കൂത്തുപറമ്പ്: സ്കൂൾവിട്ടു മടങ്ങിയ പത്ത് വയസുകാരനെ തെരുവുനായ കടിച്ച് പറിച്ചു. ചമ്പാട് വെസ്റ്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ ചമ്പാട് അർഷാദ് മൻസിലിൽ മുഹമ്മദ് റഫാൻ റഹീസിനാണ് നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. വലതു കൈയിലെ മാംസം നഷ്ടപ്പെട്ട നിലയിലായിരുന്നു . വ്യാഴാഴ്ച വൈകുന്നേരം സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുട്ടിയെ ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം വച്ച് തെരുവുനായ അക്രമിച്ചത്.
വലതു കൈക്കും കാലിനും ആഴത്തിൽ കടിയേറ്റു. നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് നായയുടെ ആക്രമണത്തിൽ നിന്ന് കുട്ടിയെ രക്ഷിച്ചത്. ഉടൻ തലശേരി ജനറൽ ആശുപത്രിയിൽ നിന്ന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ മിംസ് ആശുപത്രിയിലേക്കും തുടർന്ന് പ്ലാസ്റ്റിക്ക് സർജറിക്കായി പരിയാരത്ത കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കും മാറ്റി. കഴിഞ്ഞ ദിവസം പാനൂരിൽ വീട്ടുമുറ്റത്ത് ഇറങ്ങിയ ഒന്നര വയസുകാരനെ തെരുവുനായ ഗുരുതരമായി കടിച്ചു പരിക്കേൽപ്പിച്ചിരുന്നു.
വലതു കൈക്കും കാലിനും ആഴത്തിൽ കടിയേറ്റു. നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് നായയുടെ ആക്രമണത്തിൽ നിന്ന് കുട്ടിയെ രക്ഷിച്ചത്. ഉടൻ തലശേരി ജനറൽ ആശുപത്രിയിൽ നിന്ന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ മിംസ് ആശുപത്രിയിലേക്കും തുടർന്ന് പ്ലാസ്റ്റിക്ക് സർജറിക്കായി പരിയാരത്ത കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കും മാറ്റി. കഴിഞ്ഞ ദിവസം പാനൂരിൽ വീട്ടുമുറ്റത്ത് ഇറങ്ങിയ ഒന്നര വയസുകാരനെ തെരുവുനായ ഗുരുതരമായി കടിച്ചു പരിക്കേൽപ്പിച്ചിരുന്നു.