കടുത്തുരുത്തി: മുന്തിരി കായ്ക്കും കല്ലറയിലും ശ്രദ്ധാപൂർവമായ പരിചരണം വേണമെന്നു മാത്രം. കല്ലറ കുരിശുപള്ളി ജംഗ്ഷനില്‍ കുടിലില്‍ ബിബിന്ദാസി (38) ന്റെ വീട്ടിലെ മുന്തിരികൃഷിയാണ് ഇപ്പോള്‍ നാട്ടിലെ സംസാരവിഷയം. വീടിനോട് ചേര്‍ന്നാണ് മുന്തിരി നട്ടു പരിപാലിച്ചിരിക്കുന്നത്. തൃശൂര്‍ മണ്ണൂത്തിയില്നിന്നാണ് രണ്ടുവര്‍ഷം മുമ്പ് ബിബിന്‍ മുന്തിരിതൈ വാങ്ങിയത്. നാല്പതോളം കുലകളാണ് ഉണ്ടായിരിക്കുന്നത്.
രണ്ടടിയോളം വിസ്താരത്തിൽ കുഴിയെടുത്താണ് തൈ നട്ടത്. വേപ്പിന് പിണ്ണാക്ക്, കടലപിണ്ണാക്ക്, ചാണകപ്പൊടി എന്നിവ കൂടിക്കലര്‍ത്തിയാണ് ചെടിക്ക് വളം നല്‍കുന്നത്. ദിവസവും രാവിലെയും വൈകുന്നേരവും കൃത്യമായി നനയ്ക്കും. നല്ല വെയിലും നനയും കൊടുത്താലേ മുന്തിരി നല്ല രീതിയില്‍ ഉണ്ടാകൂവെന്ന് ബിബിന്‍ പറയുന്നു. രാസവളം പ്രയോഗിച്ചാല്‍ മുന്തിരിക്ക് രുചിയുണ്ടാകില്ലെന്ന് ബിബിന്‍ പറയുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തണ്ട് വെട്ടിയൊരുക്കണം. കൂടാതെ മീന്തൈലവും തളിച്ചൂ. മുന്തിരിക്കുലകളെല്ലാം ഒരേപോലെ നല്ല മുഴുപ്പില്‍ കിട്ടണമെങ്കില്‍ ഇതൊക്കെ ചെയ്യണമെന്നാണ് ബിബിന്റെ അഭിപ്രായം.
കൗതുകം തോന്നിയാണ് വീട്ടുപരിസരത്തു മുന്തിരി നട്ടത്. ഇതിന്റെ പരിപാലനത്തെക്കുറിച്ചറിഞ്ഞത് യൂ ട്യൂബിലൂടെയാണെന്നും ബിബിന്‍ പറഞ്ഞു. നിറയെ കുലകളുമായി ബിബിന്റെ വീട്ടുമുറ്റത്ത് മുന്തിരി നിൽക്കുന്നതു കാണാന്‍ നിരവധിയാളുകളാണെത്തുന്നത്. വീട്ടിലുണ്ടായ പച്ചമുന്തിരിക്ക് നല്ല രുചിയും വലുപ്പവും ഭംഗിയുമുണ്ടെന്ന് ബിബിന്‍ പറഞ്ഞു. 40ഓളം വ്യത്യസ്ത റോസകളുള്പ്പെടെയുള്ള മനോഹരമായ പൂന്തോട്ടവും ബിബിന്‍ വീടിന്റെ പരിസരത്ത് പരിപാലിക്കുന്നുണ്ട്.
സൈനികനായി സേവനം ചെയ്തു 2020ല്‍ വിരമിച്ച ബിബിന്‍ ഇപ്പോള്‍ തൊടുപുഴയില്‍ ഹോംഗാര്‍ഡായി ജോലി നോക്കുകയാണ്. നാട്ടിലെ കുട്ടികള്‍ക്കു സൈന്യത്തില്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനായി ഡിഫന്‍സ് അക്കാദമി എന്ന പേരില്‍ സൗജന്യമായി പരിശീലനവും ബിബിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. യുകെയിലുള്ള ബിബിന്റെ സഹോദരനും ഇവിടെ പരിശീലനം നടത്താനെത്തുന്ന കുട്ടികള്‍ക്കു സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഇവിടെ പരിശീലനം ലഭിച്ച മൂന്ന് വിദ്യാര്‍ഥികള്‍ സൈന്യത്തിലേക്കുള്ള എഴുത്തുപരീക്ഷ പാസായെന്നും ഫിസിക്കല്‍ ടെസ്റ്റ് കൂടി പാസായാല്‍ അവര്‍ക്ക് ജോലി ലഭിക്കുമെന്നും ബിബിന്‍ പറഞ്ഞു. ബിബിന്റെ ഭാര്യ എബി എസ്. നാഥ് കാട്ടാമ്പാക്ക് പിഎച്ച്സിയില്‍ നഴ്സായി ജോലി നോക്കുകയാണ്. അമ്മ സുധാദാസ്. എഴാം ക്ലാസ് വിദ്യാര്‍ഥിയായ ദിയാ ലക്ഷ്മിയും ആദി പ്രയാഗുമാണ് മക്കള്‍.
