ജിജേഷ് ചാവശേരി
ഓരോ മാസവും മൂന്നരക്കോടിയോളം രൂപ കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് ചെലവുണ്ട്. കസ്റ്റംസ്, സിഐഎസ്എഫ് എന്നിവരുടെ ശമ്പളത്തിനുള്ള തുക മുൻകൂറായി കേന്ദ്രത്തിന് അടയ്ക്കുകയും വേണം.
വിമാനത്താവളത്തോടു ചേർന്ന് ബിസിനസ് ക്ലാസ് ഹോട്ടൽ, കൺവൻഷൻ സെന്റർ, സൂപ്പർ സ്പെഷാലിറ്റി ആശുപത്രി, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം എന്നിവയുടെ നിർമാണത്തിന് കിയാൽ താത്പര്യപത്രം ക്ഷണിച്ചിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ പിന്നീട് പിൻവലിക്കുകയായിരുന്നു.
1996 ജനുവരിയിൽ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമാണ് വിമാനത്താവളം പ്രഖ്യാപിച്ചത്. പിന്നീട് ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി നോഡൽ ഏജൻസിയായ കിൻഫ്രയെ ഏൽപ്പിച്ചു. ഒന്നാം ഘട്ടത്തിൽ 200 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തത്. കുറച്ചുകാലം ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിലായി. പിന്നീട് മാറിമാറി വന്ന സർക്കാരിന്റെ പ്രധാന വികസന പദ്ധതിയായി കണ്ണൂർ വിമാനത്താവളം ഉയർത്തി കാട്ടിയതോടെ പ്രവൃത്തിക്ക് വേഗം വർധിച്ചു.
നീണ്ട 22 വർഷത്തെ കാത്തിരിപ്പിനു വിരാമമായി 2018 ഡിസംബർ ഒമ്പതിന് വിമാനത്താവളത്തിൽനിന്ന് ആദ്യവിമാനം പറന്നുയർന്നു. 3050 മീറ്റർ റൺവേയാണ് നിലവിലുള്ളത്. ഇതു 4000 മീറ്ററാക്കാനുള്ള പ്രഖ്യാപനം നടന്നെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. റൺവേ നാലായിരം മീറ്ററാകുന്നതോടെ ജംബോ വിമാനങ്ങൾ കണ്ണൂരിലിറങ്ങും. രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂർ മാറുകയും ചെയ്യും.
വിദേശ വിമാന
സർവീസില്ല
വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി ലഭിക്കാത്തത് വിമാനത്താവളത്തെ ബാധിക്കുന്നുണ്ട്. സർവീസിന് അനുമതി ലഭിക്കുന്നതിന് കിയാലും സംസ്ഥാന സർക്കാരും ഈ ആവശ്യം കേന്ദ്രത്തിന് മുന്നിൽ പല തവണ ഉന്നയിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
വലിയ വിമാനങ്ങൾക്ക് സുരക്ഷിതമായി കണ്ണൂരിലെ റൺവേയിലിറങ്ങാൻ സാധിക്കുമെന്ന് കോവിഡ് കാലത്ത് കുവൈറ്റ് എയർവേയ്സ് എമിറേറ്റ്സ് കമ്പനികളുടെ വിമാനങ്ങളിറങ്ങിയതോടെ തെളിഞ്ഞതാണ്. നീളമേറിയ റൺവേയും അനുബന്ധ സംവിധാനങ്ങളും പരിഗണിച്ചാൽ വിദേശ വിമാനക്കമ്പനികൾക്ക് എല്ലാ സൗകര്യങ്ങളും കണ്ണൂർ വിമാനത്താവളത്തിലുണ്ട്.
എയർ ഏഷ്യയുടെ ആസിയാൻ രാജ്യങ്ങളിലേക്ക് സർവീസിനും കണ്ണൂരിന് പരിഗണനയില്ല. ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂരിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ.
കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിലുള്ള സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുമടകൾ സമര പരിപാടികൾ നടത്തിയിരുന്നു.
വീടും സ്ഥലവും വേഗത്തിൽ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം മട്ടന്നൂർ വെള്ളിയാംപറമ്പിലെ കിൻഫ്ര ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു. റൺവേയ്ക്ക് സ്ഥലവും വീടും ഏറ്റെടുക്കുമെന്നു പറഞ്ഞതിനാൽ വീടുകളിൽ ഒരു പ്രവൃത്തിയും നടത്താൻ കഴിയുന്നില്ലെന്ന് പറഞ്ഞാണ് മാർച്ചും ധർണയും നടത്തിയത്.
സ്ഥലമേറ്റെടുപ്പ്
അവതാളത്തിൽ
കണ്ണൂർ വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കുന്നതിനുള്ള മട്ടന്നൂരിലെ സ്പെഷൽ തഹസിൽദാർ ഓഫീസിന്റെ പ്രവർത്തനം അവതാളത്തിൽ.
