പുൽപ്പള്ളി: വീടിനു സമീപം മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന കോഴി ഫാമിനെതിരെ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് കർഷകൻ തെങ്ങിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. മുള്ളൻകൊല്ലി പെരിക്കല്ലൂർ മൂന്നുപാലം ചന്ദ്രൻപുരയ്ക്കൽ മോഹനനാണ് വീട്ടുവളപ്പിലെ 70 അടിയോളം ഉയരമുള്ള തെങ്ങിൽ കയറി കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഇന്നലെ രാവിലെ 11 ഓടെയാണ് മോഹനൻ തെങ്ങിൽ കയറിയത്. സ്ഥലത്തെത്തിയ അഗ്നി-രക്ഷാസേനയും പോലീസും അനുനയിപ്പിച്ചു താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് അഗ്നി-രക്ഷാസേന തെങ്ങിൻചുവട്ടിൽ വല വിരിച്ചു. ഇതിനു പിന്നാലെ മോഹനനുമായി പഞ്ചായത്ത് അധികാരികൾ ഫോണിൽ ബന്ധപ്പെട്ടു.
പ്രശ്നത്തിനു അടിയന്തര പരിഹാരം കാണാമെന്ന് മോഹനന്റെ ഭാര്യക്കു രേഖാമൂലം ഉറപ്പുനൽകി. ഇതോടെയാണ് മോഹനൻ താഴെയിറങ്ങിയത്. കോഴിഫാമിൽനിന്നുള്ള ദുർഗന്ധം അസഹനീയമായപ്പോഴാണ് മോഹനൻ പഞ്ചായത്തിലടക്കം പരാതി നൽകിയത്.
കോഴിഫാം 25 അടി ഉയരത്തിൽ ടിൻ ഷീറ്റിനു മറയ്ക്കണമെന്നായിരുന്നു പരാതിയിലെ മുഖ്യ ആവശ്യം. ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിനുപോലും ഉത്തരവാദപ്പെട്ടവർ തയാറായില്ല. ഈ സാഹചര്യത്തിലായിരുന്നു മോഹനന്റെ അറ്റകൈ പ്രയോഗം. പ്രശ്നത്തിനു താത്കാലില പരിഹാരമെന്ന നിലയിൽ 10 ദിവസത്തേക്ക് കോഴിഫാമിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി.
ഇന്നലെ രാവിലെ 11 ഓടെയാണ് മോഹനൻ തെങ്ങിൽ കയറിയത്. സ്ഥലത്തെത്തിയ അഗ്നി-രക്ഷാസേനയും പോലീസും അനുനയിപ്പിച്ചു താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് അഗ്നി-രക്ഷാസേന തെങ്ങിൻചുവട്ടിൽ വല വിരിച്ചു. ഇതിനു പിന്നാലെ മോഹനനുമായി പഞ്ചായത്ത് അധികാരികൾ ഫോണിൽ ബന്ധപ്പെട്ടു.
പ്രശ്നത്തിനു അടിയന്തര പരിഹാരം കാണാമെന്ന് മോഹനന്റെ ഭാര്യക്കു രേഖാമൂലം ഉറപ്പുനൽകി. ഇതോടെയാണ് മോഹനൻ താഴെയിറങ്ങിയത്. കോഴിഫാമിൽനിന്നുള്ള ദുർഗന്ധം അസഹനീയമായപ്പോഴാണ് മോഹനൻ പഞ്ചായത്തിലടക്കം പരാതി നൽകിയത്.
കോഴിഫാം 25 അടി ഉയരത്തിൽ ടിൻ ഷീറ്റിനു മറയ്ക്കണമെന്നായിരുന്നു പരാതിയിലെ മുഖ്യ ആവശ്യം. ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിനുപോലും ഉത്തരവാദപ്പെട്ടവർ തയാറായില്ല. ഈ സാഹചര്യത്തിലായിരുന്നു മോഹനന്റെ അറ്റകൈ പ്രയോഗം. പ്രശ്നത്തിനു താത്കാലില പരിഹാരമെന്ന നിലയിൽ 10 ദിവസത്തേക്ക് കോഴിഫാമിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി.