തളിപ്പറമ്പ്: ഒടുവള്ളിത്തട്ട് മടക്കാടിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത അതേ സംഘമാണ് ഇരിക്കൂറിലും കവർച്ച നടത്തിയതെന്ന് തെളിഞ്ഞു. പ്രതികളായ അഭിരാജിനെയും കിരണിനെയും ധർമശാലയിലെ ലോഡ്ജിൽ നിന്ന് മേയ് 30 ന് പുലർച്ചെ ഇരിക്കൂർ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇരിക്കൂറിൽ നടന്ന മോഷണക്കേസിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മടക്കാട്ടെ മോഷണവും തെളിഞ്ഞത്.
കഴിഞ്ഞ 21 നാണ് മടക്കാടെ മംഗര ഹൗസിൽ എം.സി. മോൻസന്റെ വീട്ടിൽ കവർച്ച നടന്നത്. രാവിലെ 8.15നും. 9.30നും ഇടയിൽ വീട് കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും 20,000 രൂപയും കർച്ച ചെയ്തു. വീട്ടുകാർ രാവിലെ പള്ളിൽ പോയ സമയത്തായിരുന്നു കവർച്ച. പ്രദേശത്തെ സിസിടിവിയിൽ നിന്ന് കവർച്ചക്കാരുടെ ദൃശ്യം ലഭിച്ചിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സംഘം മേയ് 28ന് ഇരിക്കൂറിലും കവർച്ച നടത്തിയത്.
മോഷണത്തെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന ഇവരാണ് മടക്കാടെ കവർച്ചയ്ക്ക് പിറകിലും എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് തളിപ്പറമ്പ് എസ്ഐ യദുകൃഷ്ണൻ ഇവരുടെഅറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
കവർച്ച ചെയ്ത സ്വർണാഭരണം കർണാടകയിലാണ് വിറ്റതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. എസ്ഐയുടെ നേതൃത്വത്തിൽ പ്രതികളുമായി പോലീസ് സംഘം കർണാടകയിലേക്ക് പോയി. ഇന്നു വൈകുന്നേരം പ്രതികളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ 21 നാണ് മടക്കാടെ മംഗര ഹൗസിൽ എം.സി. മോൻസന്റെ വീട്ടിൽ കവർച്ച നടന്നത്. രാവിലെ 8.15നും. 9.30നും ഇടയിൽ വീട് കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും 20,000 രൂപയും കർച്ച ചെയ്തു. വീട്ടുകാർ രാവിലെ പള്ളിൽ പോയ സമയത്തായിരുന്നു കവർച്ച. പ്രദേശത്തെ സിസിടിവിയിൽ നിന്ന് കവർച്ചക്കാരുടെ ദൃശ്യം ലഭിച്ചിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സംഘം മേയ് 28ന് ഇരിക്കൂറിലും കവർച്ച നടത്തിയത്.
മോഷണത്തെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന ഇവരാണ് മടക്കാടെ കവർച്ചയ്ക്ക് പിറകിലും എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് തളിപ്പറമ്പ് എസ്ഐ യദുകൃഷ്ണൻ ഇവരുടെഅറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
കവർച്ച ചെയ്ത സ്വർണാഭരണം കർണാടകയിലാണ് വിറ്റതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. എസ്ഐയുടെ നേതൃത്വത്തിൽ പ്രതികളുമായി പോലീസ് സംഘം കർണാടകയിലേക്ക് പോയി. ഇന്നു വൈകുന്നേരം പ്രതികളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.