കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷന് ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കണമെന്നും കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ നിലവിലെ സമയപ്പട്ടിക പുനഃക്രമീകരിച്ചു ട്രെയിനുകളുടെ യാത്രാ സമയം കുറയ്ക്കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നും തോമസ് ചാഴികാടന് എംപി ആവശ്യപ്പെട്ടു.
റെയിൽവേ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പാര്‍ലമെന്റിന്റെ റെയില്‍വേ മന്ത്രാലയത്തിനായുള്ള കണ്‍സൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് കമ്മിറ്റിഅംഗം കൂടിയായ എംപി ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചത്.
കായംകുളം- കോട്ടയം- എറണാകുളം പാതയില്‍ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 110- 130 കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റെയില്‍വേ കാറ്ററിംഗ് സര്‍വീസില്‍ കൂടുതല്‍ കേരളാ വിഭവങ്ങള്‍ ഉള്‍പ്പെടുത്തണം. ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണനിലവാരവും ശുചിത്വവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ നിലവില്‍ ഉപയോഗത്തില്‍ ഇല്ലാതായ കോട്ടയത്തെ ചരിത്രപ്രാധാന്യമുള്ള രണ്ടു തുരങ്കങ്ങള്‍ പൈതൃക സ്മാരകമായി സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനും ഉപകാരപ്രദമാക്കുന്നതിനുമുള്ള പദ്ധതി ആവിഷ്കരിക്കണം.
കൊച്ചുവേളി, നേമം ടെര്‍മിനലുകളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കി കോട്ടയം പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നും ശബരി പാതയുടെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കണമെന്നും കമ്മിറ്റിയില്‍ എംപി ആവശ്യപ്പെട്ടു.
റെയിൽവേ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പാര്‍ലമെന്റിന്റെ റെയില്‍വേ മന്ത്രാലയത്തിനായുള്ള കണ്‍സൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് കമ്മിറ്റിഅംഗം കൂടിയായ എംപി ഇതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചത്.
കായംകുളം- കോട്ടയം- എറണാകുളം പാതയില്‍ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 110- 130 കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റെയില്‍വേ കാറ്ററിംഗ് സര്‍വീസില്‍ കൂടുതല്‍ കേരളാ വിഭവങ്ങള്‍ ഉള്‍പ്പെടുത്തണം. ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണനിലവാരവും ശുചിത്വവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ നിലവില്‍ ഉപയോഗത്തില്‍ ഇല്ലാതായ കോട്ടയത്തെ ചരിത്രപ്രാധാന്യമുള്ള രണ്ടു തുരങ്കങ്ങള്‍ പൈതൃക സ്മാരകമായി സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനും ഉപകാരപ്രദമാക്കുന്നതിനുമുള്ള പദ്ധതി ആവിഷ്കരിക്കണം.
കൊച്ചുവേളി, നേമം ടെര്‍മിനലുകളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കി കോട്ടയം പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നും ശബരി പാതയുടെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കണമെന്നും കമ്മിറ്റിയില്‍ എംപി ആവശ്യപ്പെട്ടു.