ചെറുപുഴ: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ചെറുപുഴ പഞ്ചായത്തിലെ ചൂരപ്പടവ് കരിങ്കൽ ക്വാറിക്കെതിരേ പ്രദേശവാസികളുടെ പ്രതിഷേധം ശക്തം. ക്വാറിക്ക് ലൈസൻസ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നലെ രാവിലെ മുതൽ നാട്ടുകാർ പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചത്.
പഞ്ചായത്തംഗം കെ.പി. സുനിത നൽകിയ പരാതിയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.
എന്നാൽ ക്വാറിയ്ക്ക് ലൈസൻസ് പുതുക്കി നൽകണമെന്ന ഓർഡിനൻസിന്റെ മറവിൽ പഞ്ചായത്ത് സെക്രട്ടറി തിടുക്കം കാണിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
ക്വാറിയിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി കോടതിയിൽ സത്യവാംഗ്മൂലം നൽകിയിട്ടുണ്ട്, കൂടാതെ ക്വാറിയിൽ നിന്നും കല്ല് പൊട്ടിക്കുവാൻ നീക്കം ചെയ്തിരിക്കുന്ന ആയിരക്കണക്കിന് ലോഡ് മണ്ണ് ശക്തമായ മഴയിൽ താഴേയ്ക്ക് പതിക്കുമെന്നും ഇത് നിരവധി കുടുംബങ്ങളെ മണ്ണിലടിയിലാക്കുമെന്നും പഞ്ചായത്തംഗം കെ.പി. സുനിത പറഞ്ഞു.
പ്രതിഷേധം ശക്തമായതോടെ സെക്രട്ടറി ചെറുപുഴ പോലീസിൽ വിവരമറിയിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ എം.പി. ഷാജി, എസ്ഐമാരായ നാരായണൻ നമ്പൂതിരി, മനോജ് കുമാർ എന്നിവരുടെ നേതൃത്തത്തിൽ പോലീസ് സ്ഥലത്തെത്തി. തുടർന്ന് നടന്ന ചർച്ചയിൽ ഏഴിന് ലൈസൻസ് കൊടുക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
ഇതോടെ ഉച്ചയ്ക്ക് ഒന്നരയോടെ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ പിരിഞ്ഞ് പോകുകയായിരുന്നു. ഭാവികാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
പഞ്ചായത്തംഗങ്ങ ളായ കെ.പി. സുനിത, കെ.എം. ഷാജി, സമര സമിതി നേതാക്കളായ ആർ.കെ. പത്മനാഭൻ, കെ. പ്രസാദ്, ജോസ് പൂവത്തുംമൂട്ടിൽ, കെ. മോഹനൻ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്തം നൽകി.
പഞ്ചായത്തംഗം കെ.പി. സുനിത നൽകിയ പരാതിയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.
എന്നാൽ ക്വാറിയ്ക്ക് ലൈസൻസ് പുതുക്കി നൽകണമെന്ന ഓർഡിനൻസിന്റെ മറവിൽ പഞ്ചായത്ത് സെക്രട്ടറി തിടുക്കം കാണിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
ക്വാറിയിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി കോടതിയിൽ സത്യവാംഗ്മൂലം നൽകിയിട്ടുണ്ട്, കൂടാതെ ക്വാറിയിൽ നിന്നും കല്ല് പൊട്ടിക്കുവാൻ നീക്കം ചെയ്തിരിക്കുന്ന ആയിരക്കണക്കിന് ലോഡ് മണ്ണ് ശക്തമായ മഴയിൽ താഴേയ്ക്ക് പതിക്കുമെന്നും ഇത് നിരവധി കുടുംബങ്ങളെ മണ്ണിലടിയിലാക്കുമെന്നും പഞ്ചായത്തംഗം കെ.പി. സുനിത പറഞ്ഞു.
പ്രതിഷേധം ശക്തമായതോടെ സെക്രട്ടറി ചെറുപുഴ പോലീസിൽ വിവരമറിയിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ എം.പി. ഷാജി, എസ്ഐമാരായ നാരായണൻ നമ്പൂതിരി, മനോജ് കുമാർ എന്നിവരുടെ നേതൃത്തത്തിൽ പോലീസ് സ്ഥലത്തെത്തി. തുടർന്ന് നടന്ന ചർച്ചയിൽ ഏഴിന് ലൈസൻസ് കൊടുക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
ഇതോടെ ഉച്ചയ്ക്ക് ഒന്നരയോടെ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ പിരിഞ്ഞ് പോകുകയായിരുന്നു. ഭാവികാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
പഞ്ചായത്തംഗങ്ങ ളായ കെ.പി. സുനിത, കെ.എം. ഷാജി, സമര സമിതി നേതാക്കളായ ആർ.കെ. പത്മനാഭൻ, കെ. പ്രസാദ്, ജോസ് പൂവത്തുംമൂട്ടിൽ, കെ. മോഹനൻ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്തം നൽകി.