാനിച്ചു)
ഭാരതത്തിലെ കോടിക്കണക്കിനു ജനങ്ങളിൽ നേരിട്ടു പാർട്ടിപ്രവർത്തനത്തിനിറങ്ങുന്ന എത്ര ശതമാനമുണ്ട്? എല്ലാവർക്കും ഏതെങ്കിലും ഒരു പാർട്ടിയുടെ അംഗത്വം ഉള്ളവരാണോ? ഉത്തരം വായനക്കാർക്കു വ്യക്തമാണല്ലോ. പാർട്ടി അംഗത്വം ഇല്ലെങ്കിലും പാർട്ടി പ്രവർത്തനമില്ലെങ്കിലും ജനങ്ങൾക്കു രാഷ്ട്രീയ ബോധമുണ്ട്. സർക്കാരുകൾ മാറിമാറി വരുന്ന കേരളത്തിലെ ജനങ്ങൾക്കു കൂടുതൽ രാഷ്ട്രീയ ബോധമുണ്ടെന്നു വിവിധ പാർട്ടിനേതാക്കളുടെ അവകാശവാദം തെളിയിക്കുന്നത് എന്താണ്? പാർട്ടി അംഗത്വം ഇല്ലാത്ത, പാർട്ടി പ്രവർത്തനം ഇല്ലാത്ത നല്ലൊരു ശതമാനം വോട്ടർമാരാണ് ഇന്നു ഗവൺമെന്റുകളെ നിശ്ചയിക്കുന്ന തരത്തിൽ രാഷ്ട്രീയ ബോധത്തോടെ വോട്ടുചെയ്യുന്നത് എന്നതല്ലേ.
ഇതിൻ പ്രകാരം 18 വയസ് കഴിഞ്ഞവരാണ് കോളജ് കാന്പസുകളിൽ പഠിക്കുന്നവരിൽ അധികവും എന്നതിനാൽ രാഷ്ട്രീയബോധത്തിനുവേണ്ടി എന്ന വ്യാജേന കാന്പസുകളിൽ പാർട്ടിരാഷ്ട്രീയം അനുവദിക്കപ്പെടേണ്ടതിന്റെ ആവശ്യകത എന്താണ്? അതിനുവേണ്ടി കൊടുക്കേണ്ടുന്ന വില ഏറെ വലുതായിരിക്കുമെന്നു കേരള ജനതയെ ഇനിയും ആരും പഠിപ്പിക്കേണ്ടതായില്ലല്ലോ. കാന്പസിനു പുറത്ത് അവർക്കു പാർട്ടി രാഷ്ട്രീയം ആകുന്നതിൽ തെറ്റില്ല. എന്നു മാത്രമല്ല, കോളജ് അധികാരികളുടെ അനുമതിയോടെ രാഷ്ട്രീയ പഠന സെമിനാറുകൾപോലും അവതരിപ്പിച്ച് പക്വമായ രീതിയിൽ വിദ്യാർഥി സമൂഹത്തിനു രാഷ്ട്രീയ ബോധത്തിൽ വളരാനും അവസരങ്ങൾ ഉണ്ടാകുന്നതു നല്ലതാണ്. ഇതുവഴി വേറിട്ടൊരു രാഷ്ട്രീയ പക്വതയുടെ ശൈലി യുവജനതയ്ക്ക് കരഗതമാകും.
വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടിയും ഏതെങ്കിലും നീതനിഷേധം നടക്കാൻ ഇടയായാൽ അംഗീകൃത വേദികൾ വഴിയായി പരിഹാരം കണ്ടെത്തുവാനുമുള്ള അവസരങ്ങളും അവകാശങ്ങളും ഇപ്പോൾ കോളജ് കാന്പസുകളിൽ ഉണ്ട്. അവ പ്രയോജനപ്പെടുത്താനുള്ള പരിശീലനം വിദ്യാർഥികൾക്കു കൊടുക്കണം. ഡിപ്പാർട്ട്മെന്റ്, പ്രിൻസിപ്പൽ, യൂണിവേഴ്സിറ്റി തലങ്ങളിലുള്ള പ്രശ്നപരിഹാര ഫോറങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സാധിക്കും.
