നിയമസഭാവലോകനം / സാബു ജോണ്
പണ്ടു കാലത്തു കോണ്ഗ്രസുമായി സഖ്യമുണ്ടായിരുന്നതു കൊണ്ടാണോ എന്നറിയില്ല, തിരുവഞ്ചൂർ രാധാകൃഷ്ണനു സിപിഐക്കാരെ വിശ്വാസമാണ്. അവർ പറയുന്നത് അപ്പാടെ വിശ്വസിക്കാൻ അദ്ദേഹത്തിനു രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ല.
അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന കാര്യത്തിലായാലും കോഴിക്കോട് സിപിഎമ്മുകാരായ രണ്ടു ചെറുപ്പക്കാരെ യുഎപിഎയിൽ കുടുക്കിയതിലായാലും പോലീസ് തെറ്റു ചെയ്തു എന്നു വിശ്വസിക്കാൻ തിരുവഞ്ചൂരിനെ പ്രേരിപ്പിക്കുന്നത് സിപിഐക്കാരുടെ ഉറച്ച നിലപാടാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റം പറഞ്ഞതത്രയും കോണ്ഗ്രസിനെയാണ്. അതിലെ കോണ്ഗ്രസ് എന്ന വാക്കുകൾ സിപിഐ എന്നാക്കി മാറ്റിയാൽ അവർക്കുള്ള കൃത്യമായ മറുപടിയായിരുന്നു പിണറായി നൽകിയത്. യുഎപിഎ കരിനിയമം ആണെന്ന കാര്യത്തിൽ പിണറായിക്കു സംശയമില്ല. എന്നാൽ, ആ നിയമം കൊണ്ടുവന്നതു കോണ്ഗ്രസുകാരാണ്. ഈയടുത്ത കാലത്ത് നിയമം ഭേദഗതി ചെയ്തത് ബിജെപിക്കാരും. അതിനെതിരേ പോരാടിയത് ഇടതുപക്ഷം മാത്രമാണെന്നു പിണറായി പറഞ്ഞു. എന്നാൽ, മാവോയിസ്റ്റുകൾ രാജ്യദ്രോഹികളാണെന്ന കാര്യത്തിൽ പിണറായിക്കു സംശയമില്ല. ചിലരെല്ലാം അവരെ ആട്ടിൻകുട്ടികളും പരിശുദ്ധന്മാരുമാക്കുന്നതിലാണ് മുഖ്യമന്ത്രിക്കു രോഷം. കോഴിക്കോട് രണ്ടു ചെറുപ്പക്കാർക്കെതിരേ യുഎപിഎ ചുമത്തിയത് ഗൗരവമായി പരിശോധിക്കും. കരിനിയമം ദുരുപയോഗം ചെയ്യാൻ സർക്കാർ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് സംഭവത്തിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി സംസാരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ, അമിത് ഷാ കൊണ്ടുവന്ന ഭേദഗതി പ്രകാരമാണ് സർക്കാർ കോഴിക്കോട് രണ്ടു ചെറുപ്പക്കാർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നു പറഞ്ഞു. അട്ടപ്പാടിയിൽ നടന്നത് വ്യാജഏറ്റുമുട്ടലാണെന്നു സ്ഥാപിക്കാൻ സിപിഐയുടെ പ്രതിനിധി സംഘത്തിന്റെ കണ്ടെത്തലാണ് തിരുവഞ്ചൂർ ഉപയോഗപ്പെടുത്തിയത്. കടലാസ് കൈയിൽ വച്ചതിനു സിപിഎമ്മുകാരായ രണ്ടു ചെറുപ്പക്കാർക്കെതിരേ യുഎപിഎ ചുമത്തിയെന്നാണ് തിരുവഞ്ചൂർ പറഞ്ഞത്.