ഓഫീസിലെ ജീവനക്കാർക്ക് രണ്ടു മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ബിൽ തുക അടയ്ക്കാത്തതിനാൽ ഓഫീസിലെ വൈദ്യുതി കണക്ഷൻ രണ്ടു ദിവസമായി വിച്ഛേദിച്ചിരിക്കുകയാണ്.ഫോണും മറ്റു സൗകര്യങ്ങളും മാത്രമല്ല ജോലികൾക്കുള്ള പേപ്പർ പോലുമില്ലാത്ത സ്ഥിതിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. വിമാനത്താവള റൺവേ 4000 മീറ്ററാക്കി വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾക്കുള്ള ഓഫീസാണിത്.
കഴിഞ്ഞ ഡിസംബർ മുതൽ ഓഫീസിന് തുടർച്ചാ അനുമതി ഇല്ലാത്തതിനാലാണ് ശമ്പളം ലഭിക്കാത്തതെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ജീവനക്കാർ പറഞ്ഞു. 23 ജീവനക്കാരാണ് ഓഫീസിലുള്ളത്. പലരെയും ഡെപ്യൂട്ടേഷനിൽ മറ്റു ജോലികൾക്കായി മാറ്റിയിട്ടുണ്ട്. ഓഫീസിൽ വൈദ്യുതി പോലും ഇല്ലാതായതോടെ ഏതാനും ജീവനക്കാർ മാത്രമാണ് ഓഫീസിലെത്തുന്നത്.
കിൻഫ്രയാണ് ഓഫീസ് പ്രവർത്തനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതെന്ന് ജീവനക്കാർ പറഞ്ഞു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇവർ കഴിഞ്ഞ ദിവസം കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. സ്പെഷൽ തഹസിൽദാർ രണ്ടു മാസമായി പരിശീലനത്തിന് പോയതിനാൽ കല്യാട് സ്പെഷൽ തഹസിൽദാർക്കാണ് ഓഫീസിന്റെ ചുമതല നൽകിയിട്ടുള്ളത്.
വിമാനത്താവള സ്ഥലമേറ്റെടുപ്പിനായി രണ്ട് സ്പെഷൽ തഹസിൽദാർ ഓഫീസുകളാണ് മട്ടന്നൂരിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഒരു ഓഫീസ് തലശേരിയിലേക്ക് മാറ്റി. വിമാനത്താവള റോഡുകളുടെ സ്ഥലമേറ്റെടുപ്പ് നടപടികളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.
ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലായതോടെ റൺവേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികളും നിലച്ച മട്ടാണ്. നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുമടകൾ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്.
ഓരോ മാസവും മൂന്നരക്കോടിയോളം രൂപ കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് ചെലവുണ്ട്. കസ്റ്റംസ്, സിഐഎസ്എഫ് എന്നിവരുടെ ശമ്പളത്തിനുള്ള തുക മുൻകൂറായി കേന്ദ്രത്തിന് അടയ്ക്കുകയും വേണം.
വിമാനത്താവളത്തോടു ചേർന്ന് ബിസിനസ് ക്ലാസ് ഹോട്ടൽ, കൺവൻഷൻ സെന്റർ, സൂപ്പർ സ്പെഷാലിറ്റി ആശുപത്രി, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം എന്നിവയുടെ നിർമാണത്തിന് കിയാൽ താത്പര്യപത്രം ക്ഷണിച്ചിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ പിന്നീട് പിൻവലിക്കുകയായിരുന്നു.
1996 ജനുവരിയിൽ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമാണ് വിമാനത്താവളം പ്രഖ്യാപിച്ചത്. പിന്നീട് ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി നോഡൽ ഏജൻസിയായ കിൻഫ്രയെ ഏൽപ്പിച്ചു. ഒന്നാം ഘട്ടത്തിൽ 200 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തത്. കുറച്ചുകാലം ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിലായി. പിന്നീട് മാറിമാറി വന്ന സർക്കാരിന്റെ പ്രധാന വികസന പദ്ധതിയായി കണ്ണൂർ വിമാനത്താവളം ഉയർത്തി കാട്ടിയതോടെ പ്രവൃത്തിക്ക് വേഗം വർധിച്ചു.
നീണ്ട 22 വർഷത്തെ കാത്തിരിപ്പിനു വിരാമമായി 2018 ഡിസംബർ ഒമ്പതിന് വിമാനത്താവളത്തിൽനിന്ന് ആദ്യവിമാനം പറന്നുയർന്നു. 3050 മീറ്റർ റൺവേയാണ് നിലവിലുള്ളത്. ഇതു 4000 മീറ്ററാക്കാനുള്ള പ്രഖ്യാപനം നടന്നെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. റൺവേ നാലായിരം മീറ്ററാകുന്നതോടെ ജംബോ വിമാനങ്ങൾ കണ്ണൂരിലിറങ്ങും. രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂർ മാറുകയും ചെയ്യും.
