വൈക്കം: ഓടിക്കൊണ്ടിരുന്ന ബൈക്കിൽനിന്നു പുക ഉയർന്നതിനെത്തുടർന്ന് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാട്ടുകാർ താഴെ ഇറക്കി. നിമിഷങ്ങൾക്കകം ബൈക്കിന് തീപിടിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നു തീയണച്ച് അപകടമൊഴിവാക്കി.
വൈക്കം ചാലപ്പറമ്പ് മാടത്തുതറ സിബിന്റെ പൾസർ ബൈക്കിനാണ് ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ വൈക്കം നഗരസഭാ കാര്യാലയത്തിനു സമീപത്തു വച്ചു തീപിടിച്ചത്. ധനലക്ഷ്മി ബാങ്കിന്റെ എടിഎമ്മിൽ പോയി വന്ന സിബിന് ബൈക്കിൽ നന്നായി ചൂടുള്ളതായി അനുഭവപ്പെട്ടിരുന്നു. വെയിലത്ത് ബൈക്ക് ഇരുന്നതു കൊണ്ടാണ് ചൂടു അനുഭപ്പെടുന്നതെന്നു കരുതി ബൈക്ക് ഓടിച്ചു വരുന്നതിനിടയിൽ ബൈക്കിൽനിന്ന് പുക ഉയരുന്നത് ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും മറ്റും ശ്രദ്ധയിൽപ്പെട്ടു. ഇവർ ഉടൻ യുവാവിനെ ബൈക്കിൽനിന്ന് മാറ്റി ബൈക്ക് സമീപത്തെ ഇടവഴിയിൽ കയറ്റിവച്ചു. നിമിഷങ്ങൾക്കകം ബൈക്കിന് തീപിടിച്ചു. ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ചേർന്നു വെള്ളമൊഴിച്ച് തീയണച്ചു.
ബൈക്കിന്റെ പെട്രോൾ ടാങ്കിന് തീപിടിക്കാതിരുന്നത് വൻ ദുരന്തമൊഴിവാക്കി. ഫയർഫോഴ്സ് ബൈക്കിന്റെ ബാറ്ററി ഊരിമാറ്റി അപകടമൊഴിവാക്കി. ഒരു മാസം മുമ്പ് എറണാകുളത്ത് സെക്കൻഹാൻഡ് ബൈക്കുകൾ വിൽക്കുന്ന ഷോറൂമിൽനിന്നാണ് സിബിൻ ഈ ബൈക്ക് വാങ്ങിയത്.
വൈക്കം ചാലപ്പറമ്പ് മാടത്തുതറ സിബിന്റെ പൾസർ ബൈക്കിനാണ് ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ വൈക്കം നഗരസഭാ കാര്യാലയത്തിനു സമീപത്തു വച്ചു തീപിടിച്ചത്. ധനലക്ഷ്മി ബാങ്കിന്റെ എടിഎമ്മിൽ പോയി വന്ന സിബിന് ബൈക്കിൽ നന്നായി ചൂടുള്ളതായി അനുഭവപ്പെട്ടിരുന്നു. വെയിലത്ത് ബൈക്ക് ഇരുന്നതു കൊണ്ടാണ് ചൂടു അനുഭപ്പെടുന്നതെന്നു കരുതി ബൈക്ക് ഓടിച്ചു വരുന്നതിനിടയിൽ ബൈക്കിൽനിന്ന് പുക ഉയരുന്നത് ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും മറ്റും ശ്രദ്ധയിൽപ്പെട്ടു. ഇവർ ഉടൻ യുവാവിനെ ബൈക്കിൽനിന്ന് മാറ്റി ബൈക്ക് സമീപത്തെ ഇടവഴിയിൽ കയറ്റിവച്ചു. നിമിഷങ്ങൾക്കകം ബൈക്കിന് തീപിടിച്ചു. ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ചേർന്നു വെള്ളമൊഴിച്ച് തീയണച്ചു.
ബൈക്കിന്റെ പെട്രോൾ ടാങ്കിന് തീപിടിക്കാതിരുന്നത് വൻ ദുരന്തമൊഴിവാക്കി. ഫയർഫോഴ്സ് ബൈക്കിന്റെ ബാറ്ററി ഊരിമാറ്റി അപകടമൊഴിവാക്കി. ഒരു മാസം മുമ്പ് എറണാകുളത്ത് സെക്കൻഹാൻഡ് ബൈക്കുകൾ വിൽക്കുന്ന ഷോറൂമിൽനിന്നാണ് സിബിൻ ഈ ബൈക്ക് വാങ്ങിയത്.