ഏതായാലും പോലീസിനെ തള്ളിപ്പറയാൻ പിണറായി തയാറായില്ല. സിപിഐ മുന്നോട്ടുവച്ച വാദഗതികളെല്ലാം തള്ളിപ്പറയുകയും ചെയ്തു. ഏഴു പേരെ വെടിവച്ചു കൊന്നതിന്റെ കുറ്റബോധം കൊണ്ടാണു മുഖ്യമന്ത്രി ദീർഘമായി പ്രസംഗിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിരീക്ഷണം. മുഖ്യമന്ത്രി വാദിക്കുന്നതു കേട്ടാൽ ഞങ്ങളുടെ കുഴപ്പം കൊണ്ടാണു രണ്ടു ചെറുപ്പക്കാർക്കെതിരേ യുഎപിഎ ചുമത്തിയതെന്നു തോന്നും. ഒരു ലഘുലേഖ കൈവശം വച്ചതിനു യുഎപിഎ ചുമത്തിയ ആദ്യ സംസ്ഥാനം എന്ന ബഹുമതിയാണ് കേരളത്തിനു ലഭിക്കാൻ പോകുന്നത്. ഭരണമുന്നണിയിൽ തന്നെ സിപിഎമ്മിൽ നല്ലൊരു വിഭാഗവും സിപിഐയും മുഖ്യമന്ത്രിക്കെതിരേ തിരിഞ്ഞുകഴിഞ്ഞു. അപ്പോഴും താൻ പിടിച്ച മുയലിനു മൂന്നു കൊന്പ് എന്നു പറഞ്ഞു മുഖ്യമന്ത്രി നിൽക്കുകയാണ്. ഹിറ്റ്ലറിനു പകരം ആ കസേരയിൽ പിണറായി വിജയൻ ഇരിക്കുന്നു എന്ന ഒറ്റ വ്യത്യാസം മാത്രമേ ഉള്ളു എന്നു പറഞ്ഞാണ് രമേശ് പ്രസംഗം അവസാനിപ്പിച്ചത്.
അവതരണത്തിൽ നല്ല ആവേശം കാട്ടിയെങ്കിലും സഭ നിർത്തിവച്ചു ചർച്ചയില്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചപ്പോൾ പ്രതിഷേധം വാക്കൗട്ടിലൊതുക്കി. സഭാനടപടികൾ പിന്നീട് തുടരുകയും ചെയ്തു.
കഴിഞ്ഞ ദിവസം മാർക്ക്ദാന വിവാദത്തേക്കുറിച്ച് അടിയന്തരപ്രമേയ നോട്ടീസിൽ ചർച്ച നടന്നപ്പോൾ മന്ത്രി കെ.ടി. ജലീൽ മുസ്ലിംലീഗിലെ കെ.എം. ഷാജിക്കെതിരേ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഷാജിക്കു പ്രത്യേക പ്രസ്താവന നടത്താൻ സ്പീക്കർ അനുമതി നൽകി. കോളജിന്റെ പടി കാണാത്ത ഷാജിക്ക് ഉന്നതവിദ്യാഭ്യാസത്തേക്കുറിച്ചു പറയാൻ അവകാശമില്ലെന്ന മന്ത്രി ജലീലിന്റെ പരാമർശമായിരുന്നു വിവാദമായത്.
സാധാരണഗതിയിൽ അപകീർത്തിപരമായ പരാമർശങ്ങൾ രേഖയിൽ നിന്നു നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെടാറുള്ളത്. എന്നാൽ, ജലീൽ പറഞ്ഞത് രേഖയിൽ നിലനിർത്തണമെന്നായിരുന്നു ഷാജിയുടെ ആവശ്യം. താൻ കോളജിന്റെ പടി കണ്ടിട്ടില്ലെന്നു ജലീൽ പറഞ്ഞതു തെറ്റാണ്. താനും ജലീലും ഒരേ കോളജിൽ ഒരുമിച്ചാണു പ്രീഡിഗ്രി പഠിച്ചത്. പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ല എന്ന ശ്രീനിവാസന്റെ സിനിമാ ഡയലോഗും ഷാജി പ്രയോഗിച്ചു.
