നിയമസഭാവലോകനം / സാബു ജോണ്‍
വാളയാർ വിഷയം വിട്ടുപോകുന്നില്ല. സഭയ്ക്കുള്ളിൽ അതു നീറിനീറി നിൽക്കുകയാണ്. നിയമസഭ സ്തംഭിപ്പിക്കാനുള്ള സന്നാഹങ്ങളെല്ലാമുണ്ടായിരുന്നെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതുപോലെ കയറിപ്പോന്നതു മാത്രം ദുരൂഹമായി നിന്നു.
വാളയാറിനു പിന്നാലെ പ്രതിപക്ഷം പലതും പ്രയോഗിച്ചു. ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ആരോപണം വന്നു. അന്വേഷണമില്ലെന്നു വന്നതോടെ വാക്കൗട്ട് നടത്തി. ഉപധനാഭ്യർഥനകളുടെ ദിവസം സംഭവബഹുലമാക്കിയാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.
വാളയാർ സംഭവത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അതു പരിഗണിക്കാൻ പോലും തയാറായില്ല. നടപ്പു സമ്മേളനത്തിൽ ഒരു തവണ അവതരിപ്പിച്ച വിഷയമായതിനാലാണത്രെ അനുമതി ഇല്ലാത്തത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബാർ കോഴ വിഷയത്തിൽ ഒരേ സമ്മേളനത്തിൽ എട്ടോ ഒന്‍പതോ തവണ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ കീഴ്വഴക്കം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കർ വഴങ്ങിയില്ല. പുതിയ വെളിപ്പെടുത്തലോ സംഭവവികാസങ്ങളോ ഒന്നും നോട്ടീസിൽ പറഞ്ഞിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ വാദം.
അടുത്ത നടപടിയിലേക്കു സഭ കടന്നതോടെ പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. എന്നാൽ, എന്തു ചെയ്യണമെന്ന ധാരണയില്ലാതെ അവർ നടുത്തളത്തിൽ നിൽക്കുകയായിരുന്നു. വൈകാതെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് വാക്കൗട്ട് പ്രഖ്യാപിച്ചു.
ശൂന്യവേളയ്ക്ക് ഒടുവിൽ വാളയാർ വിഷയം ചുരുങ്ങിയ വാക്കുകളിൽ ഉന്നയിക്കാൻ വി.ടി. ബൽറാമിന് അവസരം നൽകി. കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച പ്രവീണ്‍ എന്നയാൾ ആത്മഹത്യ ചെയ്തത് പോലീസ് പീഡനം മൂലമാണെന്ന് പ്രവീണിന്റെ അമ്മയുടെ വെളിപ്പെടുത്തൽ ബൽറാം ചൂണ്ടിക്കാട്ടി. ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട പെണ്‍കുട്ടികളുടെ സഹോദരൻ താമസിക്കുന്ന സ്ഥാപനത്തിലെത്തി അജ്ഞാതർ കൊലപ്പെടുത്താൻ ശ്രമിച്ചു. ഒരു ആത്മഹത്യ ഉൾപ്പെടെ ഇതിനകം മൂന്നുപേർ മരണപ്പെട്ടു. കൂടത്തായിയിലേതു പോലെ സീരിയൽ കില്ലിംഗ് ആണു നടക്കുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി. സംഭവത്തിനു ശേഷം പെണ്‍കുട്ടികളുടെ അമ്മയെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊണ്ടുവന്നു കാലു പിടിപ്പിക്കുകയല്ലാതെ എന്തു നടന്നു എന്നും ബൽറാം ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതലായൊന്നും പറഞ്ഞില്ല. പെണ്‍കുട്ടികളുടെ കുടുംബം കോടതിയെ സമീപിച്ചാൽ അനുകൂലിക്കുന്ന സമീപനം സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതായി അദ്ദേഹം പറഞ്ഞു. വിഷയം അവതരിപ്പിക്കുന്പോൾ ഭരണപക്ഷാംഗങ്ങൾ ശക്തമായി ബഹളം വച്ചു രംഗത്തു വന്നത് ശ്രദ്ധേയമായി.