വിദേശ വിമാന
സർവീസില്ല
വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി ലഭിക്കാത്തത് വിമാനത്താവളത്തെ ബാധിക്കുന്നുണ്ട്. സർവീസിന് അനുമതി ലഭിക്കുന്നതിന് കിയാലും സംസ്ഥാന സർക്കാരും ഈ ആവശ്യം കേന്ദ്രത്തിന് മുന്നിൽ പല തവണ ഉന്നയിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
വലിയ വിമാനങ്ങൾക്ക് സുരക്ഷിതമായി കണ്ണൂരിലെ റൺവേയിലിറങ്ങാൻ സാധിക്കുമെന്ന് കോവിഡ് കാലത്ത് കുവൈറ്റ് എയർവേയ്സ് എമിറേറ്റ്സ് കമ്പനികളുടെ വിമാനങ്ങളിറങ്ങിയതോടെ തെളിഞ്ഞതാണ്. നീളമേറിയ റൺവേയും അനുബന്ധ സംവിധാനങ്ങളും പരിഗണിച്ചാൽ വിദേശ വിമാനക്കമ്പനികൾക്ക് എല്ലാ സൗകര്യങ്ങളും കണ്ണൂർ വിമാനത്താവളത്തിലുണ്ട്.
എയർ ഏഷ്യയുടെ ആസിയാൻ രാജ്യങ്ങളിലേക്ക് സർവീസിനും കണ്ണൂരിന് പരിഗണനയില്ല. ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂരിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ.
കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിലുള്ള സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുമടകൾ സമര പരിപാടികൾ നടത്തിയിരുന്നു.
വീടും സ്ഥലവും വേഗത്തിൽ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം മട്ടന്നൂർ വെള്ളിയാംപറമ്പിലെ കിൻഫ്ര ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു. റൺവേയ്ക്ക് സ്ഥലവും വീടും ഏറ്റെടുക്കുമെന്നു പറഞ്ഞതിനാൽ വീടുകളിൽ ഒരു പ്രവൃത്തിയും നടത്താൻ കഴിയുന്നില്ലെന്ന് പറഞ്ഞാണ് മാർച്ചും ധർണയും നടത്തിയത്.
സ്ഥലമേറ്റെടുപ്പ്
അവതാളത്തിൽ
കണ്ണൂർ വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കുന്നതിനുള്ള മട്ടന്നൂരിലെ സ്പെഷൽ തഹസിൽദാർ ഓഫീസിന്റെ പ്രവർത്തനം അവതാളത്തിൽ.
ഓഫീസിലെ ജീവനക്കാർക്ക് രണ്ടു മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ബിൽ തുക അടയ്ക്കാത്തതിനാൽ ഓഫീസിലെ വൈദ്യുതി കണക്ഷൻ രണ്ടു ദിവസമായി വിച്ഛേദിച്ചിരിക്കുകയാണ്.ഫോണും മറ്റു സൗകര്യങ്ങളും മാത്രമല്ല ജോലികൾക്കുള്ള പേപ്പർ പോലുമില്ലാത്ത സ്ഥിതിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. വിമാനത്താവള റൺവേ 4000 മീറ്ററാക്കി വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾക്കുള്ള ഓഫീസാണിത്.
കഴിഞ്ഞ ഡിസംബർ മുതൽ ഓഫീസിന് തുടർച്ചാ അനുമതി ഇല്ലാത്തതിനാലാണ് ശമ്പളം ലഭിക്കാത്തതെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ജീവനക്കാർ പറഞ്ഞു. 23 ജീവനക്കാരാണ് ഓഫീസിലുള്ളത്. പലരെയും ഡെപ്യൂട്ടേഷനിൽ മറ്റു ജോലികൾക്കായി മാറ്റിയിട്ടുണ്ട്. ഓഫീസിൽ വൈദ്യുതി പോലും ഇല്ലാതായതോടെ ഏതാനും ജീവനക്കാർ മാത്രമാണ് ഓഫീസിലെത്തുന്നത്.
കിൻഫ്രയാണ് ഓഫീസ് പ്രവർത്തനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതെന്ന് ജീവനക്കാർ പറഞ്ഞു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇവർ കഴിഞ്ഞ ദിവസം കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. സ്പെഷൽ തഹസിൽദാർ രണ്ടു മാസമായി പരിശീലനത്തിന് പോയതിനാൽ കല്യാട് സ്പെഷൽ തഹസിൽദാർക്കാണ് ഓഫീസിന്റെ ചുമതല നൽകിയിട്ടുള്ളത്.
വിമാനത്താവള സ്ഥലമേറ്റെടുപ്പിനായി രണ്ട് സ്പെഷൽ തഹസിൽദാർ ഓഫീസുകളാണ് മട്ടന്നൂരിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഒരു ഓഫീസ് തലശേരിയിലേക്ക് മാറ്റി. വിമാനത്താവള റോഡുകളുടെ സ്ഥലമേറ്റെടുപ്പ് നടപടികളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.
ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലായതോടെ റൺവേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികളും നിലച്ച മട്ടാണ്. നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുമടകൾ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്.