ആറളം ഫാം: കൃഷിവകുപ്പും, ആറളം ഗ്രാമപഞ്ചായത്തും, ടിആർഡിഎമ്മും, തൊഴിലുറപ്പു പദ്ധതിയും സംയുക്തമായി ആറളം ഫാം പുനരധിവാസ മേഖലയിലെ 13ാം വാർഡിൽ ഫ്ലോറി വില്ലേജ് ഒരുക്കുന്നു. മൂന്നുവർഷം കൊണ്ട് ആറളം ഫാമിനെ ഫാം ടൂറിസത്തിന്റെ ഹബ്ബായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ഇനം പുഷ്പ കൃഷിക്കൊപ്പം പച്ചക്കറികളും ചെറുധാന്യങ്ങളും ഇവിടെ കൃഷി ചെയ്യും.
ആറളം ഫാം ഫ്ലവർ
പ്രൊഡ്യൂസേഴ്സ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി
200 അംഗങ്ങളുള്ള ആറളം ഫാം ഫ്ലവർ പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിൽ ഒ.ടി. കുമാരൻ (സെക്രട്ടറി). ഷൈല ഭരതൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 13 അംഗ കമ്മിറ്റിയാണ് ഉത്പന്നങ്ങളുടെ വില്പനയും മറ്റും നിയന്ത്രിക്കുന്നത്.
പൂർണമായും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പുഷ്പങ്ങളും പച്ചക്കറികളും മറ്റ് ചെറു ധാന്യങ്ങളുടെയും വിൽപ്പന കണ്ണൂർ മാർക്കറ്റിനെ ലക്ഷ്യമാക്കിയാണ്. ഏകദേശം 40 ഏക്കർ സ്ഥലം ഇപ്പോൾ കൃഷി യോഗ്യമാക്കി മാറ്റിയതിൽ 25 ഏക്കറോളം സ്ഥലം ചെറുധാന്യങ്ങളായ തിന, ചാമ, മുത്താറി എന്നിവ കൃഷി ചെയ്യാനാണ്. ഇവയ്ക്ക് ആവശ്യമായ വിത്തുകൾ കൃഷി വകുപ്പ് അട്ടപ്പാടിയിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നു.
10 ഏക്കർ സ്ഥലം ഓണ മാർക്കറ്റ് ലക്ഷ്യമാക്കി പച്ചമുളക്, വെണ്ട തുടങ്ങിയ പച്ചക്കറി കൃഷിക്കാണ്. പരീക്ഷണ അടിസ്ഥാനത്തിൽ അഞ്ച് ഏക്കർ സ്ഥലത്ത് തുടങ്ങിയ ചെണ്ടുമല്ലി കൃഷി ഒരു മാസത്തിനുള്ളിൽ വിളവെടുപ്പിന് തയാറാകും.
ഓണ വിപണിയെ ലക്ഷ്യമാക്കിയുള്ള അടുത്ത ചെണ്ടുമല്ലി കൃഷി വിളവെടുപ്പിന് ശേഷം ആരംഭിക്കും. 11 യൂണിറ്റ് വരുന്ന തൊഴിലുറപ്പ് ജോലിക്കാരാണ് കൃഷി പരിപാലിച്ചു വരുന്നത്.
ഫാം ടൂറിസം
കൂടുതൽ സ്ഥലങ്ങൾ കൃഷിയോഗ്യമാക്കി സീസൺ അനുസരിച്ച് വാണിജ്യ അടിസ്ഥാനത്തിൽ പുഷ്പകൃഷിയിലൂടെ സന്ദർശകരെ ആകർഷിക്കുകയും ഏറുമാടങ്ങളും മത്സ്യബന്ധനത്തിനായുള്ള കുളങ്ങളും ഒരുക്കി ഫാം ടൂറിസം വളർത്തുന്നതിലൂടെ കൂടുതൽ വരുമാനവുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഫ്ലോറി വില്ലേജ്
ഫ്ലോറി വില്ലേജിനായി കൃഷിവകുപ്പും ടിആർഡിഎമ്മും ചേർന്ന് ഒരുകോടി രൂപയുടെ പുതിയ പ്രോജക്ടാണ് പൂർത്തിയാക്കുന്നത്. ആറളം ഗ്രാമപഞ്ചായത്ത് വകയിരുത്തിയ 25 ലക്ഷവും, ടിആർഡിഎമ്മിന്റെ 35 ലക്ഷവും തൊഴിലുറപ്പ് പദ്ധതിയുടെ 3,73, 200 രൂപയും ഫ്ലോറി വില്ലേജിലെ കൃഷിക്കായി നടപ്പ് വർഷത്തിൽ ലഭിക്കും.