ഉപധനാഭ്യർഥനാ ചർച്ചയിൽ സൂര്യനു താഴെയുള്ള എല്ലാം വിഷയമായി. ഒടുവിലാണ് ട്രാൻസ്ഗ്രിഡ് അഴിമതി ആരോപണം വി.ഡി. സതീശൻ ഉന്നയിച്ചത്. പ്രതിപക്ഷം നേരത്തെ ഈ വിഷയം ഉന്നയിച്ചപ്പോൾ ചുണയുണ്ടെങ്കിൽ ആരോപണമായി എഴുതി നൽകി ഉന്നയിക്കാനാണ് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞത്. സതീശൻ ഇന്നലെ എഴുതി നൽകി ചട്ടപ്രകാരം അഴിമതി ആരോപണം ഉന്നയിച്ചു. എന്നാൽ, എല്ലാം രാഷ്ട്രീയപ്രേരിതമെന്നും ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും പറഞ്ഞ് പ്രതിപക്ഷ ആവശ്യങ്ങളെല്ലാം മന്ത്രി നിരസിച്ചു.
സെപ്റ്റംബറിൽ കിട്ടിയ ലോകബാങ്ക് സഹായമായ 1780 കോടി രൂപ വകമാറ്റി ചെലവഴിച്ചെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. എന്നാൽ, ഖജനാവിൽ വരുന്ന പണം ഓരോന്നായി തിരിച്ചിടുകയല്ലെന്നായിരുന്നു ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ മറുപടി. ആരോപണവും മറുപടിയുമെല്ലാം കഴിഞ്ഞപ്പോഴും പണം വകമാറ്റി ചെലവഴിച്ചോ എന്ന കാര്യത്തിൽ ഒരു എത്തുംപിടിയും കിട്ടിയില്ല.
ചീഫ് സെക്രട്ടറി ടോം ജോസ് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനം പ്രതിപക്ഷ നേതാവ് സഭയുടെ ശ്രദ്ധയിൽ പെടുത്തി. ജീവനു സംരക്ഷണം നൽകുന്ന ആർട്ടിക്കിൾ 21 മാവോയിസ്റ്റുകൾക്കു ബാധകമല്ലെന്നാണു ചീഫ് സെക്രട്ടറി എഴുതിയിരിക്കുന്നത്. അടിയന്തരാവസ്ഥാക്കാലത്തു മാത്രമാണ് ഇതു ബാധകമാകാത്തത്. ഗൗരവമുള്ള പരാമർശമാണ് ചീഫ് സെക്രട്ടറി നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ, താൻ ലേഖനം വായിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി മറുപടി നൽകി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റുകളെ പോലീസ് വെടിവയ്ക്കുകയായിരുന്നു എന്ന രൂപത്തിൽ പ്രചാരണം നൽകുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകൾ പോലീസിനു നേരെയാണ് ആദ്യം വെടിവച്ചതെന്ന നിലപാട് ഒരിക്കൽ കൂടി മുഖ്യമന്ത്രി ആവർത്തിച്ചു.
യുഎപിഎ വിഷയത്തിൽ പോലീസിനു വീഴ്ച പറ്റിയെന്ന് സിപിഎമ്മുകാരനായ എസ്. ശർമ തുറന്നു പറഞ്ഞു. അതു തിരുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകൾ തുടർഭരണത്തിനുള്ള സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നതെന്നും ശർമ പറഞ്ഞു.