സ്വതന്ത്രരായി ചിന്തിക്കാൻ
സ്വതന്ത്രരായി ചിന്തിക്കാൻ കാന്പസ് രാഷ്ട്രീയ സ്വാതന്ത്ര്യം വേണമെന്നുള്ള ഒരു കൂട്ടരുടെ വാദം അടിസ്ഥാനരഹിതമാണ്. കക്ഷിരാഷ്ട്രീയം കാന്പസുകളിൽ വന്നാൽ, വിദ്യാർഥികൾക്കുവേണ്ടി ചിന്തിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും പുറത്തുള്ള നേതാക്കന്മാരാണ്. സ്വതന്ത്രരായി ചിന്തിച്ചിരുന്ന നേതൃഗുണമുള്ള വിദ്യാർഥികൾ ക്രമേണ രാഷ്ട്രീയ നേതൃത്വത്തിന്റെ അടിമകളാകുന്ന കാഴ്ചയാണ് കണ്ടുവന്നിട്ടുള്ളത്. കോളജ് രാഷ്ട്രീയ നേതൃത്വത്തിൽ വരുന്ന വിദ്യാർഥികളെ ഒറ്റക്കൊറ്റയ്ക്കു കാണുകയും സംസാരിക്കുകയും ചെയ്യുന്പോൾ, വിദ്യാഭ്യാസത്തിന്റെ ശരിയായ ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള അവരുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾ ലേഖകൻ നേരിട്ട് കേട്ടിട്ടുള്ളതാണ്.
എന്നാൽ, വിദ്യാർഥിസമരത്തിന്റെ ഭാരം പുറത്തുള്ളവർ അവരിൽ അടിച്ചേൽപ്പിക്കുന്പോൾ, മുഖം തരാതെ, അവർക്കുണ്ടായിരുന്ന സ്വതന്ത്ര ചിന്ത കുഴിച്ചുമൂടുന്നതും അതിനുവേണ്ടി അവർ വലിയ വിലകൊടുക്കേണ്ടിവരുന്നതും സങ്കടത്തോടെ കണ്ടിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കാന്പസിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ ഈ വസ്തുതകളുടെ വേറിട്ട വിസ്ഫോടനമായിരുന്നു. ഭയപ്പെട്ട് അടിമത്വത്തിൽ കഴിഞ്ഞിരുന്ന വിദ്യാർഥികൾ സംസാരിച്ചു തുടങ്ങി. കാന്പസ് രാഷ്ട്രീയം എത്രമാത്രം ചീഞ്ഞളിഞ്ഞിരിക്കുന്നുവെന്നതിന്റെ ഉദാഹരണംതേടി മറ്റൊരിടത്തേക്കും പോകേണ്ടതില്ലല്ലോ. കാന്പസിൽ ഏതെങ്കിലും ഒരു കക്ഷിക്ക് മേൽക്കൈ വന്നാൽ, മറ്റു വിദ്യാർഥി പ്രസ്ഥാനങ്ങളെ ചതച്ചരയ്ക്കുന്ന ജനാധിപത്യവിരുദ്ധ കളരികളായി കാന്പസുകൾ മാറുന്നു.
നുഴഞ്ഞുകയറുമെന്ന വാദം
മികവിനുവേണ്ടി യത്നിക്കുന്ന കാന്പസുകൾ ഇന്നു തിരക്കുകളുടെ ഇടമാണ്. സെമസ്റ്റർ സന്പ്രദായം വന്നതോടൊപ്പം, ഒട്ടനവധി പാഠ്യേതര പ്രവർത്തനങ്ങളാൽ നിറഞ്ഞുനിൽക്കുകയാണ് ശരാശരി കാന്പസുകൾ.
