ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: വീട്ടിൽ അര ഡസനോളം ആഡംബര കാറുകളുണ്ടെങ്കിലും പാളയത്തുക്കാരുടെ പ്രിയപ്പെട്ട മുത്തുവേട്ടന്റെ യാത്ര ഇന്നും സൈക്കിളിൽതന്നെ. അതും ആറുപതിറ്റാണ്ട് മുന്പ് വാങ്ങിയ സൈക്കിളിൽ.
ചെറിയ പാർട്സുകൾ മാറ്റിയിട്ടുണ്ടെങ്കിലും മെയിൻ പാർട്സുകളെല്ലാം കന്പനി ഇറക്കിയ അതേ രൂപത്തിൽ ഇന്നുമുണ്ട്. സൈക്കിളിന് ഇപ്പോൾ പ്രായം നൂറ്റാണ്ടിനോടടുത്തുണ്ടാകുമെന്ന് സൈക്കിളിന് പഞ്ചായത്ത് ലൈസൻസുണ്ടായിരുന്ന കാലം കണക്കാക്കി മുത്തു പറയുന്നു.
കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ്, കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, പഞ്ചായത്ത് മെംബർ, യു ഡി എഫ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വി. പി. മുത്തുവിന് സൈക്കിളാണ് എല്ലാം.
കയർ പോകുന്നത് കണ്ടാൽ അതിന്റെ മറു തലക്കൽ ആടോ പശുവോ ഉണ്ടാകും എന്ന നാട്ടിലെ ചൊല്ലുപൊലെയാണ് സൈക്കിൾ വിട്ടുള്ള ഒരു യാത്രയും മുത്തുവേട്ടന്റെ ജീവിതയാത്രകളിൽ ഉണ്ടായിട്ടില്ല.
സൈക്കിൾ എവിടെയെങ്കിലും ഇരിക്കുന്നതു കണ്ടാൽ പരിസരത്ത് മുത്തുവേട്ടന്റെ സാന്നിധ്യമുണ്ടാകുമെന്ന് ഉറപ്പ്. മുത്തുവേട്ടന്റെ സൈക്കിളും ഏതു കൊച്ചു കുട്ടിക്കും നന്നായി അറിയാം. സ്ഥിരമുള്ള കാഴ്ചകളിൽ ഈ പഴയ സൈക്കിൾ അത്രയും മനപ്പാഠമാണ് കുട്ടികൾക്കും. വീടിനടുത്ത് തോട്ടത്തിലേക്കുള്ള യാത്രകളിലാണ് സൈക്കിൾ വിട്ടുപിരിയാത്ത കൂട്ടുകാരനെപോലെ ഒപ്പം ഉണ്ടാവുക.
കൊന്പൻ മീശ പിരിച്ച് ഷർട്ട് ധരിക്കാതെ തോളത്ത് തോർത്ത് മടക്കിയിട്ട് സൈക്കിൾ ചവിട്ടിയുള്ള യാത്ര. - സമീപവാസികൾ മുത്തുവേട്ടന്റെ സൈക്കിൾ യാത്രയെ അങ്ങനെയാണ് വിവരിച്ചു തുടങ്ങുന്നത്.
കോണ്ഗ്രസ് വടക്കഞ്ചേരി ബ്ലോക്കിന്റെ പുതിയ പ്രസിഡന്റ് അഡ്വ. ദിലീപ്, കെപിസിസി മെംബർ പാളയംപ്രദീപ് എന്നിവരുടെ അച്ഛനാണ് ഈ സൈക്കിൾ കന്പക്കാരൻ മുത്തു.
വഴി നീളെ പരിചയക്കാരുമായി സംസാരിച്ചും കൊച്ചു തമാശകൾ പറഞ്ഞും പോകാൻ കഴിയുന്ന സൈക്കിൾ പോലെ എത് വാഹനമാണുള്ളത്.- നാട്ടുകാരുടെ മുത്തുവേട്ടൻ ചോദിക്കുന്നു.
ചില്ലു ഗ്ലാസുകൾ കയറ്റിയിട്ട് ആരെയും കാണാതെ കാറിലുള്ള വേഗതയേറിയ യാത്ര മുത്തുവേട്ടന് എന്തോ അത്രക്കങ്ങ്ട് പിടിക്കുന്നില്ല.
ജൂണ് മൂന്ന് അന്താരാഷ്ട്ര സൈക്കിൾ ദിനമായി ലോകം ആഘോഷിച്ചപ്പോൾ മുത്തുവേട്ടനും പേരക്കുട്ടികളും ചേർന്ന് സൈക്കിൾ കഴുകി തുടച്ച് ദിനാചരണം ആഘോഷിച്ചു.
അപകടത്തിൽപ്പെട്ട് കുറച്ചുക്കാലം വിശ്രമത്തിലായിരുന്നു മുത്തുവേട്ടൻ. മുത്തുവേട്ടൻ സൈക്കിളിന്റെ കാലപ്പഴക്കത്തോളമുള്ള നാട്ടിലെ നന്മകളെക്കുറിച്ചും വാചാലനാകാറുണ്ട്. തന്റെ അവസാനത്തെ ആഗ്രഹം എന്താണെന്ന് ചോദിച്ചാൽ വടക്കഞ്ചേരിയിൽ കോണ്ഗ്രസ് പ്രവർത്തകരെല്ലാം ഒന്നിച്ച് പ്രവർത്തിക്കുന്ന നല്ല കാലമാണ് തന്റെ ജീവിതാഭിലാഷമെന്നു മുത്തുവേട്ടൻ പറയുന്നു.
