മണ്ണാർക്കാട്: ചിറക്കൽപ്പടി- കാഞ്ഞിരപ്പുഴ റോഡ് നവീകരണം തുടങ്ങി നാലുവർഷം പിന്നിട്ടിട്ടും പ്രവർത്തികൾ എങ്ങുമെത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ കാഞ്ഞിരത്ത് വൻ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കാഞ്ഞിരപ്പുഴ റോഡ് പ്രതിരോധ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടെ കാഞ്ഞിരത്ത് പന്തംകൊളുത്തി പ്രകടനവും തുടർന്ന് പൊതുയോഗവും സംഘടിപ്പിച്ചത്.
ഈമാസം 12ന് 18 കോടിയുടെ ടെൻഡർ നടപടികൾ നടക്കാനിരിക്കെ ഇതിനിടെ തിരക്കിട്ട് 67 ലക്ഷം രൂപ ചെലവഴിച്ച് റോഡ് അറ്റകുറ്റപ്പണി നടത്താനാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും കരാറുകാരും തിടുക്കം കൂട്ടുന്നത്.
കഴിഞ്ഞതവണ ഇതേ സമയത്ത് മഴക്കാലം വരുന്നതിന് തൊട്ടുമുന്പ് 25 ലക്ഷം രൂപയുടെ പണി നടത്തി ഒരാഴ്ച പോലും നിൽക്കാതെ റോഡ് പഴയതുപോലെയായി. ഇതേ രീതിയിൽ ഇത്തവണയും 67 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു.
ജനങ്ങൾക്ക് ഇക്കാര്യത്തിൽ കടുത്ത അമർഷമുണ്ടെന്നും അതിന്റെ തെളിവാണ് രാഷ്ട്രീയത്തിധീതമായി പ്രകടനത്തിൽ അണിനിരന്ന ജനാവലിയെന്നും നേതാക്കൾ പറഞ്ഞു. ഇക്കാര്യം മനസ്സിലാക്കി റോഡ് നവീകരണം പൂർത്തിയാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ തുടർ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. എം. നിർമൽ, ദീപു അഗസ്റ്റിൻ, ബിനോയ് മണിമല, ജോബി കോടിക്കൽ, മുസ്തഫ കാഞ്ഞിരപ്പുഴ, സജിൻ മണിമല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
കാഞ്ഞിരപ്പുഴ റോഡ് പ്രതിരോധ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടെ കാഞ്ഞിരത്ത് പന്തംകൊളുത്തി പ്രകടനവും തുടർന്ന് പൊതുയോഗവും സംഘടിപ്പിച്ചത്.
ഈമാസം 12ന് 18 കോടിയുടെ ടെൻഡർ നടപടികൾ നടക്കാനിരിക്കെ ഇതിനിടെ തിരക്കിട്ട് 67 ലക്ഷം രൂപ ചെലവഴിച്ച് റോഡ് അറ്റകുറ്റപ്പണി നടത്താനാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും കരാറുകാരും തിടുക്കം കൂട്ടുന്നത്.
കഴിഞ്ഞതവണ ഇതേ സമയത്ത് മഴക്കാലം വരുന്നതിന് തൊട്ടുമുന്പ് 25 ലക്ഷം രൂപയുടെ പണി നടത്തി ഒരാഴ്ച പോലും നിൽക്കാതെ റോഡ് പഴയതുപോലെയായി. ഇതേ രീതിയിൽ ഇത്തവണയും 67 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു.
ജനങ്ങൾക്ക് ഇക്കാര്യത്തിൽ കടുത്ത അമർഷമുണ്ടെന്നും അതിന്റെ തെളിവാണ് രാഷ്ട്രീയത്തിധീതമായി പ്രകടനത്തിൽ അണിനിരന്ന ജനാവലിയെന്നും നേതാക്കൾ പറഞ്ഞു. ഇക്കാര്യം മനസ്സിലാക്കി റോഡ് നവീകരണം പൂർത്തിയാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ തുടർ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. എം. നിർമൽ, ദീപു അഗസ്റ്റിൻ, ബിനോയ് മണിമല, ജോബി കോടിക്കൽ, മുസ്തഫ കാഞ്ഞിരപ്പുഴ, സജിൻ മണിമല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.