മന്ത്രി വൈകാരികമായി പറഞ്ഞുപോയതാകാമെന്ന് അഭിപ്രായപ്പെട്ട സ്പീക്കർ, കോളജിൽ പഠിച്ചിട്ടില്ല എന്നത് ഒരു സാമാജികനു കുറവല്ലെന്നും പറഞ്ഞു. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതമെന്നും സ്പീക്കർ പറഞ്ഞു.
തന്റെ പരാമർശങ്ങൾ ഷാജിയെ വേദനിപ്പിച്ചെങ്കിൽ പിൻവലിക്കുന്നു എന്നു ജലീൽ പറഞ്ഞു. സംഭവത്തിൽ ഖേദപ്രകടനം നടത്തുകയും ചെയ്തു. അതോടെ ആ വിഷയം അവസാനിച്ചു.
സർവകലാശാല നിയമങ്ങൾ ഭേദഗതി ബില്ലാണ് ഇന്നലെ സഭയുടെ പരിഗണനയ്ക്കു വന്നത്. സ്വാഭാവികമായും മന്ത്രി ജലീൽ തന്നെ ചർച്ചകളിൽ നിറഞ്ഞുനിന്നു. ജലീൽ ഡ്രൈവിംഗ് ടെസ്റ്റ് മുതൽ ഡിഎൻഎ ടെസ്റ്റ് വരെ പാസാക്കിക്കൊടുക്കുമെന്നായിരുന്നു വി.പി. സജീന്ദ്രൻ പറഞ്ഞത്. നാലു കൊല്ലം മുമ്പു വരെ സ്കൂളിന്റെ പരിസരത്തു കൂടി പോയാൽ ജയിപ്പിക്കുമായിരുന്നു എന്നു ടി.വി. രാജേഷ് തിരിച്ചടിച്ചു. ഇപ്പോൾ പഠിച്ചിരുന്നെങ്കിൽ ഒന്നാം റാങ്ക് കിട്ടുമായിരുന്നു എന്നു രാജേഷ് ചിന്തിക്കുന്നുണ്ടാകുമെന്നായിരുന്നു സജീന്ദ്രന്റെ മറുപടി.
ലീഗിൽനിന്നു പുറത്തുപോയവരെ എങ്ങനെയും നശിപ്പിക്കണമെന്ന ചിന്തയാണ് എന്നും ലീഗിന്റേതെന്നായി എ.എൻ. ഷംസീർ. ജലീലിനെതിരേ തിരിഞ്ഞതിന്റെ പിന്നിലും ഈ ചിന്താഗതി മാത്രമാണെന്നു ഷംസീർ പറഞ്ഞു. അരമന്ത്രിയോടു തങ്ങൾക്കെന്ത് അസൂയ എന്നായിരുന്നു എം. ഉമ്മറിന്റെ മറുവാദം. കന്നി പ്രസംഗമായതു കൊണ്ടാകാം ഷാനിമോൾ ഉസ്മാൻ വിഷയത്തിൽ ഒതുങ്ങിനിന്ന് ചുരുങ്ങിയ സമയം കൊണ്ട് അവസാനിപ്പിച്ചു. മാവോയിസ്റ്റുകൾ ഭീകരവാദികളാണെന്നു പറഞ്ഞു സ്ഥാപിക്കുകയായിരുന്നു എം. സ്വരാജ്. ഇന്ത്യയിലെ മാവോയിസ്റ്റുകൾക്കു മാവോ വാദവുമായി ബന്ധമില്ലെന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സർട്ടിഫിക്കറ്റും സ്വരാജിനു ബലമായി. രണ്ടു ബില്ലുകൾ ഒരുമിച്ചു പരിഗണിച്ചെങ്കിലും ചർച്ച നീണ്ടുപോയി. സഭ പിരിഞ്ഞപ്പോൾ വൈകുന്നേരം അഞ്ചാകാറായി.