ഖജനാവിൽ കൈയിട്ടു നോക്കിയാൽ ഒന്നും കിട്ടില്ലെന്ന വനംമന്ത്രി കെ. രാജുവിന്റെ പ്രസ്താവനയിൽ പിടിച്ചാണ് സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധിയേക്കുറിച്ച് എ.പി. അനിൽകുമാർ വിശദീകരിച്ചത്. ദയവു ചെയ്ത് ആരും ഖജനാവിൽ കൈയിട്ടു നോക്കരുത്. ചിലപ്പോൾ പാന്പു കടിയേൽക്കാൻ സാധ്യതയുണ്ട്.- അനിൽകുമാർ പറഞ്ഞു.
സിപിഐ നേതാവായ സി. ദിവാകരൻ കേരളത്തിലെ കാര്യങ്ങളേക്കുറിച്ചൊന്നും പറഞ്ഞില്ല. ഇന്ത്യയുടെ സാമ്പത്തിക തകർച്ചയേക്കുറിച്ചായിരുന്നു ദിവാകരൻ പറഞ്ഞതത്രയും. മുഖ്യമന്ത്രി പിണറായി വിജയനെ ഹിറ്റ്ലറോട് ഉപമിച്ച പ്രതിപക്ഷ നേതാവിന്റെ നടപടിയെ നിർഭാഗ്യകരമെന്നാണ് ദിവാകരൻ വിശേഷിപ്പിച്ചത്.
മഞ്ചേശ്വരത്തുനിന്നു ജയിച്ചു വന്ന എം.സി. കമറുദ്ദീൻ അരങ്ങേറ്റത്തിൽ തന്നെ കലാകാരനാണെന്നു തെളിയിച്ചു. സംസ്ഥാനത്തിന്റെ സാന്പത്തികനില വിശദീകരിക്കാൻ കമറുദ്ദീൻ ഈണത്തിൽ ഗാനമാലപിച്ചു. മുൻഗാമികളായ ചെർക്കളം അബ്ദുള്ളയെയും പി.ബി. അബ്ദുൾറസാഖിനെയും സ്മരിച്ചുകൊണ്ടാണ് കമറുദ്ദീൻ കന്നിപ്രസംഗം നടത്തിയത്.
കേരളത്തിൽ പോളിടെക്നിക് പരിശീലനം പൂർത്തിയാക്കിയവർക്കു ലഭിക്കാൻ പോകുന്ന ആയിരക്കണക്കിനു തൊഴിലവസരങ്ങളേക്കുറിച്ചായിരുന്നു പി.ജെ. ജോസഫ് പ്രസംഗിച്ചത്. ഈ അവസരം പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും ജോസഫ് പറഞ്ഞു. ഹൈസ്പീഡ് റെയിൽവേക്കും എക്സ്പ്രസ് ഹൈവേക്കു വേണ്ടിയും ജോസഫ് ശക്തിയുക്തം വാദിച്ചു. പിന്നാലെ പ്രസംഗിച്ച പി.സി. ജോർജും ജോസഫിനെ പിന്തുണച്ചു.
പ്രതിപക്ഷവും സിപിഐയും സിപിഎമ്മിലെതന്നെ പലരും മുഖ്യമന്ത്രിക്ക് എതിരായ പ്രസ്താവനകൾ നടത്തുന്നതു കാണുന്പോൾ എന്തോ രാഷ്ട്രീയ മാറ്റം വരാൻ പോകുന്നതായി പി.സി. ജോർജിനു തോന്നുന്നുണ്ട്. എന്നാൽ, എടുത്ത തീരുമാനം നടപ്പിലാക്കാൻ കഴിവുള്ളവനാണു പിണറായി എന്ന കാര്യത്തിൽ ജോർജിനു സംശയമില്ല. വട്ടിയൂർക്കാവിൽ ബിജെപിയുടെ വോട്ടുകൂടി കിട്ടിയില്ലായിരുന്നെങ്കിൽ യുഡിഎഫിന്റെ സ്ഥിതി കൂടുതൽ കഷ്ടമാകുമായിരുന്നു എന്നാണ് പുതിയ എംഎൽഎ വി.കെ. പ്രശാന്തിന്റെ പക്ഷം.