വടക്കഞ്ചേരി: വീട്ടിൽ അര ഡസനോളം ആഡംബര കാറുകളുണ്ടെങ്കിലും പാളയത്തുക്കാരുടെ പ്രിയപ്പെട്ട മുത്തുവേട്ടന്റെ യാത്ര ഇന്നും സൈക്കിളിൽതന്നെ. അതും ആറുപതിറ്റാണ്ട് മുന്പ് വാങ്ങിയ സൈക്കിളിൽ.
ചെറിയ പാർട്സുകൾ മാറ്റിയിട്ടുണ്ടെങ്കിലും മെയിൻ പാർട്സുകളെല്ലാം കന്പനി ഇറക്കിയ അതേ രൂപത്തിൽ ഇന്നുമുണ്ട്. സൈക്കിളിന് ഇപ്പോൾ പ്രായം നൂറ്റാണ്ടിനോടടുത്തുണ്ടാകുമെന്ന് സൈക്കിളിന് പഞ്ചായത്ത് ലൈസൻസുണ്ടായിരുന്ന കാലം കണക്കാക്കി മുത്തു പറയുന്നു.
കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ്, കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, പഞ്ചായത്ത് മെംബർ, യു ഡി എഫ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വി. പി. മുത്തുവിന് സൈക്കിളാണ് എല്ലാം.
കയർ പോകുന്നത് കണ്ടാൽ അതിന്റെ മറു തലക്കൽ ആടോ പശുവോ ഉണ്ടാകും എന്ന നാട്ടിലെ ചൊല്ലുപൊലെയാണ് സൈക്കിൾ വിട്ടുള്ള ഒരു യാത്രയും മുത്തുവേട്ടന്റെ ജീവിതയാത്രകളിൽ ഉണ്ടായിട്ടില്ല.
സൈക്കിൾ എവിടെയെങ്കിലും ഇരിക്കുന്നതു കണ്ടാൽ പരിസരത്ത് മുത്തുവേട്ടന്റെ സാന്നിധ്യമുണ്ടാകുമെന്ന് ഉറപ്പ്. മുത്തുവേട്ടന്റെ സൈക്കിളും ഏതു കൊച്ചു കുട്ടിക്കും നന്നായി അറിയാം. സ്ഥിരമുള്ള കാഴ്ചകളിൽ ഈ പഴയ സൈക്കിൾ അത്രയും മനപ്പാഠമാണ് കുട്ടികൾക്കും. വീടിനടുത്ത് തോട്ടത്തിലേക്കുള്ള യാത്രകളിലാണ് സൈക്കിൾ വിട്ടുപിരിയാത്ത കൂട്ടുകാരനെപോലെ ഒപ്പം ഉണ്ടാവുക.
കൊന്പൻ മീശ പിരിച്ച് ഷർട്ട് ധരിക്കാതെ തോളത്ത് തോർത്ത് മടക്കിയിട്ട് സൈക്കിൾ ചവിട്ടിയുള്ള യാത്ര. - സമീപവാസികൾ മുത്തുവേട്ടന്റെ സൈക്കിൾ യാത്രയെ അങ്ങനെയാണ് വിവരിച്ചു തുടങ്ങുന്നത്.
കോണ്ഗ്രസ് വടക്കഞ്ചേരി ബ്ലോക്കിന്റെ പുതിയ പ്രസിഡന്റ് അഡ്വ. ദിലീപ്, കെപിസിസി മെംബർ പാളയംപ്രദീപ് എന്നിവരുടെ അച്ഛനാണ് ഈ സൈക്കിൾ കന്പക്കാരൻ മുത്തു.
വഴി നീളെ പരിചയക്കാരുമായി സംസാരിച്ചും കൊച്ചു തമാശകൾ പറഞ്ഞും പോകാൻ കഴിയുന്ന സൈക്കിൾ പോലെ എത് വാഹനമാണുള്ളത്.- നാട്ടുകാരുടെ മുത്തുവേട്ടൻ ചോദിക്കുന്നു.
ചില്ലു ഗ്ലാസുകൾ കയറ്റിയിട്ട് ആരെയും കാണാതെ കാറിലുള്ള വേഗതയേറിയ യാത്ര മുത്തുവേട്ടന് എന്തോ അത്രക്കങ്ങ്ട് പിടിക്കുന്നില്ല.
ജൂണ് മൂന്ന് അന്താരാഷ്ട്ര സൈക്കിൾ ദിനമായി ലോകം ആഘോഷിച്ചപ്പോൾ മുത്തുവേട്ടനും പേരക്കുട്ടികളും ചേർന്ന് സൈക്കിൾ കഴുകി തുടച്ച് ദിനാചരണം ആഘോഷിച്ചു.
അപകടത്തിൽപ്പെട്ട് കുറച്ചുക്കാലം വിശ്രമത്തിലായിരുന്നു മുത്തുവേട്ടൻ. മുത്തുവേട്ടൻ സൈക്കിളിന്റെ കാലപ്പഴക്കത്തോളമുള്ള നാട്ടിലെ നന്മകളെക്കുറിച്ചും വാചാലനാകാറുണ്ട്. തന്റെ അവസാനത്തെ ആഗ്രഹം എന്താണെന്ന് ചോദിച്ചാൽ വടക്കഞ്ചേരിയിൽ കോണ്ഗ്രസ് പ്രവർത്തകരെല്ലാം ഒന്നിച്ച് പ്രവർത്തിക്കുന്ന നല്ല കാലമാണ് തന്റെ ജീവിതാഭിലാഷമെന്നു മുത്തുവേട്ടൻ പറയുന്നു.