എരുമേലി: കാടിറങ്ങി വന്ന ഒരു കൊമ്പനും ഒരു പിടിയാനയും കുട്ടിയാനയും കൂടി നശിപ്പിച്ചത് കർഷകന്റെ കായ്ഫലമുള്ള തെങ്ങുകൾ.
കുടുംബസമേതമെത്തി കൃഷി നശിപ്പിച്ച ആനകളെ തുരത്താൻ നാട്ടുകാർക്ക് ഏറെ പാടുപെടേണ്ടി വന്നു. ഇന്നലെ എരുമേലി പഞ്ചായത്തിലെ എലിവാലിക്കരയിലാണ് കാട്ടാനകൾ കൃഷി നശിപ്പിച്ചത്. എലിവാലിക്കര ഉള്ളാട്ട് ജോസിന്റെ തെങ്ങുകൾ ആനകൾ കുത്തിമറിച്ച് താഴെയിട്ട് ഓലകളും കൂമ്പുമൊക്കെ വലിച്ചുകീറി ഭക്ഷണമാക്കി.
കാട്ടിൽ ഭക്ഷണം ഇല്ലാത്തതാണ് മൃഗങ്ങളുടെ തുടർച്ചയായ കാടിറക്കത്തിന് കാരണം. ഇതിനോടകം നിരവധി തവണയാണ് ഈ മേഖലയിൽ മാത്രം വന്യമൃഗങ്ങൾ കൃഷികൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വനപാലകരോട് പരാതി പറഞ്ഞുമടുത്തെന്ന് നാട്ടുകാർ പറയുന്നു. വനവും വനത്തിലെ വഴികളും സ്ഥിതികളും പരിചിതമല്ലാത്തവരും സ്ത്രീകളുമാണ് ഇപ്പോൾ ഈ മേഖലയിൽ വനപാലകരായി എത്തുന്നതെന്നും നാട്ടുകാർ പരാതി ഉന്നയിക്കുന്നു.
കുടുംബസമേതമെത്തി കൃഷി നശിപ്പിച്ച ആനകളെ തുരത്താൻ നാട്ടുകാർക്ക് ഏറെ പാടുപെടേണ്ടി വന്നു. ഇന്നലെ എരുമേലി പഞ്ചായത്തിലെ എലിവാലിക്കരയിലാണ് കാട്ടാനകൾ കൃഷി നശിപ്പിച്ചത്. എലിവാലിക്കര ഉള്ളാട്ട് ജോസിന്റെ തെങ്ങുകൾ ആനകൾ കുത്തിമറിച്ച് താഴെയിട്ട് ഓലകളും കൂമ്പുമൊക്കെ വലിച്ചുകീറി ഭക്ഷണമാക്കി.
കാട്ടിൽ ഭക്ഷണം ഇല്ലാത്തതാണ് മൃഗങ്ങളുടെ തുടർച്ചയായ കാടിറക്കത്തിന് കാരണം. ഇതിനോടകം നിരവധി തവണയാണ് ഈ മേഖലയിൽ മാത്രം വന്യമൃഗങ്ങൾ കൃഷികൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വനപാലകരോട് പരാതി പറഞ്ഞുമടുത്തെന്ന് നാട്ടുകാർ പറയുന്നു. വനവും വനത്തിലെ വഴികളും സ്ഥിതികളും പരിചിതമല്ലാത്തവരും സ്ത്രീകളുമാണ് ഇപ്പോൾ ഈ മേഖലയിൽ വനപാലകരായി എത്തുന്നതെന്നും നാട്ടുകാർ പരാതി ഉന്നയിക്കുന്നു.