കടുത്തുരുത്തി: ഓടകള്‍ അടഞ്ഞും കലുങ്ക് ഇടിഞ്ഞുതാഴ്ന്നതിനെ തുടര്‍ന്നും വെള്ളം ഒഴുകി പോകാതെ പ്രതിസന്ധിയിലായ കടുത്തുരുത്തി ടൗണ്‍ - പള്ളി റോഡില്‍ ഉണ്ടായിരിക്കുന്ന വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നു. മഴ പെയ്താല്‍ പള്ളി റോഡ് വെള്ളത്തില്‍. മുട്ടോളം വെള്ളത്തില്‍ മുങ്ങിയ റോഡിലൂടെ കാല്‍നടയാത്രപോലും പറ്റാതായിരിക്കുകയാണ്.
ഓട നിറഞ്ഞൊഴുകുന്ന മലിനജലമാണ് റോഡില്‍ കെട്ടിനില്‍ക്കുന്നത്. സ്കൂളിലേക്കു വന്നുപോകുന്ന കുട്ടികളും ദേവാലയങ്ങളിലേക്കു വന്നുപോകുന്ന വിശ്വാസികളുമടക്കം റോഡിലെ വെള്ളക്കെട്ട് മൂലം ദുരിതത്തിലാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളും റോഡിലെ വെള്ളക്കെട്ട് മൂലം പ്രതിസന്ധിയിലാണ്. റോഡിന്റെ ഒരു വശത്തുള്ള ഓടകള്‍ പൂര്‍ണമായും അടഞ്ഞിരിക്കുകയാണ്. കൂടാതെ ഈ റോഡിനടിയിലൂടെയുള്ള കലുങ്കും തകര്‍ന്നിരിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. റോഡിലെ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ 20 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും നടപടിയൊന്നുമായിട്ടില്ല. കടുത്തുരുത്തി ടൗണില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ പിന്നിലായി പള്ളി റോഡിന്റെ തുടക്കത്തിലുള്ള കലുങ്ക് ഉപയോഗപ്രദമല്ലാതായതോടെയാണ് ഇവിടെ വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്.
കലുങ്ക് നിര്‍മാണം വൈകിയതോടെ കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്കെല്ലാം പള്ളി റോഡ് വെള്ളത്തില്‍ മുങ്ങിയിരുന്നു. മഴ ശക്തമാകുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. ഓടകള്‍ക്ക് വേണ്ടത്ര വീതിയില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. കടുത്തുരുത്തി പഞ്ചായത്ത് ടൗണ്‍ വാര്‍ഡ് മെമ്പര്‍ ജിന്‍സി എലിസബത്ത്, പിഡബ്ല്യുഡി കടുത്തുരുത്തി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ രഞ്ജു ബാലന് എന്നിവരുടെ നേതൃത്വത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ നിര്‍ദേശിച്ചതനുസരിച്ച് ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ഇതനുസരിച്ചു കടുത്തുരുത്തി ടൗണില്‍ പള്ളി റോഡിന്റെ ആരംഭ ഭാഗത്ത് പുതിയ കലുങ്ക് നിര്‍മിക്കുമെന്നും അറിയിച്ചിരുന്നു. പിഡബ്ല്യുഡി കടത്തുരുത്തി സബ് ഡിവിഷന്റെ നേതൃത്വത്തില്‍ പ്രവൃത്തി ടെൻഡര്‍ ചെയ്ത് നടപ്പാക്കുമെന്നാണറിയിച്ചിരുന്നത്.
ഓട നിറഞ്ഞൊഴുകുന്ന മലിനജലമാണ് റോഡില്‍ കെട്ടിനില്‍ക്കുന്നത്. സ്കൂളിലേക്കു വന്നുപോകുന്ന കുട്ടികളും ദേവാലയങ്ങളിലേക്കു വന്നുപോകുന്ന വിശ്വാസികളുമടക്കം റോഡിലെ വെള്ളക്കെട്ട് മൂലം ദുരിതത്തിലാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളും റോഡിലെ വെള്ളക്കെട്ട് മൂലം പ്രതിസന്ധിയിലാണ്. റോഡിന്റെ ഒരു വശത്തുള്ള ഓടകള്‍ പൂര്‍ണമായും അടഞ്ഞിരിക്കുകയാണ്. കൂടാതെ ഈ റോഡിനടിയിലൂടെയുള്ള കലുങ്കും തകര്‍ന്നിരിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. റോഡിലെ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ 20 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും നടപടിയൊന്നുമായിട്ടില്ല. കടുത്തുരുത്തി ടൗണില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ പിന്നിലായി പള്ളി റോഡിന്റെ തുടക്കത്തിലുള്ള കലുങ്ക് ഉപയോഗപ്രദമല്ലാതായതോടെയാണ് ഇവിടെ വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്.
കലുങ്ക് നിര്‍മാണം വൈകിയതോടെ കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്കെല്ലാം പള്ളി റോഡ് വെള്ളത്തില്‍ മുങ്ങിയിരുന്നു. മഴ ശക്തമാകുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. ഓടകള്‍ക്ക് വേണ്ടത്ര വീതിയില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. കടുത്തുരുത്തി പഞ്ചായത്ത് ടൗണ്‍ വാര്‍ഡ് മെമ്പര്‍ ജിന്‍സി എലിസബത്ത്, പിഡബ്ല്യുഡി കടുത്തുരുത്തി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ രഞ്ജു ബാലന് എന്നിവരുടെ നേതൃത്വത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ നിര്‍ദേശിച്ചതനുസരിച്ച് ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ഇതനുസരിച്ചു കടുത്തുരുത്തി ടൗണില്‍ പള്ളി റോഡിന്റെ ആരംഭ ഭാഗത്ത് പുതിയ കലുങ്ക് നിര്‍മിക്കുമെന്നും അറിയിച്ചിരുന്നു. പിഡബ്ല്യുഡി കടത്തുരുത്തി സബ് ഡിവിഷന്റെ നേതൃത്വത്തില്‍ പ്രവൃത്തി ടെൻഡര്‍ ചെയ്ത് നടപ്പാക്കുമെന്നാണറിയിച്ചിരുന്നത്.