കോയന്പത്തൂർ: രാമനാഥപുരം രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലി ഇന്ന് സാന്തോം പാസ്റ്ററൽ സെന്ററിൽ ആരംഭിക്കും. വൈദികരുടെയും സമർപ്പിതരുടെയും അൽമായരുടെയും 87 പ്രതിനിധികൾ അസംബ്ലിയിൽ പങ്കെടുക്കും.
രാവിലെ 9.30ന് ആരംഭിക്കുന്ന സമ്മേളനം ഷംഷാബാദ് രൂപത ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
തമിഴ്നാട്ടിലെ പതിനാല് റവന്യൂ ജില്ലകളിലായി അധിവസിക്കുന്ന സിറോമലബാർ വിശ്വാസികളുടെ ആശയങ്ങളും ചിന്തകളുമാണ് അസംബ്ലിയിൽ ചർച്ച ചെയ്യുന്നതെന്ന് രൂപതാ മെത്രാൻ മാർ പോൾ ആലപ്പാട്ട് പറഞ്ഞു.
"സിനഡൽ സഭയാകാനുള്ള വിളി’ എന്ന ആശയത്തെ മുൻനിർത്തി ഏഴ് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ചർച്ചകൾ നടക്കും. ക്രിസ്തീയ ജീവിതവും വിശ്വാസപരിശീലനവും, സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, സുവിശേഷവത്കരണം, മാദ്ധ്യമങ്ങൾ,രൂപതാംഗങ്ങളുടെ സാമൂഹികരാഷ്ട്രീയ നിലപാട് എന്നീ വിഷയങ്ങളെക്കുറിച്ച് രൂപതയിലെ എല്ലാ ഇടവകകളിലും സംഘടനകളിലും പ്രസ്ഥാനങ്ങളിലും കുടുംബകൂട്ടായ്മകളിലും ചർച്ചകൾ നടത്തുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അസംബ്ലിയുടെ പ്രവർത്തനരേഖ "സിറോമലബാർ സഭയുടെ ദൗത്യവും ജീവിതവും: കാലഘട്ടത്തിന്റെ ആവശ്യങ്ങളോടുള്ള പ്രതികരണം രാമനാഥപുരം രൂപതയുടെ പ്രത്യേക പശ്ചാത്തലത്തിൽ' തയാറാക്കിയത്. 11ന് വൈകുന്നേരംം നാലിന് യോഗം സമാപിക്കും.
രാവിലെ 9.30ന് ആരംഭിക്കുന്ന സമ്മേളനം ഷംഷാബാദ് രൂപത ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
തമിഴ്നാട്ടിലെ പതിനാല് റവന്യൂ ജില്ലകളിലായി അധിവസിക്കുന്ന സിറോമലബാർ വിശ്വാസികളുടെ ആശയങ്ങളും ചിന്തകളുമാണ് അസംബ്ലിയിൽ ചർച്ച ചെയ്യുന്നതെന്ന് രൂപതാ മെത്രാൻ മാർ പോൾ ആലപ്പാട്ട് പറഞ്ഞു.
"സിനഡൽ സഭയാകാനുള്ള വിളി’ എന്ന ആശയത്തെ മുൻനിർത്തി ഏഴ് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ചർച്ചകൾ നടക്കും. ക്രിസ്തീയ ജീവിതവും വിശ്വാസപരിശീലനവും, സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, സുവിശേഷവത്കരണം, മാദ്ധ്യമങ്ങൾ,രൂപതാംഗങ്ങളുടെ സാമൂഹികരാഷ്ട്രീയ നിലപാട് എന്നീ വിഷയങ്ങളെക്കുറിച്ച് രൂപതയിലെ എല്ലാ ഇടവകകളിലും സംഘടനകളിലും പ്രസ്ഥാനങ്ങളിലും കുടുംബകൂട്ടായ്മകളിലും ചർച്ചകൾ നടത്തുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അസംബ്ലിയുടെ പ്രവർത്തനരേഖ "സിറോമലബാർ സഭയുടെ ദൗത്യവും ജീവിതവും: കാലഘട്ടത്തിന്റെ ആവശ്യങ്ങളോടുള്ള പ്രതികരണം രാമനാഥപുരം രൂപതയുടെ പ്രത്യേക പശ്ചാത്തലത്തിൽ' തയാറാക്കിയത്. 11ന് വൈകുന്നേരംം നാലിന് യോഗം സമാപിക്കും.