വാളയാർ വിഷയം വിട്ടുപോകുന്നില്ല. സഭയ്ക്കുള്ളിൽ അതു നീറിനീറി നിൽക്കുകയാണ്. നിയമസഭ സ്തംഭിപ്പിക്കാനുള്ള സന്നാഹങ്ങളെല്ലാമുണ്ടായിരുന്നെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതുപോലെ കയറിപ്പോന്നതു മാത്രം ദുരൂഹമായി നിന്നു.
വാളയാറിനു പിന്നാലെ പ്രതിപക്ഷം പലതും പ്രയോഗിച്ചു. ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ആരോപണം വന്നു. അന്വേഷണമില്ലെന്നു വന്നതോടെ വാക്കൗട്ട് നടത്തി. ഉപധനാഭ്യർഥനകളുടെ ദിവസം സംഭവബഹുലമാക്കിയാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.
വാളയാർ സംഭവത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അതു പരിഗണിക്കാൻ പോലും തയാറായില്ല. നടപ്പു സമ്മേളനത്തിൽ ഒരു തവണ അവതരിപ്പിച്ച വിഷയമായതിനാലാണത്രെ അനുമതി ഇല്ലാത്തത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബാർ കോഴ വിഷയത്തിൽ ഒരേ സമ്മേളനത്തിൽ എട്ടോ ഒന്‍പതോ തവണ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ കീഴ്വഴക്കം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കർ വഴങ്ങിയില്ല. പുതിയ വെളിപ്പെടുത്തലോ സംഭവവികാസങ്ങളോ ഒന്നും നോട്ടീസിൽ പറഞ്ഞിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ വാദം.
അടുത്ത നടപടിയിലേക്കു സഭ കടന്നതോടെ പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. എന്നാൽ, എന്തു ചെയ്യണമെന്ന ധാരണയില്ലാതെ അവർ നടുത്തളത്തിൽ നിൽക്കുകയായിരുന്നു. വൈകാതെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് വാക്കൗട്ട് പ്രഖ്യാപിച്ചു.
ശൂന്യവേളയ്ക്ക് ഒടുവിൽ വാളയാർ വിഷയം ചുരുങ്ങിയ വാക്കുകളിൽ ഉന്നയിക്കാൻ വി.ടി. ബൽറാമിന് അവസരം നൽകി. കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച പ്രവീണ്‍ എന്നയാൾ ആത്മഹത്യ ചെയ്തത് പോലീസ് പീഡനം മൂലമാണെന്ന് പ്രവീണിന്റെ അമ്മയുടെ വെളിപ്പെടുത്തൽ ബൽറാം ചൂണ്ടിക്കാട്ടി. ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട പെണ്‍കുട്ടികളുടെ സഹോദരൻ താമസിക്കുന്ന സ്ഥാപനത്തിലെത്തി അജ്ഞാതർ കൊലപ്പെടുത്താൻ ശ്രമിച്ചു. ഒരു ആത്മഹത്യ ഉൾപ്പെടെ ഇതിനകം മൂന്നുപേർ മരണപ്പെട്ടു. കൂടത്തായിയിലേതു പോലെ സീരിയൽ കില്ലിംഗ് ആണു നടക്കുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി. സംഭവത്തിനു ശേഷം പെണ്‍കുട്ടികളുടെ അമ്മയെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊണ്ടുവന്നു കാലു പിടിപ്പിക്കുകയല്ലാതെ എന്തു നടന്നു എന്നും ബൽറാം ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതലായൊന്നും പറഞ്ഞില്ല. പെണ്‍കുട്ടികളുടെ കുടുംബം കോടതിയെ സമീപിച്ചാൽ അനുകൂലിക്കുന്ന സമീപനം സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതായി അദ്ദേഹം പറഞ്ഞു. വിഷയം അവതരിപ്പിക്കുന്പോൾ ഭരണപക്ഷാംഗങ്ങൾ ശക്തമായി ബഹളം വച്ചു രംഗത്തു വന്നത് ശ്രദ്ധേയമായി.
