ചെറുപുഴ: ചൂരപ്പടവ് കരിങ്കൽ ക്വാറിക്ക് ചെറുപുഴ പഞ്ചായത്ത് സെക്രട്ടറി താത്കാലിക പ്രവർത്തനാനുമതി നൽകി.
ക്വാറിക്ക് പ്രവർത്തനാനുമതി നൽകുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങളും നാട്ടുകാരും ബുധനാഴ്ച പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.
തുടർന്ന് നടത്തിയ ചർച്ചയിൽ ബുധനാഴ്ച പ്രവർത്തനാനുമതി നൽകില്ലെന്ന് സെക്രട്ടറി പറഞ്ഞിരുന്നു. തുടർന്ന് രണ്ടു ദിവസം സെക്രട്ടറി അവധി എടുക്കുകയായിരുന്നു.
പിന്നീടാണ് സെക്രട്ടറി ഒപ്പിട്ട കാര്യം സ്ഥിരീകരിച്ചത്. എന്നാൽ പ്രവർത്തനാനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ക്വാറിയുടമയ്ക്ക് കൈമാറിയിട്ടില്ല.
കോടതി ഉത്തരവ് ധിക്കരിക്കാൻ കഴിയാത്തതിനാലാണ് സെക്രട്ടറി ഒപ്പിട്ടതെന്ന് പറയുന്നു.
ക്വാറിക്ക് സെക്രട്ടറി പ്രവർത്തനാനുമതി നൽകിയെന്ന വാർത്ത പുറത്തുവന്നതോടെ വീണ്ടും പ്രതിഷേധവുമായി നാട്ടുകാരെത്തിയിരുന്നു.
ക്വാറിക്ക് പ്രവർത്തനാനുമതി നൽകുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങളും നാട്ടുകാരും ബുധനാഴ്ച പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.
തുടർന്ന് നടത്തിയ ചർച്ചയിൽ ബുധനാഴ്ച പ്രവർത്തനാനുമതി നൽകില്ലെന്ന് സെക്രട്ടറി പറഞ്ഞിരുന്നു. തുടർന്ന് രണ്ടു ദിവസം സെക്രട്ടറി അവധി എടുക്കുകയായിരുന്നു.
പിന്നീടാണ് സെക്രട്ടറി ഒപ്പിട്ട കാര്യം സ്ഥിരീകരിച്ചത്. എന്നാൽ പ്രവർത്തനാനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ക്വാറിയുടമയ്ക്ക് കൈമാറിയിട്ടില്ല.
കോടതി ഉത്തരവ് ധിക്കരിക്കാൻ കഴിയാത്തതിനാലാണ് സെക്രട്ടറി ഒപ്പിട്ടതെന്ന് പറയുന്നു.
ക്വാറിക്ക് സെക്രട്ടറി പ്രവർത്തനാനുമതി നൽകിയെന്ന വാർത്ത പുറത്തുവന്നതോടെ വീണ്ടും പ്രതിഷേധവുമായി നാട്ടുകാരെത്തിയിരുന്നു.