പണ്ടു കാലത്തു കോണ്ഗ്രസുമായി സഖ്യമുണ്ടായിരുന്നതു കൊണ്ടാണോ എന്നറിയില്ല, തിരുവഞ്ചൂർ രാധാകൃഷ്ണനു സിപിഐക്കാരെ വിശ്വാസമാണ്. അവർ പറയുന്നത് അപ്പാടെ വിശ്വസിക്കാൻ അദ്ദേഹത്തിനു രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ല.
അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന കാര്യത്തിലായാലും കോഴിക്കോട് സിപിഎമ്മുകാരായ രണ്ടു ചെറുപ്പക്കാരെ യുഎപിഎയിൽ കുടുക്കിയതിലായാലും പോലീസ് തെറ്റു ചെയ്തു എന്നു വിശ്വസിക്കാൻ തിരുവഞ്ചൂരിനെ പ്രേരിപ്പിക്കുന്നത് സിപിഐക്കാരുടെ ഉറച്ച നിലപാടാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റം പറഞ്ഞതത്രയും കോണ്ഗ്രസിനെയാണ്. അതിലെ കോണ്ഗ്രസ് എന്ന വാക്കുകൾ സിപിഐ എന്നാക്കി മാറ്റിയാൽ അവർക്കുള്ള കൃത്യമായ മറുപടിയായിരുന്നു പിണറായി നൽകിയത്. യുഎപിഎ കരിനിയമം ആണെന്ന കാര്യത്തിൽ പിണറായിക്കു സംശയമില്ല. എന്നാൽ, ആ നിയമം കൊണ്ടുവന്നതു കോണ്ഗ്രസുകാരാണ്. ഈയടുത്ത കാലത്ത് നിയമം ഭേദഗതി ചെയ്തത് ബിജെപിക്കാരും. അതിനെതിരേ പോരാടിയത് ഇടതുപക്ഷം മാത്രമാണെന്നു പിണറായി പറഞ്ഞു. എന്നാൽ, മാവോയിസ്റ്റുകൾ രാജ്യദ്രോഹികളാണെന്ന കാര്യത്തിൽ പിണറായിക്കു സംശയമില്ല. ചിലരെല്ലാം അവരെ ആട്ടിൻകുട്ടികളും പരിശുദ്ധന്മാരുമാക്കുന്നതിലാണ് മുഖ്യമന്ത്രിക്കു രോഷം. കോഴിക്കോട് രണ്ടു ചെറുപ്പക്കാർക്കെതിരേ യുഎപിഎ ചുമത്തിയത് ഗൗരവമായി പരിശോധിക്കും. കരിനിയമം ദുരുപയോഗം ചെയ്യാൻ സർക്കാർ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് സംഭവത്തിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി സംസാരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ, അമിത് ഷാ കൊണ്ടുവന്ന ഭേദഗതി പ്രകാരമാണ് സർക്കാർ കോഴിക്കോട് രണ്ടു ചെറുപ്പക്കാർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നു പറഞ്ഞു. അട്ടപ്പാടിയിൽ നടന്നത് വ്യാജഏറ്റുമുട്ടലാണെന്നു സ്ഥാപിക്കാൻ സിപിഐയുടെ പ്രതിനിധി സംഘത്തിന്റെ കണ്ടെത്തലാണ് തിരുവഞ്ചൂർ ഉപയോഗപ്പെടുത്തിയത്. കടലാസ് കൈയിൽ വച്ചതിനു സിപിഎമ്മുകാരായ രണ്ടു ചെറുപ്പക്കാർക്കെതിരേ യുഎപിഎ ചുമത്തിയെന്നാണ് തിരുവഞ്ചൂർ പറഞ്ഞത്.