വെല്ലുവിളി
വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതും കാലാവസ്ഥയിൽ വരുന്ന വ്യതിയാനവും തൊഴിലാളികളുടെ ലഭ്യതയുമാണ് പദ്ധതിക്ക് വലിയ വെല്ലുവിളിയെന്ന് അധികൃതർ പറയുന്നു.
ആറളം ഫാം ഫ്ലവർ
പ്രൊഡ്യൂസേഴ്സ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി
200 അംഗങ്ങളുള്ള ആറളം ഫാം ഫ്ലവർ പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിൽ ഒ.ടി. കുമാരൻ (സെക്രട്ടറി). ഷൈല ഭരതൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 13 അംഗ കമ്മിറ്റിയാണ് ഉത്പന്നങ്ങളുടെ വില്പനയും മറ്റും നിയന്ത്രിക്കുന്നത്.
പൂർണമായും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പുഷ്പങ്ങളും പച്ചക്കറികളും മറ്റ് ചെറു ധാന്യങ്ങളുടെയും വിൽപ്പന കണ്ണൂർ മാർക്കറ്റിനെ ലക്ഷ്യമാക്കിയാണ്. ഏകദേശം 40 ഏക്കർ സ്ഥലം ഇപ്പോൾ കൃഷി യോഗ്യമാക്കി മാറ്റിയതിൽ 25 ഏക്കറോളം സ്ഥലം ചെറുധാന്യങ്ങളായ തിന, ചാമ, മുത്താറി എന്നിവ കൃഷി ചെയ്യാനാണ്. ഇവയ്ക്ക് ആവശ്യമായ വിത്തുകൾ കൃഷി വകുപ്പ് അട്ടപ്പാടിയിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നു.
10 ഏക്കർ സ്ഥലം ഓണ മാർക്കറ്റ് ലക്ഷ്യമാക്കി പച്ചമുളക്, വെണ്ട തുടങ്ങിയ പച്ചക്കറി കൃഷിക്കാണ്. പരീക്ഷണ അടിസ്ഥാനത്തിൽ അഞ്ച് ഏക്കർ സ്ഥലത്ത് തുടങ്ങിയ ചെണ്ടുമല്ലി കൃഷി ഒരു മാസത്തിനുള്ളിൽ വിളവെടുപ്പിന് തയാറാകും.
ഓണ വിപണിയെ ലക്ഷ്യമാക്കിയുള്ള അടുത്ത ചെണ്ടുമല്ലി കൃഷി വിളവെടുപ്പിന് ശേഷം ആരംഭിക്കും. 11 യൂണിറ്റ് വരുന്ന തൊഴിലുറപ്പ് ജോലിക്കാരാണ് കൃഷി പരിപാലിച്ചു വരുന്നത്.
ഫാം ടൂറിസം
കൂടുതൽ സ്ഥലങ്ങൾ കൃഷിയോഗ്യമാക്കി സീസൺ അനുസരിച്ച് വാണിജ്യ അടിസ്ഥാനത്തിൽ പുഷ്പകൃഷിയിലൂടെ സന്ദർശകരെ ആകർഷിക്കുകയും ഏറുമാടങ്ങളും മത്സ്യബന്ധനത്തിനായുള്ള കുളങ്ങളും ഒരുക്കി ഫാം ടൂറിസം വളർത്തുന്നതിലൂടെ കൂടുതൽ വരുമാനവുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഫ്ലോറി വില്ലേജ്
ഫ്ലോറി വില്ലേജിനായി കൃഷിവകുപ്പും ടിആർഡിഎമ്മും ചേർന്ന് ഒരുകോടി രൂപയുടെ പുതിയ പ്രോജക്ടാണ് പൂർത്തിയാക്കുന്നത്. ആറളം ഗ്രാമപഞ്ചായത്ത് വകയിരുത്തിയ 25 ലക്ഷവും, ടിആർഡിഎമ്മിന്റെ 35 ലക്ഷവും തൊഴിലുറപ്പ് പദ്ധതിയുടെ 3,73, 200 രൂപയും ഫ്ലോറി വില്ലേജിലെ കൃഷിക്കായി നടപ്പ് വർഷത്തിൽ ലഭിക്കും.
വെല്ലുവിളി
വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതും കാലാവസ്ഥയിൽ വരുന്ന വ്യതിയാനവും തൊഴിലാളികളുടെ ലഭ്യതയുമാണ് പദ്ധതിക്ക് വലിയ വെല്ലുവിളിയെന്ന് അധികൃതർ പറയുന്നു.