കുമരകം: കുമരകം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നാലുസർക്കാർ സ്ഥാപനങ്ങൾ അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. ഏതു നിമിഷവും നിലംപൊത്തുമെന്ന നിലയിലുള്ള കെട്ടിടത്തിനുള്ളിൽ ഇരുന്നു ജോലി ചെയ്യാൻ ഉദ്യോഗസ്ഥർ ഭയപ്പെടുകയാണ്.
കുമരകം കൃഷി ഭവൻ, മൃഗാശുപത്രി, ഫിഷറീസ് ഓഫീസ്, വൃദ്ധ സദനം എന്നിവ പ്രവർത്തിക്കുന്ന കെട്ടിടങ്ങളാണ് തകർച്ചാ ഭീഷണി നേരിടുന്നത്.
കൃഷി ഭവനിലെ ജീവനക്കാർ മിക്കപ്പാേഴും മുറിക്കു പുറത്തിരുന്നാണ് ജാേലി ചെയ്യുന്നത്. കഴിഞ്ഞദിവസം കൃഷി ഭവന്റെ സീലിംഗ് അടർന്നു വീണു. ഏതാനും നാളുകൾക്ക് മുമ്പ് ജീവനക്കാരെത്തുന്നതിന് മുമ്പേ ഓഫീസിൽ എത്തിയത് മൂർഖനായിരുന്നു. സമീപത്തെ ഫിഷറീസ് ഓഫീസ് പ്രവർത്തിക്കുന്നത് വൈദ്യുതി ബന്ധം വിച്ഛേദിച്ച തകർന്ന കെട്ടിടത്തിലാണ്.
ഇവിടെ ജോലി ചെയ്തിരുന്നവർ കൃത്യമായി വൈദ്യുതി ബിൽ അടയ്ക്കുകയും രസീത് പഞ്ചായത്ത് ഓഫീസിൽ നൽകി പണം വാങ്ങുകയുമായിരുന്നു. എന്നാൽ, പഞ്ചായത്തിൽനിന്നു പണം ലഭിക്കാതെ വന്നതാേടെ ജീവനക്കാർ ബില്ലടയ്ക്കാതായി. ഇതോടെ ഫിഷറീസ് ഓഫീസിലെ ഫ്യൂസ് വെെദ്യുതി വകുപ്പ് ഊരി.
വൃദ്ധ സദനത്തിന്റെ ദുരവസ്ഥ മൂലം ഇപ്പോൾ അവിടെ അന്തേവാസികൾ എത്താതായി. വാർഡ് അംഗം ജാേഫി ഫെലിക്സ്, പലതവണ പഞ്ചായത്ത് കമ്മിറ്റിയിൽ ഈ ഓഫീസുകളുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ചു നല്ല കെട്ടിടസമുച്ചയം നിർമിച്ച് കൂടുതൽ സർക്കാർ ഓഫീസുകൾ ഇവിടെ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് അറിയിച്ചു.
കുമരകം കൃഷി ഭവൻ, മൃഗാശുപത്രി, ഫിഷറീസ് ഓഫീസ്, വൃദ്ധ സദനം എന്നിവ പ്രവർത്തിക്കുന്ന കെട്ടിടങ്ങളാണ് തകർച്ചാ ഭീഷണി നേരിടുന്നത്.
കൃഷി ഭവനിലെ ജീവനക്കാർ മിക്കപ്പാേഴും മുറിക്കു പുറത്തിരുന്നാണ് ജാേലി ചെയ്യുന്നത്. കഴിഞ്ഞദിവസം കൃഷി ഭവന്റെ സീലിംഗ് അടർന്നു വീണു. ഏതാനും നാളുകൾക്ക് മുമ്പ് ജീവനക്കാരെത്തുന്നതിന് മുമ്പേ ഓഫീസിൽ എത്തിയത് മൂർഖനായിരുന്നു. സമീപത്തെ ഫിഷറീസ് ഓഫീസ് പ്രവർത്തിക്കുന്നത് വൈദ്യുതി ബന്ധം വിച്ഛേദിച്ച തകർന്ന കെട്ടിടത്തിലാണ്.
ഇവിടെ ജോലി ചെയ്തിരുന്നവർ കൃത്യമായി വൈദ്യുതി ബിൽ അടയ്ക്കുകയും രസീത് പഞ്ചായത്ത് ഓഫീസിൽ നൽകി പണം വാങ്ങുകയുമായിരുന്നു. എന്നാൽ, പഞ്ചായത്തിൽനിന്നു പണം ലഭിക്കാതെ വന്നതാേടെ ജീവനക്കാർ ബില്ലടയ്ക്കാതായി. ഇതോടെ ഫിഷറീസ് ഓഫീസിലെ ഫ്യൂസ് വെെദ്യുതി വകുപ്പ് ഊരി.
വൃദ്ധ സദനത്തിന്റെ ദുരവസ്ഥ മൂലം ഇപ്പോൾ അവിടെ അന്തേവാസികൾ എത്താതായി. വാർഡ് അംഗം ജാേഫി ഫെലിക്സ്, പലതവണ പഞ്ചായത്ത് കമ്മിറ്റിയിൽ ഈ ഓഫീസുകളുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ചു നല്ല കെട്ടിടസമുച്ചയം നിർമിച്ച് കൂടുതൽ സർക്കാർ ഓഫീസുകൾ ഇവിടെ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് അറിയിച്ചു.