ചെമ്പന്തൊട്ടി: ബിഷപ് മാർ വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ ഒന്നാംഘട്ട സജ്ജീകരണം പൂർത്തിയാക്കി 2023 ഏപ്രിലിൽ നാടിനു സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മ്യൂസിയത്തിന്റെ പ്രവൃത്തികൾ ഇഴഞ്ഞാണ് നീങ്ങുന്നത്.
മ്യൂസിയവുമായി ബന്ധപ്പെട്ട് മറ്റു പ്രവർത്തനങ്ങൾ നടപ്പാക്കുന്നതില്‍ അനാവശ്യ കാലതാമസം ഒഴിവാക്കണമെന്നും മ്യൂസിയം സന്ദർശിച്ച കേരള കോൺഗ്രസ്-എം നേതാക്കന്മാർ ആവശ്യപ്പെട്ടു.
മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ സമഗ്രമായ ചരിത്രം രേഖപ്പെടുത്തുന്നത് ലക്ഷ്യം വച്ചുള്ള മ്യൂസിയം തലശേരി അതിരൂപത വിട്ടുനല്‍കിയ ചെമ്പന്തൊട്ടിയിലെ ഒരേക്കര്‍ ഭൂമിയിലാണ് സജ്ജീകരിക്കുന്നത്.
കുടിയേറ്റ മ്യൂസിയത്തിലേക്ക് ആവശ്യമായ പ്രദർശന വസ്തുക്കളുടെ ശേഖരണവും സർവേയും പൊതുജനങ്ങളില്‍നിന്ന് ശേഖരിക്കുന്നതിനായി എസ്ഇഎസ് കോളജ് വിദ്യാര്‍ഥികള്‍ മൂന്നു ദിവസങ്ങളിലായി ചെമ്പന്തൊട്ടിയിലും പരിസര പ്രദേശങ്ങളിലും സര്‍വേ പ്രവര്‍ത്തനം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ ഒരു പ്രവർത്തനവും നടത്തിയില്ല.
അധികൃതർ മ്യൂസിയത്തിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്-എം ചെമ്പന്തൊട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷാജി കുറ്റ്യാത്ത്, ജോയി കുരിശുകുന്നേൽ, റോബിൻ തേരാൻകുടി, സണ്ണി മുക്കുഴി, ബിനു ഇലവുങ്കൽ എന്നിവർ മ്യൂസിയം സന്ദർശിച്ചു.
മ്യൂസിയവുമായി ബന്ധപ്പെട്ട് മറ്റു പ്രവർത്തനങ്ങൾ നടപ്പാക്കുന്നതില്‍ അനാവശ്യ കാലതാമസം ഒഴിവാക്കണമെന്നും മ്യൂസിയം സന്ദർശിച്ച കേരള കോൺഗ്രസ്-എം നേതാക്കന്മാർ ആവശ്യപ്പെട്ടു.
മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ സമഗ്രമായ ചരിത്രം രേഖപ്പെടുത്തുന്നത് ലക്ഷ്യം വച്ചുള്ള മ്യൂസിയം തലശേരി അതിരൂപത വിട്ടുനല്‍കിയ ചെമ്പന്തൊട്ടിയിലെ ഒരേക്കര്‍ ഭൂമിയിലാണ് സജ്ജീകരിക്കുന്നത്.
കുടിയേറ്റ മ്യൂസിയത്തിലേക്ക് ആവശ്യമായ പ്രദർശന വസ്തുക്കളുടെ ശേഖരണവും സർവേയും പൊതുജനങ്ങളില്‍നിന്ന് ശേഖരിക്കുന്നതിനായി എസ്ഇഎസ് കോളജ് വിദ്യാര്‍ഥികള്‍ മൂന്നു ദിവസങ്ങളിലായി ചെമ്പന്തൊട്ടിയിലും പരിസര പ്രദേശങ്ങളിലും സര്‍വേ പ്രവര്‍ത്തനം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ ഒരു പ്രവർത്തനവും നടത്തിയില്ല.
അധികൃതർ മ്യൂസിയത്തിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്-എം ചെമ്പന്തൊട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷാജി കുറ്റ്യാത്ത്, ജോയി കുരിശുകുന്നേൽ, റോബിൻ തേരാൻകുടി, സണ്ണി മുക്കുഴി, ബിനു ഇലവുങ്കൽ എന്നിവർ മ്യൂസിയം സന്ദർശിച്ചു.