നാഷണൽ സർവീസ് സ്കീം, എൻസിസി, വിവിധതരത്തിലുള്ള ക്ലബുകൾ എന്നിവ ഇക്കാര്യത്തിൽ സമയബന്ധിതമായ പരിപാടികൾ ആവിഷ്കരിക്കുന്നു. ഇതിലെല്ലാം വിദ്യാർഥികളുടെ അഭിരുചിക്ക് അനുസരിച്ച്, വേദികൾ തെരഞ്ഞെടുക്കാനും ഒപ്പം കായിക-കലാ വേദികളുടെ പ്രയോജനം എടുക്കാനും അവർശ്രദ്ധിക്കുന്പോൾ കാന്പസിൽ വെറുതെയിരിക്കാനോ അനാരോഗ്യകരമായ വർഗീയ ചിന്തകൾക്ക് ഇരകളാകാനോ ഇടമുണ്ടാവില്ല. ദേശീയബോധമുളവാക്കുന്ന ഒട്ടനവധി പരിപാടികൾ സംഘടിപ്പിക്കാനും കാന്പസുകൾക്കു കഴിയുന്നുണ്ട്, കഴിയണം. വർഗീയ ചിന്തയെ ചെറുത്തു നിർത്തുന്നതോടൊപ്പം, വിദ്യാർഥി സമൂഹത്തെ വിവിധ വിഭാഗങ്ങളായി തിരിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ കെണികളിൽനിന്നും കാന്പസുകളെ ഒഴിവാക്കി നിർത്തണം.
ഒരു ചെറു ന്യൂനപക്ഷത്തിന്റെ താത്പര്യം
വിദ്യാർഥി സമൂഹത്തിൽ ഒരു ചെറു ന്യൂനപക്ഷം മാത്രമാണ് സജീവ കാന്പസ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത് എന്നു വിലയിരുത്തട്ടെ. ഉദാഹരണത്തിന് 1500 കുട്ടികൾ പഠിക്കുന്ന ഒരു കോളജിൽ പരമാവധി 100 പേർക്കു മാത്രമേ ഇത്തരമൊരു താത്പര്യമുള്ളതായി കാണുന്നുള്ളു. ഇതു വെറും ഏഴു ശതമാനത്തിനു താഴെ മാത്രം. ഉന്നത വിദ്യാഭ്യാസ രംഗത്ത് ലേഖകന്റെ നേരിട്ടുള്ള അനുഭവപ്രകാരം, രാഷ്ട്രീയപ്രേരിത സമരങ്ങൾക്ക് വെറും ഇരുപതോ മുപ്പതോ വിദ്യാർഥികൾ മാത്രമാണ് മുന്നിട്ടിറങ്ങുക. മൊത്തം വിദ്യാർഥികളുടെ കേവലം രണ്ടുശതമാനത്തിനു താഴെ മാത്രം! ഈ രണ്ടു ശതമാനം കലാലയത്തിൽ ബാക്കിയുള്ള ബഹുഭൂരിപക്ഷത്തിന്റെയും പഠിക്കാനുള്ള അവകാശത്തെ, ക്ഷണനേരത്തെ പ്രകോപനമോ, ആഹ്വാനമോ നിമിത്തം ചവിട്ടി മെതിക്കുന്പോൾ എന്തു ജനാധിപത്യ പരിശീലനമാണ് വിദ്യാർഥികൾക്കു ലഭിക്കുന്നത്?
വിലകുറഞ്ഞ രാഷ്ട്രീയ ശൈലിയെ ഗുണ്ടായിസത്തിനുള്ള പരിശീലന വേദികളാക്കി സ്കൂളുകളെയും കോളജുകളെയും ബലികഴിക്കുന്നതിൽ ശരിയായ രാഷ്ട്രീയ ബോധമുണ്ടെന്നു കരുതുന്ന നേതാക്കന്മാർക്ക് എന്തേ കുറ്റബോധം തോന്നുന്നില്ല. അധ്യാപകരുടെ അനുവാദം കൂടാതെ ക്ലാസുകളിൽ അതിക്രമിച്ചു കടന്നു പ്രസംഗിക്കാനും വിദ്യാർഥികളെ ഭയപ്പെടുത്തി ക്ലാസുകൾ ബഹിഷ്കരിക്കാനും വിദ്യാർഥികളുടെ അലസഭാവത്തെ മുതലാക്കി അവർ സമരത്തെ പിന്തുണയ്ക്കുന്നു എന്നു വാദിക്കാനും വിദ്യാർഥിനേതാക്കൾ തന്റേടം കാട്ടുന്നു. എത്ര പ്രാകൃതവും അരാഷ്ട്രീയവുമാണിത്!
