ഗാന്ധിനഗര്‍: കഴിഞ്ഞവര്‍ഷം അനുമതി നല്കിയ കോഴ്സുകള്‍ ഈ വര്‍ഷവും തുടങ്ങാനാവാതെ ആരോഗ്യ സര്‍വകലാശാല. മെഡിക്കല്‍ ഇമേജിംഗ് ടെക്നോളജി, മെഡിക്കല്‍ റേഡിയോ തെറാപ്പി ടെക്നോളജി, ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകള്‍ പുതുതായി തുടങ്ങാന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും തുടര്‍നടപടി ഉണ്ടാകാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുകയാണ്.
ഈവര്‍ഷം പുതിയ അഡ്മിഷന് നടക്കുമ്പോള്‍ കോഴ്സുകള്‍ ആരംഭിക്കാമെന്ന നിലപാടിലായിരുന്നു ആരോഗ്യസര്‍വകലാശാല. സ്കൂള്‍ പ്ലസ്ടു ഫലം വന്നശേഷം ഈ കോഴ്സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ മുന്‍വര്‍ഷങ്ങളിലെപ്പോലെ അന്യസംസ്ഥാനങ്ങളിലേക്കു ചേക്കേറുകയാണ്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഈ കോഴ്സുകള്‍ തുടങ്ങാനായിരുന്നു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.
സ്വകാര്യ മെഡിക്കല്‍ കോളജുകളും ഈ കോഴ്സുകള്‍ക്കായി അനുമതി തേടിയിരുന്നു. ദേശീയതലത്തില്‍ കേരളത്തില്‍ മാത്രമാണു ഈ വിഭാഗത്തില്‍ ബിരുദകോഴ്സുകള്‍ നിലവില്‍ ഇല്ലാത്തത്. ഇതേവിഷയത്തില്‍ ബിരുദാനന്തര ബിരുദ (പിജി) കോഴ്സുകള്‍ നടക്കുന്ന മെഡിക്കല്‍ കോളജുകളില്‍ പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്നതിന് സൗകര്യമില്ലായെന്ന നിലപാടായിരുന്നു പതിറ്റാണ്ടുകളായി ആരോഗ്യ സര്‍വകലാശാല സ്വീകരിച്ചിരുന്നത്.
കേരളത്തിലെ റേഡിയോ ഡയഗ്നോസിസ് ടെക്നീഷന്മാരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് റേഡിയോ ഗ്രാഫേഴ്സ് ആന്‍ഡ് ടെക്നോളജിസ്റ്റ് (ഐഎസ്ആര്ടി) കേരളഘടകം നിരന്തരമായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായാണ് നാളിതുവരെ തുടങ്ങാതിരുന്ന കോഴ്സുകള്‍ ഈ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് അനുമതി നല്‍കിയത്.
ഈവര്‍ഷം ആരോഗ്യ സര്‍വകലാശാല പ്രോസ്പെക്ടസില്‍ കോഴ്സുകളെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ കോഴ്സുള്ളതായി പറയുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കുവാനും കഴിയില്ല.
പിന്നിൽ അഡ്മിഷൻ ലോബിയെന്ന്
അന്യസംസ്ഥാനങ്ങളിലേക്ക് വിദ്യാര്‍ഥികളെ റിക്രൂട്ട്മെന്റ് നടത്തുന്ന അഡ്മിഷൻ ലോബികളാണു കോഴ്സ് തുടങ്ങുന്നതിന് തടസം നില്‍ക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കോഴ്സുകള്‍ തുടങ്ങുന്നതിനാവശ്യമായ സൗകര്യങ്ങള്‍ അതാത് കോളജുകളില്‍ ഉണ്ടെന്നുള്ള കത്ത് കോട്ടയം പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍ ഒഴികെ മറ്റു മെഡിക്കല്‍ കോളജുകളില്‍നിന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് അനുമതി നല്‍കാതിരുന്നതെന്നും തൃശൂര്‍ ആരോഗ്യ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.പി. വിജയന് അറിയിച്ചു.