ഉപധനാഭ്യർഥനാ ചർച്ചയിൽ സൂര്യനു താഴെയുള്ള എല്ലാം വിഷയമായി. ഒടുവിലാണ് ട്രാൻസ്ഗ്രിഡ് അഴിമതി ആരോപണം വി.ഡി. സതീശൻ ഉന്നയിച്ചത്. പ്രതിപക്ഷം നേരത്തെ ഈ വിഷയം ഉന്നയിച്ചപ്പോൾ ചുണയുണ്ടെങ്കിൽ ആരോപണമായി എഴുതി നൽകി ഉന്നയിക്കാനാണ് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞത്. സതീശൻ ഇന്നലെ എഴുതി നൽകി ചട്ടപ്രകാരം അഴിമതി ആരോപണം ഉന്നയിച്ചു. എന്നാൽ, എല്ലാം രാഷ്ട്രീയപ്രേരിതമെന്നും ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും പറഞ്ഞ് പ്രതിപക്ഷ ആവശ്യങ്ങളെല്ലാം മന്ത്രി നിരസിച്ചു.
സെപ്റ്റംബറിൽ കിട്ടിയ ലോകബാങ്ക് സഹായമായ 1780 കോടി രൂപ വകമാറ്റി ചെലവഴിച്ചെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. എന്നാൽ, ഖജനാവിൽ വരുന്ന പണം ഓരോന്നായി തിരിച്ചിടുകയല്ലെന്നായിരുന്നു ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ മറുപടി. ആരോപണവും മറുപടിയുമെല്ലാം കഴിഞ്ഞപ്പോഴും പണം വകമാറ്റി ചെലവഴിച്ചോ എന്ന കാര്യത്തിൽ ഒരു എത്തുംപിടിയും കിട്ടിയില്ല.
ചീഫ് സെക്രട്ടറി ടോം ജോസ് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനം പ്രതിപക്ഷ നേതാവ് സഭയുടെ ശ്രദ്ധയിൽ പെടുത്തി. ജീവനു സംരക്ഷണം നൽകുന്ന ആർട്ടിക്കിൾ 21 മാവോയിസ്റ്റുകൾക്കു ബാധകമല്ലെന്നാണു ചീഫ് സെക്രട്ടറി എഴുതിയിരിക്കുന്നത്. അടിയന്തരാവസ്ഥാക്കാലത്തു മാത്രമാണ് ഇതു ബാധകമാകാത്തത്. ഗൗരവമുള്ള പരാമർശമാണ് ചീഫ് സെക്രട്ടറി നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ, താൻ ലേഖനം വായിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി മറുപടി നൽകി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റുകളെ പോലീസ് വെടിവയ്ക്കുകയായിരുന്നു എന്ന രൂപത്തിൽ പ്രചാരണം നൽകുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകൾ പോലീസിനു നേരെയാണ് ആദ്യം വെടിവച്ചതെന്ന നിലപാട് ഒരിക്കൽ കൂടി മുഖ്യമന്ത്രി ആവർത്തിച്ചു.
യുഎപിഎ വിഷയത്തിൽ പോലീസിനു വീഴ്ച പറ്റിയെന്ന് സിപിഎമ്മുകാരനായ എസ്. ശർമ തുറന്നു പറഞ്ഞു. അതു തിരുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകൾ തുടർഭരണത്തിനുള്ള സാധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നതെന്നും ശർമ പറഞ്ഞു.