ഏതായാലും പോലീസിനെ തള്ളിപ്പറയാൻ പിണറായി തയാറായില്ല. സിപിഐ മുന്നോട്ടുവച്ച വാദഗതികളെല്ലാം തള്ളിപ്പറയുകയും ചെയ്തു. ഏഴു പേരെ വെടിവച്ചു കൊന്നതിന്റെ കുറ്റബോധം കൊണ്ടാണു മുഖ്യമന്ത്രി ദീർഘമായി പ്രസംഗിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിരീക്ഷണം. മുഖ്യമന്ത്രി വാദിക്കുന്നതു കേട്ടാൽ ഞങ്ങളുടെ കുഴപ്പം കൊണ്ടാണു രണ്ടു ചെറുപ്പക്കാർക്കെതിരേ യുഎപിഎ ചുമത്തിയതെന്നു തോന്നും. ഒരു ലഘുലേഖ കൈവശം വച്ചതിനു യുഎപിഎ ചുമത്തിയ ആദ്യ സംസ്ഥാനം എന്ന ബഹുമതിയാണ് കേരളത്തിനു ലഭിക്കാൻ പോകുന്നത്. ഭരണമുന്നണിയിൽ തന്നെ സിപിഎമ്മിൽ നല്ലൊരു വിഭാഗവും സിപിഐയും മുഖ്യമന്ത്രിക്കെതിരേ തിരിഞ്ഞുകഴിഞ്ഞു. അപ്പോഴും താൻ പിടിച്ച മുയലിനു മൂന്നു കൊന്പ് എന്നു പറഞ്ഞു മുഖ്യമന്ത്രി നിൽക്കുകയാണ്. ഹിറ്റ്ലറിനു പകരം ആ കസേരയിൽ പിണറായി വിജയൻ ഇരിക്കുന്നു എന്ന ഒറ്റ വ്യത്യാസം മാത്രമേ ഉള്ളു എന്നു പറഞ്ഞാണ് രമേശ് പ്രസംഗം അവസാനിപ്പിച്ചത്.
അവതരണത്തിൽ നല്ല ആവേശം കാട്ടിയെങ്കിലും സഭ നിർത്തിവച്ചു ചർച്ചയില്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചപ്പോൾ പ്രതിഷേധം വാക്കൗട്ടിലൊതുക്കി. സഭാനടപടികൾ പിന്നീട് തുടരുകയും ചെയ്തു.
കഴിഞ്ഞ ദിവസം മാർക്ക്ദാന വിവാദത്തേക്കുറിച്ച് അടിയന്തരപ്രമേയ നോട്ടീസിൽ ചർച്ച നടന്നപ്പോൾ മന്ത്രി കെ.ടി. ജലീൽ മുസ്ലിംലീഗിലെ കെ.എം. ഷാജിക്കെതിരേ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഷാജിക്കു പ്രത്യേക പ്രസ്താവന നടത്താൻ സ്പീക്കർ അനുമതി നൽകി. കോളജിന്റെ പടി കാണാത്ത ഷാജിക്ക് ഉന്നതവിദ്യാഭ്യാസത്തേക്കുറിച്ചു പറയാൻ അവകാശമില്ലെന്ന മന്ത്രി ജലീലിന്റെ പരാമർശമായിരുന്നു വിവാദമായത്.
സാധാരണഗതിയിൽ അപകീർത്തിപരമായ പരാമർശങ്ങൾ രേഖയിൽ നിന്നു നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെടാറുള്ളത്. എന്നാൽ, ജലീൽ പറഞ്ഞത് രേഖയിൽ നിലനിർത്തണമെന്നായിരുന്നു ഷാജിയുടെ ആവശ്യം. താൻ കോളജിന്റെ പടി കണ്ടിട്ടില്ലെന്നു ജലീൽ പറഞ്ഞതു തെറ്റാണ്. താനും ജലീലും ഒരേ കോളജിൽ ഒരുമിച്ചാണു പ്രീഡിഗ്രി പഠിച്ചത്. പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ല എന്ന ശ്രീനിവാസന്റെ സിനിമാ ഡയലോഗും ഷാജി പ്രയോഗിച്ചു.