അതിനാല്‍ വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കേണ്ട കാലാവധി ഈമാസം അവസാനം വരെ നീട്ടിയതായും അദ്ദേഹം പറഞ്ഞു.
ഈവര്‍ഷം പുതിയ അഡ്മിഷന് നടക്കുമ്പോള്‍ കോഴ്സുകള്‍ ആരംഭിക്കാമെന്ന നിലപാടിലായിരുന്നു ആരോഗ്യസര്‍വകലാശാല. സ്കൂള്‍ പ്ലസ്ടു ഫലം വന്നശേഷം ഈ കോഴ്സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ മുന്‍വര്‍ഷങ്ങളിലെപ്പോലെ അന്യസംസ്ഥാനങ്ങളിലേക്കു ചേക്കേറുകയാണ്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഈ കോഴ്സുകള്‍ തുടങ്ങാനായിരുന്നു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.
സ്വകാര്യ മെഡിക്കല്‍ കോളജുകളും ഈ കോഴ്സുകള്‍ക്കായി അനുമതി തേടിയിരുന്നു. ദേശീയതലത്തില്‍ കേരളത്തില്‍ മാത്രമാണു ഈ വിഭാഗത്തില്‍ ബിരുദകോഴ്സുകള്‍ നിലവില്‍ ഇല്ലാത്തത്. ഇതേവിഷയത്തില്‍ ബിരുദാനന്തര ബിരുദ (പിജി) കോഴ്സുകള്‍ നടക്കുന്ന മെഡിക്കല്‍ കോളജുകളില്‍ പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്നതിന് സൗകര്യമില്ലായെന്ന നിലപാടായിരുന്നു പതിറ്റാണ്ടുകളായി ആരോഗ്യ സര്‍വകലാശാല സ്വീകരിച്ചിരുന്നത്.
കേരളത്തിലെ റേഡിയോ ഡയഗ്നോസിസ് ടെക്നീഷന്മാരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് റേഡിയോ ഗ്രാഫേഴ്സ് ആന്‍ഡ് ടെക്നോളജിസ്റ്റ് (ഐഎസ്ആര്ടി) കേരളഘടകം നിരന്തരമായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായാണ് നാളിതുവരെ തുടങ്ങാതിരുന്ന കോഴ്സുകള്‍ ഈ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് അനുമതി നല്‍കിയത്.
ഈവര്‍ഷം ആരോഗ്യ സര്‍വകലാശാല പ്രോസ്പെക്ടസില്‍ കോഴ്സുകളെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ കോഴ്സുള്ളതായി പറയുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കുവാനും കഴിയില്ല.
പിന്നിൽ അഡ്മിഷൻ ലോബിയെന്ന്
അന്യസംസ്ഥാനങ്ങളിലേക്ക് വിദ്യാര്‍ഥികളെ റിക്രൂട്ട്മെന്റ് നടത്തുന്ന അഡ്മിഷൻ ലോബികളാണു കോഴ്സ് തുടങ്ങുന്നതിന് തടസം നില്‍ക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കോഴ്സുകള്‍ തുടങ്ങുന്നതിനാവശ്യമായ സൗകര്യങ്ങള്‍ അതാത് കോളജുകളില്‍ ഉണ്ടെന്നുള്ള കത്ത് കോട്ടയം പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍ ഒഴികെ മറ്റു മെഡിക്കല്‍ കോളജുകളില്‍നിന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് അനുമതി നല്‍കാതിരുന്നതെന്നും തൃശൂര്‍ ആരോഗ്യ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.പി. വിജയന് അറിയിച്ചു.
അതിനാല്‍ വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കേണ്ട കാലാവധി ഈമാസം അവസാനം വരെ നീട്ടിയതായും അദ്ദേഹം പറഞ്ഞു.