വൈക്കം: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ച അധ്യാപിക മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. വൈക്കം മറവൻതുരുത്ത് കടുക്കര സുഭാഷ് ഭവനിൽ സുഭാഷിന്റെ (റിട്ട. കൊച്ചിൻ ഷിപ്പ്യാർഡ് ഉദ്യോഗസ്ഥൻ) ഭാര്യ ശ്രീകല (59, അധ്യാപിക കേന്ദ്രിയ വിദ്യാലയം, മാവേലിക്കര) യാണ് മരിച്ചത്.
കാർ ഓടിച്ചിരുന്ന ശ്രീകലയുടെ മകൻ ഡോ. നിഖിലി (29) നും പരിക്കേറ്റു. വൈക്കം വെച്ചൂർ കൈപ്പുഴമുട്ട് പാലത്തിനു സമീപം ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. ചേർത്തല ഭാഗത്തുനിന്നും വന്ന സ്കോർപിയോ കാർ മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ എതിരേ കോട്ടയം ഭാഗത്തുനിന്നും വന്ന ടയോട്ട കാറുമായി ഇടിക്കുകയായിരുന്നു.
ഡോ. നിഖിലും മാതാവ് ശ്രീകലയുമാണ് ടയോട്ട കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീകല, ഡോ. നിഖിൽ, സ്കോർപിയോ കാറിലുണ്ടായിരുന്ന കങ്ങഴ സ്വദേശികളായ സന്ദീപ് (46), സോന (36), അലീഷ (12), ശ്രീകുമാർ (43) എന്നിവരെ നാട്ടുകാർ ഉടൻ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകലയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. വൈക്കം പോലീസ് മേൽ നടപടി സ്വീകരിച്ചു.
കാർ ഓടിച്ചിരുന്ന ശ്രീകലയുടെ മകൻ ഡോ. നിഖിലി (29) നും പരിക്കേറ്റു. വൈക്കം വെച്ചൂർ കൈപ്പുഴമുട്ട് പാലത്തിനു സമീപം ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. ചേർത്തല ഭാഗത്തുനിന്നും വന്ന സ്കോർപിയോ കാർ മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ എതിരേ കോട്ടയം ഭാഗത്തുനിന്നും വന്ന ടയോട്ട കാറുമായി ഇടിക്കുകയായിരുന്നു.
ഡോ. നിഖിലും മാതാവ് ശ്രീകലയുമാണ് ടയോട്ട കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീകല, ഡോ. നിഖിൽ, സ്കോർപിയോ കാറിലുണ്ടായിരുന്ന കങ്ങഴ സ്വദേശികളായ സന്ദീപ് (46), സോന (36), അലീഷ (12), ശ്രീകുമാർ (43) എന്നിവരെ നാട്ടുകാർ ഉടൻ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകലയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. വൈക്കം പോലീസ് മേൽ നടപടി സ്വീകരിച്ചു.