മന്ത്രി വൈകാരികമായി പറഞ്ഞുപോയതാകാമെന്ന് അഭിപ്രായപ്പെട്ട സ്പീക്കർ, കോളജിൽ പഠിച്ചിട്ടില്ല എന്നത് ഒരു സാമാജികനു കുറവല്ലെന്നും പറഞ്ഞു. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതമെന്നും സ്പീക്കർ പറഞ്ഞു.
തന്റെ പരാമർശങ്ങൾ ഷാജിയെ വേദനിപ്പിച്ചെങ്കിൽ പിൻവലിക്കുന്നു എന്നു ജലീൽ പറഞ്ഞു. സംഭവത്തിൽ ഖേദപ്രകടനം നടത്തുകയും ചെയ്തു. അതോടെ ആ വിഷയം അവസാനിച്ചു.
സർവകലാശാല നിയമങ്ങൾ ഭേദഗതി ബില്ലാണ് ഇന്നലെ സഭയുടെ പരിഗണനയ്ക്കു വന്നത്. സ്വാഭാവികമായും മന്ത്രി ജലീൽ തന്നെ ചർച്ചകളിൽ നിറഞ്ഞുനിന്നു. ജലീൽ ഡ്രൈവിംഗ് ടെസ്റ്റ് മുതൽ ഡിഎൻഎ ടെസ്റ്റ് വരെ പാസാക്കിക്കൊടുക്കുമെന്നായിരുന്നു വി.പി. സജീന്ദ്രൻ പറഞ്ഞത്. നാലു കൊല്ലം മുമ്പു വരെ സ്കൂളിന്റെ പരിസരത്തു കൂടി പോയാൽ ജയിപ്പിക്കുമായിരുന്നു എന്നു ടി.വി. രാജേഷ് തിരിച്ചടിച്ചു. ഇപ്പോൾ പഠിച്ചിരുന്നെങ്കിൽ ഒന്നാം റാങ്ക് കിട്ടുമായിരുന്നു എന്നു രാജേഷ് ചിന്തിക്കുന്നുണ്ടാകുമെന്നായിരുന്നു സജീന്ദ്രന്റെ മറുപടി.
ലീഗിൽനിന്നു പുറത്തുപോയവരെ എങ്ങനെയും നശിപ്പിക്കണമെന്ന ചിന്തയാണ് എന്നും ലീഗിന്റേതെന്നായി എ.എൻ. ഷംസീർ. ജലീലിനെതിരേ തിരിഞ്ഞതിന്റെ പിന്നിലും ഈ ചിന്താഗതി മാത്രമാണെന്നു ഷംസീർ പറഞ്ഞു. അരമന്ത്രിയോടു തങ്ങൾക്കെന്ത് അസൂയ എന്നായിരുന്നു എം. ഉമ്മറിന്റെ മറുവാദം. കന്നി പ്രസംഗമായതു കൊണ്ടാകാം ഷാനിമോൾ ഉസ്മാൻ വിഷയത്തിൽ ഒതുങ്ങിനിന്ന് ചുരുങ്ങിയ സമയം കൊണ്ട് അവസാനിപ്പിച്ചു. മാവോയിസ്റ്റുകൾ ഭീകരവാദികളാണെന്നു പറഞ്ഞു സ്ഥാപിക്കുകയായിരുന്നു എം. സ്വരാജ്. ഇന്ത്യയിലെ മാവോയിസ്റ്റുകൾക്കു മാവോ വാദവുമായി ബന്ധമില്ലെന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സർട്ടിഫിക്കറ്റും സ്വരാജിനു ബലമായി. രണ്ടു ബില്ലുകൾ ഒരുമിച്ചു പരിഗണിച്ചെങ്കിലും ചർച്ച നീണ്ടുപോയി. സഭ പിരിഞ്ഞപ്പോൾ വൈകുന്നേരം അഞ്ചാകാറായി.