രണ്ടടിയോളം വിസ്താരത്തിൽ കുഴിയെടുത്താണ് തൈ നട്ടത്. വേപ്പിന് പിണ്ണാക്ക്, കടലപിണ്ണാക്ക്, ചാണകപ്പൊടി എന്നിവ കൂടിക്കലര്‍ത്തിയാണ് ചെടിക്ക് വളം നല്‍കുന്നത്. ദിവസവും രാവിലെയും വൈകുന്നേരവും കൃത്യമായി നനയ്ക്കും. നല്ല വെയിലും നനയും കൊടുത്താലേ മുന്തിരി നല്ല രീതിയില്‍ ഉണ്ടാകൂവെന്ന് ബിബിന്‍ പറയുന്നു. രാസവളം പ്രയോഗിച്ചാല്‍ മുന്തിരിക്ക് രുചിയുണ്ടാകില്ലെന്ന് ബിബിന്‍ പറയുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തണ്ട് വെട്ടിയൊരുക്കണം. കൂടാതെ മീന്തൈലവും തളിച്ചൂ. മുന്തിരിക്കുലകളെല്ലാം ഒരേപോലെ നല്ല മുഴുപ്പില്‍ കിട്ടണമെങ്കില്‍ ഇതൊക്കെ ചെയ്യണമെന്നാണ് ബിബിന്റെ അഭിപ്രായം.
കൗതുകം തോന്നിയാണ് വീട്ടുപരിസരത്തു മുന്തിരി നട്ടത്. ഇതിന്റെ പരിപാലനത്തെക്കുറിച്ചറിഞ്ഞത് യൂ ട്യൂബിലൂടെയാണെന്നും ബിബിന്‍ പറഞ്ഞു. നിറയെ കുലകളുമായി ബിബിന്റെ വീട്ടുമുറ്റത്ത് മുന്തിരി നിൽക്കുന്നതു കാണാന്‍ നിരവധിയാളുകളാണെത്തുന്നത്. വീട്ടിലുണ്ടായ പച്ചമുന്തിരിക്ക് നല്ല രുചിയും വലുപ്പവും ഭംഗിയുമുണ്ടെന്ന് ബിബിന്‍ പറഞ്ഞു. 40ഓളം വ്യത്യസ്ത റോസകളുള്പ്പെടെയുള്ള മനോഹരമായ പൂന്തോട്ടവും ബിബിന്‍ വീടിന്റെ പരിസരത്ത് പരിപാലിക്കുന്നുണ്ട്.
സൈനികനായി സേവനം ചെയ്തു 2020ല്‍ വിരമിച്ച ബിബിന്‍ ഇപ്പോള്‍ തൊടുപുഴയില്‍ ഹോംഗാര്‍ഡായി ജോലി നോക്കുകയാണ്. നാട്ടിലെ കുട്ടികള്‍ക്കു സൈന്യത്തില്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനായി ഡിഫന്‍സ് അക്കാദമി എന്ന പേരില്‍ സൗജന്യമായി പരിശീലനവും ബിബിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. യുകെയിലുള്ള ബിബിന്റെ സഹോദരനും ഇവിടെ പരിശീലനം നടത്താനെത്തുന്ന കുട്ടികള്‍ക്കു സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഇവിടെ പരിശീലനം ലഭിച്ച മൂന്ന് വിദ്യാര്‍ഥികള്‍ സൈന്യത്തിലേക്കുള്ള എഴുത്തുപരീക്ഷ പാസായെന്നും ഫിസിക്കല്‍ ടെസ്റ്റ് കൂടി പാസായാല്‍ അവര്‍ക്ക് ജോലി ലഭിക്കുമെന്നും ബിബിന്‍ പറഞ്ഞു. ബിബിന്റെ ഭാര്യ എബി എസ്. നാഥ് കാട്ടാമ്പാക്ക് പിഎച്ച്സിയില്‍ നഴ്സായി ജോലി നോക്കുകയാണ്. അമ്മ സുധാദാസ്. എഴാം ക്ലാസ് വിദ്യാര്‍ഥിയായ ദിയാ ലക്ഷ്മിയും ആദി പ്രയാഗുമാണ് മക്കള്‍.