കണ്ണൂര്‍: ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതോടെ മത്സ്യത്തൊഴിലളികൾക്ക് ഇനി വറുതിയുടെ കാലമാണ്. ഇനി മുന്നോട്ടുള്ള 52 ദിവസങ്ങൾ എങ്ങനെ കഴിഞ്ഞു കൂടും എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. കടലില്‍ പോയ എല്ലാ ബോട്ടുകളും അഴീക്കല്‍, ആയിക്കര, പുതിയങ്ങാടി, തലായി ഹാര്‍ബറുകളില്‍ തിരിച്ചെത്തി. തീരത്തുണ്ടായിരുന്ന 400 കര്‍ണാടക ബോട്ടുകള്‍ തീരം വിട്ടു.
ഏതാനും നാടന്‍ ബോട്ടുകള്‍ മാത്രമാണ് അഴീക്കല്‍ ജെട്ടിയിലുള്ളത്. ജൂലൈ 31 വരെയാണ് മത്സ്യബന്ധനത്തിന് യന്ത്രവല്‍കൃത വള്ളങ്ങള്‍ക്കും മറ്റും വിലക്കേര്‍പ്പെടുത്തുന്ന ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മത്സ്യങ്ങളുടെ പ്രത്യുത്പാദനം വര്‍ധിക്കാനും കടലിന്റെ ജൈവസന്തുലിതാവസ്ഥ സംരക്ഷിക്കാനുമായി നടത്തുന്ന ട്രോളിംഗ് നിരോധനവുമായി സഹകരിക്കാന്‍ മത്സ്യത്തൊഴിലാളികളെല്ലാം തയാറാണ്.
ഇനിയുള്ള ദിവസങ്ങൾ എങ്ങനെ ജീവിതം പിടിച്ചുനിര്‍ത്തുമെന്ന് പലര്‍ക്കും അറിയില്ല. എല്ലാ വര്‍ഷങ്ങളിലും ലഭിക്കുന്ന സൗജന്യ റേഷന്‍ ലഭിക്കുമായിരിക്കും എന്ന ആശ്വാസം മാത്രമേയുള്ളു ഇവര്‍ക്ക്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ കിട്ടിയില്ലെങ്കില്‍ ഇവർ പട്ടിണിയിലാകും.
കർശന നിർദേശവുമായി
ഫിഷറീസ് വകുപ്പ്
ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതോടെ യന്ത്രവത്കൃത ബോട്ടുകൾ ഒന്നും കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ലെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നുള്ള ബോട്ടുകളെ കേരള തീരത്ത് മത്സ്യബന്ധനം നടത്താൻ അനുവദിക്കില്ല. പരിശോധന കർശനമാക്കും. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും.
മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന ഇതര സംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനത്തിന് മുമ്പായി കേരള തീരം വിട്ടുപോകണം. ട്രോളിംഗ് നിരോധനം തുടങ്ങുന്ന ദിവസം അർധരാത്രി 12ന് മുമ്പായി എല്ലാ യന്ത്രവത്കൃതയാനങ്ങളും ഹാർബറുകളിൽ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അർധരാത്രി 12ന് ശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാൻ പാടുളളൂവെന്നും മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാവൂവെന്നും അധികൃതർ പറഞ്ഞു.
ഏതാനും നാടന്‍ ബോട്ടുകള്‍ മാത്രമാണ് അഴീക്കല്‍ ജെട്ടിയിലുള്ളത്. ജൂലൈ 31 വരെയാണ് മത്സ്യബന്ധനത്തിന് യന്ത്രവല്‍കൃത വള്ളങ്ങള്‍ക്കും മറ്റും വിലക്കേര്‍പ്പെടുത്തുന്ന ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മത്സ്യങ്ങളുടെ പ്രത്യുത്പാദനം വര്‍ധിക്കാനും കടലിന്റെ ജൈവസന്തുലിതാവസ്ഥ സംരക്ഷിക്കാനുമായി നടത്തുന്ന ട്രോളിംഗ് നിരോധനവുമായി സഹകരിക്കാന്‍ മത്സ്യത്തൊഴിലാളികളെല്ലാം തയാറാണ്.
ഇനിയുള്ള ദിവസങ്ങൾ എങ്ങനെ ജീവിതം പിടിച്ചുനിര്‍ത്തുമെന്ന് പലര്‍ക്കും അറിയില്ല. എല്ലാ വര്‍ഷങ്ങളിലും ലഭിക്കുന്ന സൗജന്യ റേഷന്‍ ലഭിക്കുമായിരിക്കും എന്ന ആശ്വാസം മാത്രമേയുള്ളു ഇവര്‍ക്ക്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ കിട്ടിയില്ലെങ്കില്‍ ഇവർ പട്ടിണിയിലാകും.
കർശന നിർദേശവുമായി
ഫിഷറീസ് വകുപ്പ്
ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതോടെ യന്ത്രവത്കൃത ബോട്ടുകൾ ഒന്നും കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ലെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നുള്ള ബോട്ടുകളെ കേരള തീരത്ത് മത്സ്യബന്ധനം നടത്താൻ അനുവദിക്കില്ല. പരിശോധന കർശനമാക്കും. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും.
മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന ഇതര സംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനത്തിന് മുമ്പായി കേരള തീരം വിട്ടുപോകണം. ട്രോളിംഗ് നിരോധനം തുടങ്ങുന്ന ദിവസം അർധരാത്രി 12ന് മുമ്പായി എല്ലാ യന്ത്രവത്കൃതയാനങ്ങളും ഹാർബറുകളിൽ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അർധരാത്രി 12ന് ശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാൻ പാടുളളൂവെന്നും മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാവൂവെന്നും അധികൃതർ പറഞ്ഞു.