ഇരിക്കൂർ: പടിയൂര്‍ -കല്യാട് പഞ്ചായത്തിലെ മണ്ണേരിയിൽ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല് കുത്തേറ്റു. ബ്ലാത്തൂര്‍ സ്വദേശികളായ കുഞ്ഞിക്കോറോത്ത് രോഹിണി (62), കുഞ്ഞിക്കോറോത്ത് കമലാക്ഷി (52), ഒതയോത്ത് പാര്‍വതി (65), വട്ടക്കില്‍ സാവിത്രി(62), കുഞ്ഞിപുതിയവീട്ടില് കാര്‍ത്യായനി (77) എന്നിവര്‍ക്കാണ് കുത്തേറ്റത്.
സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തൊഴിലില്‍ ഏര്പ്പെട്ടിരുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റവരെ ഇരിക്കൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാരമായി പരിക്കേറ്റ ഒതയോത്ത് പാര്‍വതി (65) യെ പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റവരെ പടിയൂര്‍-കല്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. മിനി, വാര്‍ഡ് അംഗം എം.കെ. നിഷമോള്, കെ. രാഗേഷ് തുടങ്ങിയവര്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു.
സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തൊഴിലില്‍ ഏര്പ്പെട്ടിരുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റവരെ ഇരിക്കൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാരമായി പരിക്കേറ്റ ഒതയോത്ത് പാര്‍വതി (65) യെ പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റവരെ പടിയൂര്‍-കല്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. മിനി, വാര്‍ഡ് അംഗം എം.കെ. നിഷമോള്, കെ. രാഗേഷ് തുടങ്ങിയവര്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു.