കുറവിലങ്ങാട്: ജില്ലയിലെ ഏക കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം പ്രവർത്തിക്കണമെങ്കിൽ കെൽട്രോൺ കനിയണം. പരിശോധനാകേന്ദ്രത്തിലെ സാങ്കേതികസഹായം നൽകുന്നതിനുള്ള കരാർ കാലാവധി പിന്നിട്ടതോടെ കെൽട്രോൺ പിൻവാങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
ഒരു മാസം മുന്നൂറോളം പേർ ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്ന കേന്ദ്രമാണ് ഇപ്പോൾ പണിമുടക്കി പച്ചിലപടർപ്പുകളിൽ നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് കെൽട്രോണുമായുള്ള കരാർ കാലാവധി അവസാനിച്ചത്.
ഉഴവൂർ ജോയിന്റ് ആർടി ഓഫീസിന്റെ അഭ്യർഥനയിൽ മോട്ടോർവാഹനവകുപ്പ് നടത്തിയ ഇടപെടലുകളിൽ സാമ്പത്തികവർഷം പിന്നിടുന്ന മാർച്ച് 31 വരെ സഹായം നീട്ടിനൽകി. എന്നാൽ ഇതിനിടെ ഫെബ്രുവരിയോടെ പരിശോധനാകേന്ദ്രത്തിലെ കാമറയും റൂട്ടറുമടക്കമുള്ള സംവിധാനങ്ങൾ തകരാറിലായി. ഫെബ്രുവരിയിൽതന്നെ അനുമതി തേടി പഴയ രീതിയിൽ പരിശോധന ആരംഭിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
പരിശോധനാകേന്ദ്രത്തിന്റെ സാങ്കേതിക സംവിധാനങ്ങൾ തകരാറിലായതോടെ കേന്ദ്രം പുല്ലുവളർന്ന് നാടിന് നാണക്കേടായിരിക്കുകയാണ്. പരിശോധനാകേന്ദ്രത്തിന് സമീപം ഡ്രൈവർമാർക്കുള്ള പരിശീലനവും ക്ലാസുകളും നൽകുന്നതിനായി നിർമാണം അന്തിമഘട്ടത്തിലെത്തിയ കെട്ടിടം കെടുകാര്യസ്ഥതയുടെ അടയാളമായി നിൽക്കുന്നു.
ഒരു മാസം മുന്നൂറോളം പേർ ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്ന കേന്ദ്രമാണ് ഇപ്പോൾ പണിമുടക്കി പച്ചിലപടർപ്പുകളിൽ നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് കെൽട്രോണുമായുള്ള കരാർ കാലാവധി അവസാനിച്ചത്.
ഉഴവൂർ ജോയിന്റ് ആർടി ഓഫീസിന്റെ അഭ്യർഥനയിൽ മോട്ടോർവാഹനവകുപ്പ് നടത്തിയ ഇടപെടലുകളിൽ സാമ്പത്തികവർഷം പിന്നിടുന്ന മാർച്ച് 31 വരെ സഹായം നീട്ടിനൽകി. എന്നാൽ ഇതിനിടെ ഫെബ്രുവരിയോടെ പരിശോധനാകേന്ദ്രത്തിലെ കാമറയും റൂട്ടറുമടക്കമുള്ള സംവിധാനങ്ങൾ തകരാറിലായി. ഫെബ്രുവരിയിൽതന്നെ അനുമതി തേടി പഴയ രീതിയിൽ പരിശോധന ആരംഭിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
പരിശോധനാകേന്ദ്രത്തിന്റെ സാങ്കേതിക സംവിധാനങ്ങൾ തകരാറിലായതോടെ കേന്ദ്രം പുല്ലുവളർന്ന് നാടിന് നാണക്കേടായിരിക്കുകയാണ്. പരിശോധനാകേന്ദ്രത്തിന് സമീപം ഡ്രൈവർമാർക്കുള്ള പരിശീലനവും ക്ലാസുകളും നൽകുന്നതിനായി നിർമാണം അന്തിമഘട്ടത്തിലെത്തിയ കെട്ടിടം കെടുകാര്യസ്ഥതയുടെ അടയാളമായി നിൽക്കുന്നു.