കൽപ്പറ്റ: ബാണാസുരസാഗർ ജലസേചന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ നിയമസഭാ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി നിർദേശം നൽകി. ആസൂത്രണ ഭവൻ എപിജെ ഹാളിൽ നിയമസഭാ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം ബാണാസുരസാഗർ ജലസേചന പദ്ധതിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. 2014 ലെ സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്താനാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ജില്ലയിലെത്തിയത്. പ്രവർത്തന ലക്ഷ്യം, കാലതാമസം, അധിക ചെലവ് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിയമസഭാ സമിതി വിശദമായ അന്വേഷണം നടത്തി.
1999 ലാണ് ജലസേചന പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങിയത്. 38 കോടി രൂപ ചെലവിൽ നാല് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. 75 കോടി രൂപ ഇതിനകം ചെലഴിച്ചു. ഭൂമി ഏറ്റെടുക്കുന്നതിലുള്ള കാലതാമസം, കരാറുകാരുമായുളള കേസുകൾ തുടങ്ങിയവ സമയ ബന്ധിതമായി പദ്ധതി പൂർത്തീകരിക്കുന്നതിന് തടസമായി. ആസൂത്രണ ബോർഡ് ഇടപെട്ടതിനെ തുടർന്ന് 2024 - 2025 വർഷത്തിൽ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി 200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ജലസേചന വകുപ്പ് സെക്രട്ടറി അടക്കമുള്ളവരുടെ യോഗം വിളിച്ച് പദ്ധതി നിർമാണം വേഗത്തിലാക്കാനുള്ള ശിപാർശകൾ നൽകുമെന്ന് സമിതി ചെയർമാൻ സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
സാമാജികരും സമിതി അംഗങ്ങളുമായ മാത്യു ടി. തോമസ്, മഞ്ഞളാംകുഴി അലി, സി.എച്ച്. കുഞ്ഞന്പു, എം. വിൻസന്റ്, എം. രാജഗോപാൽ തുടങ്ങിയവരും ജില്ലയിലെ എംഎൽഎ മാരായ ടി. സിദ്ദിഖ്, ഒ.ആർ. കേളു എന്നിവരടങ്ങിയ സമിതിയാണ് ബാണാസുരസാഗർ ജലസേചന പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്താൻ ജില്ലയിലെത്തിയത്.
ജില്ലാ കളക്ടർ ഡോ.രേണു രാജ്, എഡിഎം എൻ.ഐ. ഷാജു, ഡെപ്യൂട്ടി കലക്ടർ വി. അബൂബക്കർ, കോഴിക്കോട് ജലസേചന പദ്ധതി ചീഫ് എൻജിനീയർ എം. ശിവദാസൻ, ജലസേചന വകുപ്പ്, കെഎസ്ഇബി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
1999 ലാണ് ജലസേചന പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങിയത്. 38 കോടി രൂപ ചെലവിൽ നാല് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. 75 കോടി രൂപ ഇതിനകം ചെലഴിച്ചു. ഭൂമി ഏറ്റെടുക്കുന്നതിലുള്ള കാലതാമസം, കരാറുകാരുമായുളള കേസുകൾ തുടങ്ങിയവ സമയ ബന്ധിതമായി പദ്ധതി പൂർത്തീകരിക്കുന്നതിന് തടസമായി. ആസൂത്രണ ബോർഡ് ഇടപെട്ടതിനെ തുടർന്ന് 2024 - 2025 വർഷത്തിൽ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി 200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ജലസേചന വകുപ്പ് സെക്രട്ടറി അടക്കമുള്ളവരുടെ യോഗം വിളിച്ച് പദ്ധതി നിർമാണം വേഗത്തിലാക്കാനുള്ള ശിപാർശകൾ നൽകുമെന്ന് സമിതി ചെയർമാൻ സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
സാമാജികരും സമിതി അംഗങ്ങളുമായ മാത്യു ടി. തോമസ്, മഞ്ഞളാംകുഴി അലി, സി.എച്ച്. കുഞ്ഞന്പു, എം. വിൻസന്റ്, എം. രാജഗോപാൽ തുടങ്ങിയവരും ജില്ലയിലെ എംഎൽഎ മാരായ ടി. സിദ്ദിഖ്, ഒ.ആർ. കേളു എന്നിവരടങ്ങിയ സമിതിയാണ് ബാണാസുരസാഗർ ജലസേചന പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്താൻ ജില്ലയിലെത്തിയത്.
ജില്ലാ കളക്ടർ ഡോ.രേണു രാജ്, എഡിഎം എൻ.ഐ. ഷാജു, ഡെപ്യൂട്ടി കലക്ടർ വി. അബൂബക്കർ, കോഴിക്കോട് ജലസേചന പദ്ധതി ചീഫ് എൻജിനീയർ എം. ശിവദാസൻ, ജലസേചന വകുപ്പ്, കെഎസ്ഇബി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.