ഖജനാവിൽ കൈയിട്ടു നോക്കിയാൽ ഒന്നും കിട്ടില്ലെന്ന വനംമന്ത്രി കെ. രാജുവിന്റെ പ്രസ്താവനയിൽ പിടിച്ചാണ് സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധിയേക്കുറിച്ച് എ.പി. അനിൽകുമാർ വിശദീകരിച്ചത്. ദയവു ചെയ്ത് ആരും ഖജനാവിൽ കൈയിട്ടു നോക്കരുത്. ചിലപ്പോൾ പാന്പു കടിയേൽക്കാൻ സാധ്യതയുണ്ട്.- അനിൽകുമാർ പറഞ്ഞു.
സിപിഐ നേതാവായ സി. ദിവാകരൻ കേരളത്തിലെ കാര്യങ്ങളേക്കുറിച്ചൊന്നും പറഞ്ഞില്ല. ഇന്ത്യയുടെ സാമ്പത്തിക തകർച്ചയേക്കുറിച്ചായിരുന്നു ദിവാകരൻ പറഞ്ഞതത്രയും. മുഖ്യമന്ത്രി പിണറായി വിജയനെ ഹിറ്റ്ലറോട് ഉപമിച്ച പ്രതിപക്ഷ നേതാവിന്റെ നടപടിയെ നിർഭാഗ്യകരമെന്നാണ് ദിവാകരൻ വിശേഷിപ്പിച്ചത്.
മഞ്ചേശ്വരത്തുനിന്നു ജയിച്ചു വന്ന എം.സി. കമറുദ്ദീൻ അരങ്ങേറ്റത്തിൽ തന്നെ കലാകാരനാണെന്നു തെളിയിച്ചു. സംസ്ഥാനത്തിന്റെ സാന്പത്തികനില വിശദീകരിക്കാൻ കമറുദ്ദീൻ ഈണത്തിൽ ഗാനമാലപിച്ചു. മുൻഗാമികളായ ചെർക്കളം അബ്ദുള്ളയെയും പി.ബി. അബ്ദുൾറസാഖിനെയും സ്മരിച്ചുകൊണ്ടാണ് കമറുദ്ദീൻ കന്നിപ്രസംഗം നടത്തിയത്.
കേരളത്തിൽ പോളിടെക്നിക് പരിശീലനം പൂർത്തിയാക്കിയവർക്കു ലഭിക്കാൻ പോകുന്ന ആയിരക്കണക്കിനു തൊഴിലവസരങ്ങളേക്കുറിച്ചായിരുന്നു പി.ജെ. ജോസഫ് പ്രസംഗിച്ചത്. ഈ അവസരം പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും ജോസഫ് പറഞ്ഞു. ഹൈസ്പീഡ് റെയിൽവേക്കും എക്സ്പ്രസ് ഹൈവേക്കു വേണ്ടിയും ജോസഫ് ശക്തിയുക്തം വാദിച്ചു. പിന്നാലെ പ്രസംഗിച്ച പി.സി. ജോർജും ജോസഫിനെ പിന്തുണച്ചു.
പ്രതിപക്ഷവും സിപിഐയും സിപിഎമ്മിലെതന്നെ പലരും മുഖ്യമന്ത്രിക്ക് എതിരായ പ്രസ്താവനകൾ നടത്തുന്നതു കാണുന്പോൾ എന്തോ രാഷ്ട്രീയ മാറ്റം വരാൻ പോകുന്നതായി പി.സി. ജോർജിനു തോന്നുന്നുണ്ട്. എന്നാൽ, എടുത്ത തീരുമാനം നടപ്പിലാക്കാൻ കഴിവുള്ളവനാണു പിണറായി എന്ന കാര്യത്തിൽ ജോർജിനു സംശയമില്ല. വട്ടിയൂർക്കാവിൽ ബിജെപിയുടെ വോട്ടുകൂടി കിട്ടിയില്ലായിരുന്നെങ്കിൽ യുഡിഎഫിന്റെ സ്ഥിതി കൂടുതൽ കഷ്ടമാകുമായിരുന്നു എന്നാണ് പുതിയ എംഎൽഎ വി.കെ. പ്രശാന്തിന്റെ പക്ഷം.