പനച്ചിക്കാട്/കോട്ടയം: മഴ എത്തിയതോടെ പലേടത്തും മണ്ണിടിച്ചിൽ ഭീഷണി. മതിലുകളും കുന്നുകളും പലേടത്തും ഇടിയുന്നുണ്ട്. കോട്ടയം നഗരത്തിൽ ഇന്നലെയും മൂലവട്ടത്ത് കഴിഞ്ഞദിവസവും മതിലിടിഞ്ഞു. കോട്ടയത്തുണ്ടായ ദുരന്തത്തിൽ ഒരു വീട്ടമ്മയ്ക്ക് ജീവൻ നഷ്ടമായി. മൂലവട്ടത്ത്
20 അടിയിലേറെ ഉയരമുള്ള മതില് കനത്ത മഴയില്‍ ഇടിഞ്ഞു വീടിനു മുന്നിലേക്കു വീഴുകയായിരുന്നു. പനച്ചിക്കാട്ട് പഞ്ചായത്തിലെ കുന്നംപള്ളി ചാത്തനാട്ട് പുത്തന്‍പുരയ്ക്കല്‍ സുനില്‍ ജേക്കബിന്റെ വീടിനു മുന്‍വശത്തെ പറമ്പിന്റെ സംരക്ഷണ മതിലിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്.
വീടിനും മതിലിനുമിടയിലുള്ള വഴിയില്‍ പൂര്‍ണമായും മണ്ണും ചെളിയും നിറഞ്ഞു. മതിലിന്റെ പൊളിഞ്ഞ കോണ്‍ക്രീറ്റ് ഭാഗങ്ങൾ വഴിയിലേക്കു വീണതിനാല്‍ വലിയ അപകടം ഒഴിവായി. മതില് വീണ് സുനിലിന്റെ പുരയിടത്തിന്റെ മതിലും തകര്‍ന്നു. മാസങ്ങള്‍ക്കു മുന്‍പാണു മതില് കെട്ടിയതെന്നു നാട്ടുകാര്‍ പറയുന്നു. മഴ പെയ്ത സമയത്ത് വഴിയില്‍ ആരും ഇല്ലാതിരുന്നത് അപകടമൊഴിവാക്കി.
മഴവെള്ളവും മണ്ണും കലര്‍ന്ന ചെളി, സുനിലിന്റെയും അയല്‍വാസി പാലയ്ക്കല്‍ സജി ചെറിയാന്റെയും വീടുകളുടെ പരിസരമാകെ നിറഞ്ഞു. വൈദ്യുതിത്തൂണ് തകര്‍ന്ന് രണ്ടായി ഒടിഞ്ഞിരുന്നു. വീടിനു മുന്നില്‍ കിടന്ന ചെളിയും മണ്ണും രാത്രി തന്നെ നീക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു.
20 അടിയിലേറെ ഉയരമുള്ള മതില് കനത്ത മഴയില്‍ ഇടിഞ്ഞു വീടിനു മുന്നിലേക്കു വീഴുകയായിരുന്നു. പനച്ചിക്കാട്ട് പഞ്ചായത്തിലെ കുന്നംപള്ളി ചാത്തനാട്ട് പുത്തന്‍പുരയ്ക്കല്‍ സുനില്‍ ജേക്കബിന്റെ വീടിനു മുന്‍വശത്തെ പറമ്പിന്റെ സംരക്ഷണ മതിലിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്.
വീടിനും മതിലിനുമിടയിലുള്ള വഴിയില്‍ പൂര്‍ണമായും മണ്ണും ചെളിയും നിറഞ്ഞു. മതിലിന്റെ പൊളിഞ്ഞ കോണ്‍ക്രീറ്റ് ഭാഗങ്ങൾ വഴിയിലേക്കു വീണതിനാല്‍ വലിയ അപകടം ഒഴിവായി. മതില് വീണ് സുനിലിന്റെ പുരയിടത്തിന്റെ മതിലും തകര്‍ന്നു. മാസങ്ങള്‍ക്കു മുന്‍പാണു മതില് കെട്ടിയതെന്നു നാട്ടുകാര്‍ പറയുന്നു. മഴ പെയ്ത സമയത്ത് വഴിയില്‍ ആരും ഇല്ലാതിരുന്നത് അപകടമൊഴിവാക്കി.
മഴവെള്ളവും മണ്ണും കലര്‍ന്ന ചെളി, സുനിലിന്റെയും അയല്‍വാസി പാലയ്ക്കല്‍ സജി ചെറിയാന്റെയും വീടുകളുടെ പരിസരമാകെ നിറഞ്ഞു. വൈദ്യുതിത്തൂണ് തകര്‍ന്ന് രണ്ടായി ഒടിഞ്ഞിരുന്നു. വീടിനു മുന്നില്‍ കിടന്ന ചെളിയും മണ്ണും രാത്രി തന്നെ നീക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു.