ചെറുപുഴ: വർഷങ്ങളായി അപകടഭീഷണിയിൽ നിൽക്കുന്ന ഉമയംചാൽ കലുങ്കിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. അടിഭാഗവും ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്തുള്ള പ്രവർത്തനം തുടങ്ങി. കലുങ്ക് അപകടാവസ്ഥയെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പഞ്ചായത്ത് തടഞ്ഞിരുന്നു.
കലുങ്ക് നിർമാണത്തിന് ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് പഞ്ചായത്തംഗം സിബി എം. തോമസ് മുൻകൈ എടുത്ത് ഒരു ജനകീയ കമ്മിറ്റി ഉണ്ടാക്കിയിരുന്നു. നാട്ടുകാരിൽ നിന്ന് പണം പിരിച്ച് കലുങ്കിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തംഗം തന്നെ ഇവിടെ മെറ്റൽ ഇറക്കിയിരുന്നു. അതിനിടയിലാണു പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കലുങ്കിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചത്. ഒരാഴ്ചക്കുള്ളിൽ കലുങ്ക് നിർമാണം പൂർത്തീകരിക്കുമെന്ന് നിർമാണസ്ഥലം സന്ദർശിച്ച പഞ്ചായത്തംഗങ്ങളായ സിബി എം. തോമസ്, മാത്യു കാരിത്താങ്കൽ എന്നിവർ പറഞ്ഞു.
കലുങ്ക് നിർമാണത്തിന് ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് പഞ്ചായത്തംഗം സിബി എം. തോമസ് മുൻകൈ എടുത്ത് ഒരു ജനകീയ കമ്മിറ്റി ഉണ്ടാക്കിയിരുന്നു. നാട്ടുകാരിൽ നിന്ന് പണം പിരിച്ച് കലുങ്കിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തംഗം തന്നെ ഇവിടെ മെറ്റൽ ഇറക്കിയിരുന്നു. അതിനിടയിലാണു പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കലുങ്കിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചത്. ഒരാഴ്ചക്കുള്ളിൽ കലുങ്ക് നിർമാണം പൂർത്തീകരിക്കുമെന്ന് നിർമാണസ്ഥലം സന്ദർശിച്ച പഞ്ചായത്തംഗങ്ങളായ സിബി എം. തോമസ്, മാത്യു കാരിത്താങ്കൽ എന്നിവർ പറഞ്ഞു.