എലിക്കുളം: റോഡരികിൽ കക്കൂസ് മാലിന്യം തള്ളൽ പതിവായപ്പോൾ കാവലിരുന്ന നാട്ടുകാർ വീണ്ടും മാലിന്യം തള്ളാനെത്തിയ സംഘത്തെ തടഞ്ഞ് പിടികൂടി. രണ്ടു കിലോമീറ്ററിലേറെ പിന്തുടർന്ന് വാഹനം വിലങ്ങിയിട്ട് ടാങ്കർ തടഞ്ഞാണ് സംഘത്തെ പിടികൂടി പോലീസിന് കൈമാറിയത്. പാലാ - പൊൻകുന്നം റോഡിൽ എലിക്കുളം ബാങ്കിനു സമീപം മാലിന്യമൊഴുക്കാനെത്തിയ സംഘത്തിലെ രണ്ടുപേരെ പൊൻകുന്നം പോലീസ് കസ്റ്റഡിയിലെടുത്തു.
മിനിലോറിയുടമയായ ആലപ്പുഴ കോമളപുരം സ്വദേശി പുളിയ്ക്കപറമ്പിൽ നിഖിൽ (31), വൈക്കം നമ്പ്യാത്ത് വൈശാഖ് (29) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കെഎൽ 36 ജി 9832 മിനിടാങ്കർലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
ദിവസങ്ങളായി പാലാ - പൊൻകുന്നം റോഡിൽ മടുക്കക്കുന്ന് ബാങ്കിന് സമീപം തോട്ടിലേക്ക് വാഹനത്തിലെത്തി മാലിന്യമൊഴുക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ കക്കൂസ് മാലിന്യം ടാങ്കറിൽ കൊണ്ടുവന്ന് ഒഴുക്കിയിരുന്നു. ഐസ്ക്രീം ഫാക്ടറിയിൽ നിന്നുള്ള മാലിന്യമാണ് ഇത്തവണ എത്തിച്ചത്. ശനിയാഴ്ച രാത്രിയിൽ ഇവിടെ മാലിന്യമൊഴുക്കുവാൻ വന്ന വാഹനം പ്രദേശവാസികളെ കണ്ടതോട് ഉദ്യമം ഉപേക്ഷിച്ച് മുന്പോട്ടു പോയി. തുടർന്ന് വാഹനത്തിൽ പിന്തുടർന്ന പ്രദേശവാസികൾ കുരുവിക്കൂടിനു സമീപം വണ്ടി പിടികൂടി. തുടർന്നുണ്ടായ സംഘർഷത്തിൽ എലിക്കുളം തകിടിയേൽ ഷിജു (44), പനമറ്റം കവുങ്ങോഴയ്ക്കൽ അശോക് കുമാർ (30) എന്നിവർക്ക് പരിക്കേറ്റു.
ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പൊൻകുന്നം പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഷിജുവും അശോക് കുമാറും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
സംഭവമറിഞ്ഞ് എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി, പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ജിമ്മിച്ചൻ ഈറ്റത്തോട്ട് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസത്തെ
മാലിന്യം നീക്കിച്ചു
കഴിഞ്ഞ ദിവസം പ്രദേശത്ത് തള്ളിയ കക്കൂസ് മാലിന്യം പിടിയിലായ സംഘത്തെക്കൊണ്ട് നീക്കം ചെയ്യിപ്പിച്ചു. പോലീസിന്റെ നേതൃത്വത്തിൽ ഇവരെ സ്ഥലത്തെത്തിച്ചാണ് നടപടി. മാലിന്യം മുഴുവൻ സമീപ പുരയിടത്തിൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തു മൂടി.
മിനിലോറിയുടമയായ ആലപ്പുഴ കോമളപുരം സ്വദേശി പുളിയ്ക്കപറമ്പിൽ നിഖിൽ (31), വൈക്കം നമ്പ്യാത്ത് വൈശാഖ് (29) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കെഎൽ 36 ജി 9832 മിനിടാങ്കർലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
ദിവസങ്ങളായി പാലാ - പൊൻകുന്നം റോഡിൽ മടുക്കക്കുന്ന് ബാങ്കിന് സമീപം തോട്ടിലേക്ക് വാഹനത്തിലെത്തി മാലിന്യമൊഴുക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ കക്കൂസ് മാലിന്യം ടാങ്കറിൽ കൊണ്ടുവന്ന് ഒഴുക്കിയിരുന്നു. ഐസ്ക്രീം ഫാക്ടറിയിൽ നിന്നുള്ള മാലിന്യമാണ് ഇത്തവണ എത്തിച്ചത്. ശനിയാഴ്ച രാത്രിയിൽ ഇവിടെ മാലിന്യമൊഴുക്കുവാൻ വന്ന വാഹനം പ്രദേശവാസികളെ കണ്ടതോട് ഉദ്യമം ഉപേക്ഷിച്ച് മുന്പോട്ടു പോയി. തുടർന്ന് വാഹനത്തിൽ പിന്തുടർന്ന പ്രദേശവാസികൾ കുരുവിക്കൂടിനു സമീപം വണ്ടി പിടികൂടി. തുടർന്നുണ്ടായ സംഘർഷത്തിൽ എലിക്കുളം തകിടിയേൽ ഷിജു (44), പനമറ്റം കവുങ്ങോഴയ്ക്കൽ അശോക് കുമാർ (30) എന്നിവർക്ക് പരിക്കേറ്റു.
ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പൊൻകുന്നം പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഷിജുവും അശോക് കുമാറും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
സംഭവമറിഞ്ഞ് എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി, പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ജിമ്മിച്ചൻ ഈറ്റത്തോട്ട് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസത്തെ
മാലിന്യം നീക്കിച്ചു
കഴിഞ്ഞ ദിവസം പ്രദേശത്ത് തള്ളിയ കക്കൂസ് മാലിന്യം പിടിയിലായ സംഘത്തെക്കൊണ്ട് നീക്കം ചെയ്യിപ്പിച്ചു. പോലീസിന്റെ നേതൃത്വത്തിൽ ഇവരെ സ്ഥലത്തെത്തിച്ചാണ് നടപടി. മാലിന്യം മുഴുവൻ സമീപ പുരയിടത്തിൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തു മൂടി.