കൂട്ടിക്കൽ: പ്രളയത്തിൽ വന്നടിഞ്ഞ തടികൾ അപകടഭീഷണി ഉയർത്തുന്നു. മുണ്ടക്കയം-കൂട്ടിക്കൽ പാതയിൽ കൂട്ടിക്കൽ ചെക്ക്ഡാമിന് സമീപമാണ് റോഡിന്റെ വശങ്ങളിൽ വലിയ തടികൾ കൂട്ടിയിട്ടിരിക്കുന്നത്.
പ്രളയത്തിൽ ഒഴുകിയെത്തി കൂട്ടിക്കൽ ചപ്പാത്തിൽ തങ്ങിനിന്ന മരങ്ങൾ നാളുകൾക്കു മുന്പാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടത്. ഇതിനുശേഷം വനംവകുപ്പ് അധികാരികളെത്തി നമ്പറിട്ട് മടങ്ങിയതല്ലാതെ തടി ഇവിടുന്ന് മാറ്റുന്നതിനു വേണ്ട യാതൊരു നടപടിയുമെടുത്തില്ല. ചപ്പാത്ത് ജംഗ്ഷനിൽ താത്കാലികമായി നിർമിച്ചിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് ഇത്തരത്തിൽ തടി കൂട്ടിയിട്ടിരിക്കുന്നത്. ഇതുമൂലം മേഖലയിലെ കാൽനട യാത്രക്കാരും വാഹന യാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
തടി കൂടിക്കിടക്കുന്നതുമൂലം ബസ് കയറുവാൻ എത്തുന്ന സ്കൂൾ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ റോഡിന്റെ നടുവിലൂടെ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. ഇത് മേഖലയിൽ അപകടസാധ്യതയും വർധിപ്പിക്കുകയാണ്. വലിയ മരക്കഷണങ്ങളും മരത്തിന്റെ ചുവടുമെല്ലാം ഇത്തരത്തിൽ റോഡിന്റെ വശത്ത് കൂട്ടിയിട്ടിരിക്കുകയാണ്. വാഹന, കാൽനട യാത്രക്കാർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടായ തടികൾ അടിയന്തരമായി ഇവിടെനിന്നു നീക്കം ചെയ്യുവാൻ അധികാരികൾ തയാറാകണമെന്നാണ് ആവശ്യം.
പ്രളയത്തിൽ ഒഴുകിയെത്തി കൂട്ടിക്കൽ ചപ്പാത്തിൽ തങ്ങിനിന്ന മരങ്ങൾ നാളുകൾക്കു മുന്പാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടത്. ഇതിനുശേഷം വനംവകുപ്പ് അധികാരികളെത്തി നമ്പറിട്ട് മടങ്ങിയതല്ലാതെ തടി ഇവിടുന്ന് മാറ്റുന്നതിനു വേണ്ട യാതൊരു നടപടിയുമെടുത്തില്ല. ചപ്പാത്ത് ജംഗ്ഷനിൽ താത്കാലികമായി നിർമിച്ചിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് ഇത്തരത്തിൽ തടി കൂട്ടിയിട്ടിരിക്കുന്നത്. ഇതുമൂലം മേഖലയിലെ കാൽനട യാത്രക്കാരും വാഹന യാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
തടി കൂടിക്കിടക്കുന്നതുമൂലം ബസ് കയറുവാൻ എത്തുന്ന സ്കൂൾ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ റോഡിന്റെ നടുവിലൂടെ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. ഇത് മേഖലയിൽ അപകടസാധ്യതയും വർധിപ്പിക്കുകയാണ്. വലിയ മരക്കഷണങ്ങളും മരത്തിന്റെ ചുവടുമെല്ലാം ഇത്തരത്തിൽ റോഡിന്റെ വശത്ത് കൂട്ടിയിട്ടിരിക്കുകയാണ്. വാഹന, കാൽനട യാത്രക്കാർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടായ തടികൾ അടിയന്തരമായി ഇവിടെനിന്നു നീക്കം ചെയ്യുവാൻ അധികാരികൾ തയാറാകണമെന്നാണ് ആവശ്യം.