മുക്കൂട്ടുതറ: കഴിഞ്ഞ കോവിഡ് കാലത്തു ഭാര്യയെ പ്രസവത്തിന് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ മുക്കൂട്ടുതറയിൽ വാടക വീട്ടിലെ കുടുസു മുറിയിൽ പ്രസവ ശുശ്രൂഷ ഒറ്റയ്ക്കു നടത്തിയ ആസാം സ്വദേശിയാണ് ടിട്ടു മുണ്ഡ. അന്നു ജനിച്ച ആ പെൺകുട്ടിയുടെ പേര് ദീപാവലി. അവൾ ഇപ്പോൾ മുക്കൂട്ടുതറ പനയ്ക്കവയൽ ഗവൺമെന്റ് വെൽഫെയർ എൽപി സ്കൂളിൽ യുകെജിയിൽ നന്നായി മലയാളവും ഇംഗ്ലീഷും ഹിന്ദിയുമൊക്കെ പറഞ്ഞു പഠിക്കുന്നു.
ദീപാവലിയുടെ സഹോദരങ്ങളായ ബിദ്യുത് മുണ്ഡ ഒന്നിലും രാഗേഷ് മുണ്ഡ മൂന്നിലും ഇതേ സ്കൂളിലെ വിദ്യാർഥികൾ. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി ഈ സ്കൂളിൽ 2016ൽ ആകെ കുട്ടികളുടെ എണ്ണം ഒമ്പതായിരുന്നു. ഇപ്പോൾ കുട്ടികളുടെ എണ്ണം 55. ഒപ്പം പ്രീ പ്രൈമറി വിഭാഗത്തിൽ 40 പേർ. കുട്ടികൾ കുറഞ്ഞപ്പോൾ ഇതര സംസ്ഥാനക്കാരായ അതിഥിത്തൊഴിലാളികളുടെ മക്കളും പഠിക്കാൻ എത്തിയതോടെ മാറ്റങ്ങളേറെയെത്തി.
എലിസബത്ത് ടീച്ചർ
2016ൽ പ്രധാന അധ്യാപികയായി എത്തിയ എലിസബത്ത് പി. വർഗീസ് ടീച്ചറാണ് മാറ്റങ്ങൾക്കു തുടക്കമിട്ടത്. സ്കൂളിന്റെ പരിമിതികളെക്കുറിച്ചുള്ള പലരുടെയും ആശങ്ക ടീച്ചറുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ തിരുത്തിക്കുറിച്ചു.
ആകെ 15 സെന്റ് സ്ഥലത്തെ പഴയ സ്കൂൾ കെട്ടിടത്തിൽ ഇപ്പോൾ പരിമിതികളെയെല്ലാം അദ്ഭുതങ്ങളായി മാറിയിരിക്കുന്നു. സർവശിക്ഷ അഭിയാൻ സ്റ്റാർസ് മാതൃകയിൽ പ്രീ പ്രൈമറി സ്കൂളും ആരംഭിക്കാനായി.
വർണക്കൂടാരം
വിസ്മയിപ്പിക്കുന്ന വർണ കൂടാരവും കൃത്രിമ തുരങ്കത്തിലൂടെയുള്ള യാത്രയും ഇത്തിരിപ്പോന്ന സ്കൂൾ മുറ്റത്തുണ്ട്. സിസി കാമറകളുമുണ്ട്.
മൃഗങ്ങളെ ശില്പങ്ങളാക്കിയുള്ള കൂടാരം, കരകൗശലയിടം, കലാപ്രകടനങ്ങൾക്കുള്ള ആവിഷ്കാരയിടം, അക്വേറിയം, മനോഹരമാക്കിയ കളിസ്ഥലം, ഫർണിച്ചറുകൾ, നിരവധി കളിപ്പാട്ടങ്ങൾ, ഊഞ്ഞാലുകൾ, ടൈൽ പാകിയ മുറ്റം, പൂന്തോട്ടം, മഴവെള്ള ശില്പങ്ങൾ, ഗണിതയിടം ഇങ്ങനെ വൈവിധ്യങ്ങൾ നിറഞ്ഞ സവിശേഷതകൾ നിരവധി. ഇനി പഴയ സ്കൂൾ കെട്ടിടം പൊളിച്ചുനീക്കി സൗകര്യങ്ങൾ ഏറെയുള്ള പുതിയ കെട്ടിടം നിർമിക്കണമെന്ന ലക്ഷ്യത്തിലാണ് പിടിഎ. സർക്കാർ അതിന് കനിയുമെന്നാണ് പ്രതീക്ഷ.
