ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ രാജഗിരി ക്വാറിയും മണ്ണ് കൂട്ടിയിട്ട സ്ഥലവും കണ്ണൂർ ഡെപ്യൂട്ടി കളക്ടർ കെ.വി. ശ്രുതി സന്ദർശിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഡെപ്യൂട്ടി കളക്ടർ സ്ഥലം സന്ദർശിച്ചത്. ക്വാറിയിൽ അപകടകരമായ രീതിയിൽ വൻതോതിൽ മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ്.
ഇത് കടുത്ത അപകടഭീഷണി ഉയർത്തുന്നുവെന്ന് കാണിച്ച് പ്രദേശവാസികൾ പരാതി നൽകിയിരുന്നു. മലപോലെ കൂട്ടിയിട്ട മണ്ണ് മഴയത്ത് ഒലിച്ചിറങ്ങിയാൽ രാജഗിരി ടൗണിനും താഴെയുള്ള താമസക്കാർക്കും വൻ അപകടം വരുത്തിവയ്ക്കും. കഴിഞ്ഞ മഴക്കാലത്ത് ഇത്തരത്തിൽ മണ്ണ് കുത്തിയൊലിച്ച് നാശം വിതച്ചിരുന്നു.
പ്രദേശവാസികളിൽ നിന്ന് ഡെപ്യൂട്ടി കളക്ടർ വിവരങ്ങൾ ശേഖരിച്ചു. പുളിങ്ങോം സ്പെഷൽ വില്ലേജ് ഓഫീസർ എം. രാജീവനും ഡെപ്യൂട്ടി കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.
ഇത് കടുത്ത അപകടഭീഷണി ഉയർത്തുന്നുവെന്ന് കാണിച്ച് പ്രദേശവാസികൾ പരാതി നൽകിയിരുന്നു. മലപോലെ കൂട്ടിയിട്ട മണ്ണ് മഴയത്ത് ഒലിച്ചിറങ്ങിയാൽ രാജഗിരി ടൗണിനും താഴെയുള്ള താമസക്കാർക്കും വൻ അപകടം വരുത്തിവയ്ക്കും. കഴിഞ്ഞ മഴക്കാലത്ത് ഇത്തരത്തിൽ മണ്ണ് കുത്തിയൊലിച്ച് നാശം വിതച്ചിരുന്നു.
പ്രദേശവാസികളിൽ നിന്ന് ഡെപ്യൂട്ടി കളക്ടർ വിവരങ്ങൾ ശേഖരിച്ചു. പുളിങ്ങോം സ്പെഷൽ വില്ലേജ് ഓഫീസർ എം. രാജീവനും ഡെപ്യൂട്ടി കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.