കണ്ണൂർ: വിവിധ പ്രായങ്ങളിലുള്ള വൃക്കരോഗികൾ അനുദിനം കൂടി വരുന്ന സാഹചര്യത്തിൽ സന്നദ്ധ സംഘടനകൾ വഴിയും മറ്റും പണം സ്വരൂപിച്ചാലും വൃക്ക ലഭിക്കാൻ സാധ്യത കുറയുന്ന സാഹചര്യത്തിൽ പരസ്യം വഴിയും മറ്റും ബന്ധുക്കളല്ലാത്ത സന്നദ്ധരായവരിൽ നിന്ന് വൃക്ക സ്വീകരിക്കാനുള്ള രീതിയിൽ നിയമവ്യവസ്ഥ ഭേദഗതി വരുത്തണമെന്ന് കിഡ്നി കെയർ കേരള കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
സർക്കാരിന്റെ അവയവ ദാന സംവിധാനമായ മൃതസഞ്ജീവിയിൽ രജിസ്റ്റർ ചെയ്ത് വർഷങ്ങളോളം ഡയാലിസിസ് ചെയ്ത് കാത്തിരിക്കുന്ന വൃക്ക രോഗികൾക്കു പോലും മാറ്റി വെക്കാൻ വൃക്ക കിട്ടാത്ത അവസ്ഥയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
ചെയർമാൻ പി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജെ.എസ്. സുനിൽ, ഇ. ബാലകൃഷ്ണൻ, കെ. ജയരാജൻ, കെ.വി. ജയറാം, കെ. മഹിജ, പി. അബ്ദുൾ മുനീർ, വി.കെ. ബാലകൃഷ്ണൻ, ടി.ഇ. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.
സർക്കാരിന്റെ അവയവ ദാന സംവിധാനമായ മൃതസഞ്ജീവിയിൽ രജിസ്റ്റർ ചെയ്ത് വർഷങ്ങളോളം ഡയാലിസിസ് ചെയ്ത് കാത്തിരിക്കുന്ന വൃക്ക രോഗികൾക്കു പോലും മാറ്റി വെക്കാൻ വൃക്ക കിട്ടാത്ത അവസ്ഥയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
ചെയർമാൻ പി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജെ.എസ്. സുനിൽ, ഇ. ബാലകൃഷ്ണൻ, കെ. ജയരാജൻ, കെ.വി. ജയറാം, കെ. മഹിജ, പി. അബ്ദുൾ മുനീർ, വി.കെ. ബാലകൃഷ്ണൻ, ടി.ഇ. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.