കണ്ണൂര്‍: റോഡ് സുരക്ഷയ്ക്കെന്ന പേരില്‍ സ്ഥാപിച്ച കള്ള കാമറകള്‍ ജനങ്ങളുടെ പോക്കറ്റടിക്കാന്‍ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റേയും കൂട്ടാളികളുടേയും ബിനാമി അക്കൗണ്ടുകള്‍ നിറയ്ക്കാന്‍ കൂടിയാണ് ധൃതി പിടിച്ച് സ്ഥാപിച്ചതെന്ന് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്. കെപിസിസി ആഹ്വാനപ്രകാരം എഐ കാമറകള്‍ക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണയുടെ ജില്ലാതല ഉദ്ഘാടനം തളാപ്പില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളായ കെ.പ്രമോദ്, റിജിൽ മാകുറ്റി, അമൃത രാമകൃഷ്ണൻ, ഡോ. ഷമ മുഹമ്മദ്, സി.ടി. ഗിരിജ, പി. മുഹമ്മദ് ഷമ്മാസ്, കല്ലിക്കോടൻ രാഗേഷ്, ഡോ. ജോസ് ജോർജ് പ്ലാന്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.