ഇത്തവണ ദീപാവലിയിലും രണ്ട് സഹോദരങ്ങളിലും മാത്രം ഒതുങ്ങുന്നില്ല അതിഥി വിദ്യാർഥി സാന്നിധ്യം. പശ്ചിമബംഗാൾ സ്വദേശികളുടെ മക്കളായ ഒരു കുടുംബത്തിലെ ആരിഫ് അക്തർ അലി നാലാം ക്ലാസിലും രഹ്ന പർവിൻ രണ്ടാം ക്ലാസിലും പഠിക്കുന്നു. കൂടാതെ എൽകെജിയിൽ പഠിക്കുന്ന നവ്യ സർക്കി, റിസിക ബൈദ്യ എന്നിവർ ഉൾപ്പടെ ഏഴ് പേരാണ് അതിഥി സാന്നിധ്യം.
ദീപാവലിയുടെ സഹോദരങ്ങളായ ബിദ്യുത് മുണ്ഡ ഒന്നിലും രാഗേഷ് മുണ്ഡ മൂന്നിലും ഇതേ സ്കൂളിലെ വിദ്യാർഥികൾ. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി ഈ സ്കൂളിൽ 2016ൽ ആകെ കുട്ടികളുടെ എണ്ണം ഒമ്പതായിരുന്നു. ഇപ്പോൾ കുട്ടികളുടെ എണ്ണം 55. ഒപ്പം പ്രീ പ്രൈമറി വിഭാഗത്തിൽ 40 പേർ. കുട്ടികൾ കുറഞ്ഞപ്പോൾ ഇതര സംസ്ഥാനക്കാരായ അതിഥിത്തൊഴിലാളികളുടെ മക്കളും പഠിക്കാൻ എത്തിയതോടെ മാറ്റങ്ങളേറെയെത്തി.
എലിസബത്ത് ടീച്ചർ
2016ൽ പ്രധാന അധ്യാപികയായി എത്തിയ എലിസബത്ത് പി. വർഗീസ് ടീച്ചറാണ് മാറ്റങ്ങൾക്കു തുടക്കമിട്ടത്. സ്കൂളിന്റെ പരിമിതികളെക്കുറിച്ചുള്ള പലരുടെയും ആശങ്ക ടീച്ചറുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ തിരുത്തിക്കുറിച്ചു.
ആകെ 15 സെന്റ് സ്ഥലത്തെ പഴയ സ്കൂൾ കെട്ടിടത്തിൽ ഇപ്പോൾ പരിമിതികളെയെല്ലാം അദ്ഭുതങ്ങളായി മാറിയിരിക്കുന്നു. സർവശിക്ഷ അഭിയാൻ സ്റ്റാർസ് മാതൃകയിൽ പ്രീ പ്രൈമറി സ്കൂളും ആരംഭിക്കാനായി.
വർണക്കൂടാരം
വിസ്മയിപ്പിക്കുന്ന വർണ കൂടാരവും കൃത്രിമ തുരങ്കത്തിലൂടെയുള്ള യാത്രയും ഇത്തിരിപ്പോന്ന സ്കൂൾ മുറ്റത്തുണ്ട്. സിസി കാമറകളുമുണ്ട്.
മൃഗങ്ങളെ ശില്പങ്ങളാക്കിയുള്ള കൂടാരം, കരകൗശലയിടം, കലാപ്രകടനങ്ങൾക്കുള്ള ആവിഷ്കാരയിടം, അക്വേറിയം, മനോഹരമാക്കിയ കളിസ്ഥലം, ഫർണിച്ചറുകൾ, നിരവധി കളിപ്പാട്ടങ്ങൾ, ഊഞ്ഞാലുകൾ, ടൈൽ പാകിയ മുറ്റം, പൂന്തോട്ടം, മഴവെള്ള ശില്പങ്ങൾ, ഗണിതയിടം ഇങ്ങനെ വൈവിധ്യങ്ങൾ നിറഞ്ഞ സവിശേഷതകൾ നിരവധി. ഇനി പഴയ സ്കൂൾ കെട്ടിടം പൊളിച്ചുനീക്കി സൗകര്യങ്ങൾ ഏറെയുള്ള പുതിയ കെട്ടിടം നിർമിക്കണമെന്ന ലക്ഷ്യത്തിലാണ് പിടിഎ. സർക്കാർ അതിന് കനിയുമെന്നാണ് പ്രതീക്ഷ.
ഇത്തവണ ദീപാവലിയിലും രണ്ട് സഹോദരങ്ങളിലും മാത്രം ഒതുങ്ങുന്നില്ല അതിഥി വിദ്യാർഥി സാന്നിധ്യം. പശ്ചിമബംഗാൾ സ്വദേശികളുടെ മക്കളായ ഒരു കുടുംബത്തിലെ ആരിഫ് അക്തർ അലി നാലാം ക്ലാസിലും രഹ്ന പർവിൻ രണ്ടാം ക്ലാസിലും പഠിക്കുന്നു. കൂടാതെ എൽകെജിയിൽ പഠിക്കുന്ന നവ്യ സർക്കി, റിസിക ബൈദ്യ എന്നിവർ ഉൾപ്പടെ ഏഴ് പേരാണ് അതിഥി സാന്നിധ്യം.