ജങ്ക് ഫുഡിനേക്കാളും മൊബൈലിനേക്കാളും കാന്പസ് രാഷ്ട്രീയം വിദ്യാർഥികൾക്കിടയിൽ വർധിച്ച സ്പർധയ്ക്കും അക്രമവാസനയ്ക്കും കൊലപാതകത്തിനുവരെയും കാരണമാകുന്നുവെന്നു കണക്കുകൾ തെളിയിക്കുന്നു. 1996-ൽത്തന്നെ 34-ലധികം കാന്പസ് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. കാന്പസ് രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ എത്രയെന്നതും ആരൊക്കെയെന്നതും കേരളജനത, പ്രത്യേകിച്ച് അവരുടെ മാതാപിതാക്കളും അധ്യാപകരും ബന്ധുക്കളും മറന്നുപോകാനിടയില്ല.
ലോകത്തിലെ രാജ്യങ്ങളും ജനതകളും നിലനില്പിനായുള്ള അധ്വാനത്തിലാണ്. എത്രമാത്രം സാമൂഹിക സുരക്ഷാപദ്ധതികൾ ഉണ്ടെങ്കിലും മത്സരങ്ങൾ ജീവിതവിജയത്തിന്റെ അവശ്യഭാഗമായി കഴിഞ്ഞിരിക്കുന്നു. ഇവിടെ ആരോഗ്യകരമായ മത്സരത്തിനും ജീവിതവിജയത്തിനും യുവതയെ സഹായിക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രത്തിന്റേതാണ്. അതിനുള്ള സാഹചര്യം ഉറപ്പാക്കിയെങ്കിൽ മാത്രമേ, മാതാപിതാക്കൾക്കും അധ്യാപകർക്കും അനധ്യാപകർക്കും സാംസ്കാരിക പ്രവർത്തകർക്കും മുതിർന്ന തലമുറകൾക്കും തങ്ങളുടേതായ ക്രിയാത്മക പങ്കുവഹിച്ച് പ്രിയപ്പെട്ട വിദ്യാർഥികളെ സഹായിക്കാൻ കഴിയുകയുള്ളു.
രാഷ്ട്രീയ പാർട്ടികൾക്കു സംഘമായി അണികളെ സംഘടിപ്പിക്കാൻ ഏറെ അധ്വാനിക്കാതെയുള്ള എളുപ്പമാർഗമായി സ്കൂൾ-കോളജ് കാന്പസുകളെ ദുരുപയോഗിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണു പലതും കോപ്പുകൂട്ടിവരുന്നത്. കാന്പസ് രാഷ്ട്രീയത്തിനു നിയമപരിരക്ഷ നൽകുന്ന തരത്തിലുള്ള നിയമനിർമാണ നീക്കത്തെ ഇത്തരത്തിൽ കാണാൻ കേരള മനഃസാക്ഷിക്കു കഴിയണം. ഇത് ആർക്കും എതിരേ വിരൽ ചൂണ്ടാനല്ല; മറിച്ച് 1990-ൽ ഉണർന്നതുപോലെ കേരള മനഃസാക്ഷി ഇക്കാര്യത്തിൽ ഉയർത്തെഴുന്നേൽക്കണം. കേരളത്തിന്റെ ഭാവി തലമുറയെ സ്നേഹിക്കുന്ന, അവരുടെ ക്ഷേമം ആഗ്രഹിക്കുന്ന, ഏതൊരാൾക്കും ഇതിന്റെ ഭാഗമാകാൻ കഴിയണം. യഥാർഥ സാമൂഹിക- രാഷ്ട്രനിർമാണത്തിന്റെ തത്ത്വങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് കേരള സർക്കാർ ഈ നീക്കത്തിൽനിന്നു പിന്തിരിയണം.
( കേരള കോളജ് പ്രിൻസിപ്പൽസ്കൗൺസിൽ മുൻ പ്രസിഡന്റാണ് ലേഖകൻ)
(അവസാനിച്ചു)