അതിരമ്പുഴ: അതിരമ്പുഴ റീജണൽ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നു നടക്കും. രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെ സെന്റ് മേരീസ് പാരീഷ് ഹാളിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 19,000 ത്തിലേറെ അംഗങ്ങളാണ് ലിസ്റ്റിലുള്ളത്. ജനറൽ വിഭാഗത്തിൽ എട്ടും വനിതാ വിഭാഗത്തിൽ മൂന്നും നിക്ഷേപക വിഭാഗത്തിലും എസ്സി, എസ്ടി വിഭാഗത്തിലും ഓരോന്നു വീതവുമായി 13 ഭരണസമിതി അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്.
സാധാരണ ഐക്യജനാധിപത്യ മുന്നണിയും (യുഡിഎഫ്) സഹകരണ ജനാധിപത്യ മുന്നണിയും (എൽഡിഎഫ്) തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടന്നിരുന്നത്. എന്നാൽ, ഇത്തവണ ആം ആദ്മി പാർട്ടി പൂർണ പാനലുമായി മത്സര രംഗത്തുണ്ട്.
ഐക്യ ജനാധിപത്യ മുന്നണി വൻഭൂരിപക്ഷത്തിൽ ജയിക്കുന്ന ബാങ്കാണിത്. നിലവിൽ സഹകരണ ജനാധിപത്യ മുന്നണിക്ക് ഭരണസമിതിയിൽ രണ്ട് അംഗങ്ങളാണുള്ളത്.
കേരള കോൺഗ്രസ്-എം എൽഡിഎഫിൽ ഘടകകക്ഷിയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ജനാധിപത്യ ചേരിയുടെ ഉറച്ച കോട്ടയായ അതിരമ്പുഴയിൽ തങ്ങളുടെ ശക്തിയും സ്വാധീനവും തെളിയിക്കപ്പെടേണ്ട തെരഞ്ഞെടുപ്പ് എന്ന നിലയിൽ അവർ ശക്തമായ പ്രവർത്തനവുമായി രംഗത്തുണ്ട്.
കേരള കോൺഗ്രസ്-എം മുന്നണി വിട്ടത് അതിരമ്പുഴയിൽ തങ്ങളുടെ ശക്തി ചോർത്തിയിട്ടില്ലെന്നു സ്ഥാപിച്ചെടുക്കാനുള്ള അവസരമെന്ന നിലയിൽ ഐക്യജനാധിപത്യ മുന്നണിയും പതിവിലും ശക്തമായ പ്രചാരണമാണു നടത്തിയത്. ഇതിനു പുറമെ ആം ആദ്മി പാർട്ടിയുടെ രംഗപ്രവേശം കൂടിയായതോടെ മത്സരം വലിയ ആവേശത്തിലാണ്.
സാധാരണ ഐക്യജനാധിപത്യ മുന്നണിയും (യുഡിഎഫ്) സഹകരണ ജനാധിപത്യ മുന്നണിയും (എൽഡിഎഫ്) തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടന്നിരുന്നത്. എന്നാൽ, ഇത്തവണ ആം ആദ്മി പാർട്ടി പൂർണ പാനലുമായി മത്സര രംഗത്തുണ്ട്.
ഐക്യ ജനാധിപത്യ മുന്നണി വൻഭൂരിപക്ഷത്തിൽ ജയിക്കുന്ന ബാങ്കാണിത്. നിലവിൽ സഹകരണ ജനാധിപത്യ മുന്നണിക്ക് ഭരണസമിതിയിൽ രണ്ട് അംഗങ്ങളാണുള്ളത്.
കേരള കോൺഗ്രസ്-എം എൽഡിഎഫിൽ ഘടകകക്ഷിയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ജനാധിപത്യ ചേരിയുടെ ഉറച്ച കോട്ടയായ അതിരമ്പുഴയിൽ തങ്ങളുടെ ശക്തിയും സ്വാധീനവും തെളിയിക്കപ്പെടേണ്ട തെരഞ്ഞെടുപ്പ് എന്ന നിലയിൽ അവർ ശക്തമായ പ്രവർത്തനവുമായി രംഗത്തുണ്ട്.
കേരള കോൺഗ്രസ്-എം മുന്നണി വിട്ടത് അതിരമ്പുഴയിൽ തങ്ങളുടെ ശക്തി ചോർത്തിയിട്ടില്ലെന്നു സ്ഥാപിച്ചെടുക്കാനുള്ള അവസരമെന്ന നിലയിൽ ഐക്യജനാധിപത്യ മുന്നണിയും പതിവിലും ശക്തമായ പ്രചാരണമാണു നടത്തിയത്. ഇതിനു പുറമെ ആം ആദ്മി പാർട്ടിയുടെ രംഗപ്രവേശം കൂടിയായതോടെ മത്സരം വലിയ ആവേശത്തിലാണ്.